SWISS-TOWER 24/07/2023

സലീംരാജിനും സംഘത്തിനും ഉപാധികളോടെ ജാമ്യം

 


ADVERTISEMENT

കോഴിക്കോട്: ഭര്‍തൃമതിയെയും  യുവാവിനേയും പട്ടാപകല്‍ നടുറോഡില്‍ വെച്ച്  മര്‍ദിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിം രാജിന് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ ജഡ്ജിയാണ് ഉപാധികളോടെ സലിം രാജിന് ജാമ്യം അനുവദിച്ചത്.

സലീംരാജിന്റെ കൂട്ടുപ്രതികളായിരുന്ന ഓച്ചിറ സ്വദേശികളായ ഇര്‍ഷാദ് (24), സിദ്ദീഖ് (37), സത്താര്‍ (47), ഷംസാദ് (29), റിജോ ഇബ്രാഹിംകുട്ടി (28), ജുനൈദ് (30) എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു.

കേസില്‍ നേരത്തെ  രണ്ട് തവണ സലിംരാജിന്റെ ജാമ്യാപേക്ഷ  കോടതി തള്ളിക്കളഞ്ഞിരുന്നു. 50,000 രൂപയുടെ ആള്‍ജാമ്യത്തിലും കേരളം വിട്ടുപോകരുതെന്ന ഉപാധിയിലുമാണ് ജാമ്യം അനുവദിച്ചത്.

സപ്തംബര്‍ 10 ന്  കോഴിക്കോട് കരിക്കാംകുളത്ത് വെച്ച് കൊല്ലം ഓച്ചിറ സ്വദേശി പ്രസന്നനെ കാറില്‍ പിന്തുടര്‍ന്നെത്തിയ സലിംരാജും കൂട്ടാളികളും മര്‍ദിച്ചവശനാക്കുകയായിരുന്നു.

കാറില്‍ നിന്നും യുവാവിനെയും യുവതിയെയും ബലമായി പിടിച്ചിറക്കുന്നത് നാട്ടുകാര്‍ കാണാനിടയായതിനെ തുടര്‍ന്ന് അവര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സലീംരാജിനും സംഘത്തിനും ഉപാധികളോടെ ജാമ്യംതുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സലിംരാജിനെയും സംഘത്തെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഗള്‍ഫുകാരന്റെ ഭാര്യയായ യുവതി കാമുകനൊപ്പം പണവും സ്വര്‍ണവുമായി ഒളിച്ചോടുകയായിരുന്നു.

 ഈ വിവരമറിയാനിടയായ യുവതിയുടെ ഭര്‍ത്താവ് കമിതാക്കളെ പിടികൂടാനായി സലീംരാജിനും സംഘത്തിനും ക്വട്ടേഷന്‍ നല്‍കിയതിന്റെ
അടിസ്ഥാനത്തിലാണ് സലീം രാജും സംഘവും കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ചത്.

തങ്ങളെ ആക്രമിച്ചതിന് കമിതാക്കള്‍ നല്‍കിയ പരാതിയിലാണ്  സലിംരാജ് അടക്കമുള്ളവര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. തട്ടിക്കൊണ്ടുപോകല്‍, വധഭീഷണി എന്നീ കുറ്റങ്ങളാണ് സലിംരാജിനും കൂട്ടാളികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

Also Read:
അഡ്യനടുക്ക പെണ്‍കുട്ടിയെ അമ്മാവനും പീഡിപ്പിച്ചതായി വെളിപ്പെടുത്തല്‍
Keywords: Salim raj, Lieus, Bail, Kozhikode, Youth, Chief Minister, Oommen Chandy, Court, Kollam, Natives, Arrest, Police, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia