ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല: മുഖ്യപ്രതികളായ 5 പേരും പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 30.07.2017) തലസ്ഥാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതികളെല്ലാം കസ്റ്റഡിയിലായെന്ന് പോലീസ് അറിയിച്ചു. പ്രമോദ്, മണിക്കുട്ടന്‍, ഗിരീഷ്, മഹേഷ് എന്നിവരുള്‍പ്പെടെ അഞ്ചു പേരാണ് പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കൊല്ലപ്പെട്ടത്.

പുലിപ്പാറ ഭാഗത്തു നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് വൃത്തങ്ങല്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റു 12 പേരെ തിരുവനന്തപുരത്തെ മൂന്ന് പോലീസ് സ്‌റ്റേഷനുകളിലായി ചോദ്യം ചെയ്തുവരികയാണ്.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല: മുഖ്യപ്രതികളായ 5 പേരും പിടിയില്‍


നേരത്തെ, പ്രതികള്‍ സഞ്ചരിച്ച ബൈക്കുകള്‍ കാട്ടാക്കടയ്ക്കടുത്ത് കണ്ടെത്തിയിരുന്നു. ഡിവൈഎസ്പി പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഐജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Thiruvananthapuram, RSS, BJP, Worker, Murder, Accused, Arrested.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia