റമീല സുഖ്‌ദേവ് പരസ്യമായി രംഗത്ത്; എന്നിട്ടും കുഞ്ഞാലിക്കുട്ടി കുലുങ്ങുന്നില്ല
Jun 5, 2013, 10:40 IST
തിരുവനന്തപുരം: വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അടുത്ത സുഹൃത്തായി അറിയപ്പെടുന്ന റമീലാ സുഖ്‌ദേവും പരസ്യമായി രംഗത്തുവന്നിട്ടും കരകൗശല വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് സ്ഥാനചലനമില്ലാത്തത് രാഷ്ട്രീയ- ഉദ്യോഗസ്ഥ വൃത്തങ്ങളില്‍ അമ്പരപ്പായി മാറുന്നു. ഇത്രയധികം ശക്തമായി കുഞ്ഞാലിക്കുട്ടിയുടെ മേല്‍ കരകൗശല വികസന കോര്‍പറേഷന്‍ എം.ഡി. എ. ഷാജഹാനു സ്വാധീനം എന്താണെന്ന ചോദ്യമാണ് ഉയരുന്നത്.
അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.എ. ജലീലിന്റെ ബന്ധുവാണ് ഷാജഹാന്‍ എന്നതും ജലീലും കുഞ്ഞാലിക്കുട്ടിയും ത്മ്മിലുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടി ഇടയ്ക്കു വാര്‍ത്തകള്‍ വന്നിരുന്നു. ഷാജഹാനു വേണ്ടി ജലീല്‍ കുഞ്ഞാലിക്കുട്ടിയില്‍ സമ്മര്‍ദം ചെലുത്തുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ അതിനുമപ്പുറമാണ് സ്വാധീനം എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള പല പൊതുമേഖലാ സ്ഥാപനങ്ങളിലെയും എംഡി നിയമനത്തില്‍ അഴിമതി നടന്നുവെന്ന് നേരത്തേ പുറത്തുവന്ന വിവരങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തേത്. കരകൗശല വികസന കോര്‍പറേഷനിലേതും 'പേയ്‌മെന്റ് സീറ്റാണ'ത്രേ. ഒരു എംഡി നിയമനത്തിനു പതിനഞ്ചു ലക്ഷം രൂപ വരെ വാങ്ങിയെന്നായിരുന്നു പുറത്തുവന്നത്. പണം കുഞ്ഞാലിക്കുട്ടി നേരിട്ടു വാങ്ങിയിട്ടില്ലെങ്കിലും അദ്ദേഹത്തിനു സംരക്ഷിക്കാതിരിക്കാന്‍ വയ്യാത്ത ചിലരുടെ പേരുകളാണ് ഉയര്‍ന്നു കേട്ടതും ഇപ്പോഴും കേള്‍ക്കുന്നതും.
കഴിഞ്ഞദിവസം സ്വകാര്യ ടി.വി. ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കരകൗശല വികസന കോര്‍പറേഷന്‍ ഡയറക്ടറായ റമീല സുഖ്‌ദേവ് എം.ഡിക്കെതിരെ രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത്. എം.ഡി. അഴിമതിക്കാരനാണെന്നും കോര്‍പറേഷനിലെ മറ്റൊരു ഡയറക്ടറായ കൃഷ്ണകുമാറിന്റെ നാല് ബിനാമി കരകൗശല ഉല്പന്ന കൗണ്ടറുകളെ എം.ഡി. സംരക്ഷിക്കുകയാണെന്നുമുള്‍പെടെയായിരുന്നു വിമര്‍ശനം.
ഒരു പൊതുമേഖലാ സ്ഥാപനത്തിലെ എം.ഡിക്കെതിരേ ഡയറക്ടര്‍ പരസ്യമായി അഴിമതി ആരോപിക്കുന്ന അസാധാരണ സംഭവം ഉണ്ടായിട്ടും മറ്റൊരു ഡയറക്ടറുടെ ബിനാമി ഇടപാടുകളെക്കുറിച്ച് ആരോപണം ഉന്നയിച്ചിട്ടും എം.ഡിയും ഈ ഡയറക്ടര്‍മാരും ഇതേ സ്ഥാപനത്തില്‍ തുടരുകയാണ്. മുന്‍ മന്ത്രിയും മുസ്ലിം ലീഗിന്റെ സമുന്നത നേതാവുമായ നാലകത്ത് സൂപ്പിയെ രായ്ക്കുരാമാനം ഇതേ പൊതുമേഖലാ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നു തെറിപ്പിച്ചത് മാസങ്ങള്‍ക്കു മുമ്പാണ്. അദ്ദേഹത്തേക്കാള്‍ ഉയര്‍ന്ന പരിഗണന ഇവര്‍ക്കു മൂന്നിനും മന്ത്രി നല്‍കുന്നുവെന്ന വിമര്‍ശനമാണ് ലീഗിനുള്ളില്‍ തന്നെ ഉയര്‍ന്നിരിക്കുന്നത്.
പുതിയ ചെയര്‍മാനും ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം.സി. ഖമറുദ്ദീനാകട്ടെ ഇപ്പോഴത്തെ വിവാദത്തില്‍ ഇടപെടാന്‍ തയ്യാറായിട്ടുമില്ല. വിവാദ ഐസ്‌ക്രീം കേസിന്റെ തുടക്കത്തില്‍ കെ. അജിതയ്‌ക്കൊപ്പം നിന്നിരുന്ന സാമൂഹ്യ പ്രവര്‍ത്തക റമീല പിന്നീട് കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി നിലപാടു മാറ്റുകയായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ പദവികള്‍ സ്വീകരിക്കാന്‍ മടിച്ചിരുന്ന അവര്‍ ഇപ്പോഴത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ വന്നശേഷം കരകൗശല വികസന കോര്‍പറേഷന്‍ ഡയറക്ടറാകാന്‍ സമ്മതിക്കുകയായിരുന്നു. റമീലയുടെ വാക്കിനു കുഞ്ഞാലിക്കുട്ടി വില കല്‍പിക്കുമെന്ന വിശ്വാസം ലീഗിലും ഉദ്യോഗസ്ഥര്‍ക്കിടയിലും നിലനില്‍ക്കെ, മാസങ്ങളായി അവര്‍ ശ്രമിച്ചിട്ടും ഷാജഹാനെ മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ഇതേത്തുടര്‍ന്നാണ് പരസ്യമായി അവര്‍ രംഗത്തുവന്നത്.
അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.എ. ജലീലിന്റെ ബന്ധുവാണ് ഷാജഹാന്‍ എന്നതും ജലീലും കുഞ്ഞാലിക്കുട്ടിയും ത്മ്മിലുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടി ഇടയ്ക്കു വാര്‍ത്തകള്‍ വന്നിരുന്നു. ഷാജഹാനു വേണ്ടി ജലീല്‍ കുഞ്ഞാലിക്കുട്ടിയില്‍ സമ്മര്‍ദം ചെലുത്തുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ അതിനുമപ്പുറമാണ് സ്വാധീനം എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള പല പൊതുമേഖലാ സ്ഥാപനങ്ങളിലെയും എംഡി നിയമനത്തില്‍ അഴിമതി നടന്നുവെന്ന് നേരത്തേ പുറത്തുവന്ന വിവരങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തേത്. കരകൗശല വികസന കോര്‍പറേഷനിലേതും 'പേയ്‌മെന്റ് സീറ്റാണ'ത്രേ. ഒരു എംഡി നിയമനത്തിനു പതിനഞ്ചു ലക്ഷം രൂപ വരെ വാങ്ങിയെന്നായിരുന്നു പുറത്തുവന്നത്. പണം കുഞ്ഞാലിക്കുട്ടി നേരിട്ടു വാങ്ങിയിട്ടില്ലെങ്കിലും അദ്ദേഹത്തിനു സംരക്ഷിക്കാതിരിക്കാന്‍ വയ്യാത്ത ചിലരുടെ പേരുകളാണ് ഉയര്‍ന്നു കേട്ടതും ഇപ്പോഴും കേള്‍ക്കുന്നതും.

കഴിഞ്ഞദിവസം സ്വകാര്യ ടി.വി. ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കരകൗശല വികസന കോര്‍പറേഷന്‍ ഡയറക്ടറായ റമീല സുഖ്‌ദേവ് എം.ഡിക്കെതിരെ രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത്. എം.ഡി. അഴിമതിക്കാരനാണെന്നും കോര്‍പറേഷനിലെ മറ്റൊരു ഡയറക്ടറായ കൃഷ്ണകുമാറിന്റെ നാല് ബിനാമി കരകൗശല ഉല്പന്ന കൗണ്ടറുകളെ എം.ഡി. സംരക്ഷിക്കുകയാണെന്നുമുള്‍പെടെയായിരുന്നു വിമര്‍ശനം.
ഒരു പൊതുമേഖലാ സ്ഥാപനത്തിലെ എം.ഡിക്കെതിരേ ഡയറക്ടര്‍ പരസ്യമായി അഴിമതി ആരോപിക്കുന്ന അസാധാരണ സംഭവം ഉണ്ടായിട്ടും മറ്റൊരു ഡയറക്ടറുടെ ബിനാമി ഇടപാടുകളെക്കുറിച്ച് ആരോപണം ഉന്നയിച്ചിട്ടും എം.ഡിയും ഈ ഡയറക്ടര്‍മാരും ഇതേ സ്ഥാപനത്തില്‍ തുടരുകയാണ്. മുന്‍ മന്ത്രിയും മുസ്ലിം ലീഗിന്റെ സമുന്നത നേതാവുമായ നാലകത്ത് സൂപ്പിയെ രായ്ക്കുരാമാനം ഇതേ പൊതുമേഖലാ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നു തെറിപ്പിച്ചത് മാസങ്ങള്‍ക്കു മുമ്പാണ്. അദ്ദേഹത്തേക്കാള്‍ ഉയര്‍ന്ന പരിഗണന ഇവര്‍ക്കു മൂന്നിനും മന്ത്രി നല്‍കുന്നുവെന്ന വിമര്‍ശനമാണ് ലീഗിനുള്ളില്‍ തന്നെ ഉയര്‍ന്നിരിക്കുന്നത്.
പുതിയ ചെയര്‍മാനും ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം.സി. ഖമറുദ്ദീനാകട്ടെ ഇപ്പോഴത്തെ വിവാദത്തില്‍ ഇടപെടാന്‍ തയ്യാറായിട്ടുമില്ല. വിവാദ ഐസ്‌ക്രീം കേസിന്റെ തുടക്കത്തില്‍ കെ. അജിതയ്‌ക്കൊപ്പം നിന്നിരുന്ന സാമൂഹ്യ പ്രവര്‍ത്തക റമീല പിന്നീട് കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി നിലപാടു മാറ്റുകയായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ പദവികള്‍ സ്വീകരിക്കാന്‍ മടിച്ചിരുന്ന അവര്‍ ഇപ്പോഴത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ വന്നശേഷം കരകൗശല വികസന കോര്‍പറേഷന്‍ ഡയറക്ടറാകാന്‍ സമ്മതിക്കുകയായിരുന്നു. റമീലയുടെ വാക്കിനു കുഞ്ഞാലിക്കുട്ടി വില കല്‍പിക്കുമെന്ന വിശ്വാസം ലീഗിലും ഉദ്യോഗസ്ഥര്‍ക്കിടയിലും നിലനില്‍ക്കെ, മാസങ്ങളായി അവര്‍ ശ്രമിച്ചിട്ടും ഷാജഹാനെ മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ഇതേത്തുടര്‍ന്നാണ് പരസ്യമായി അവര്‍ രംഗത്തുവന്നത്.
Keywords: Kerala, Thiruvananthapuram, Rameela, P.K Kunjalikutty, Rameela's open criticism; P.K. Kunhalikutti doesn't mind, Anti crafts corporation, Muslim League, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.