'മുകേഷിൻ്റേത് ചെറിയ പീഡനം, രാഹുലിൻ്റേത് കൊടും ക്രൂരത'; ലസിത നായരുടെ വാദങ്ങൾ വിവാദത്തിൽ

 
Lasitha Nair DWA Press Conference.
Watermark

Photo Circulated via WhatsApp, enhanced by Meta.

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പത്തനംതിട്ട പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് വിവാദ പരാമർശം.
● മുകേഷിനെതിരെ ശിക്ഷാ നടപടികൾക്കോ തെളിവുകൾക്കോ സാധ്യതയില്ലാത്തതിനാലാണ് പുറത്തുനിൽക്കുന്നത്, വിഷയം നിയമത്തിന് വിടുന്നു എന്നും വ്യക്തമാക്കി.
● രാഹുൽ മാങ്കൂട്ടത്തിൽ കൊടും ക്രിമിനലും 'ലൈംഗിക വൈകൃത മനോരോഗിയും' ആണെന്ന് മഹിളാ അസോസിയേഷൻ ആരോപിച്ചു.
● രാഹുലിനെ പിന്തുണച്ചവർക്കും അതിക്രമത്തിന് കൂട്ടുനിന്നവർക്കും കോൺഗ്രസ് സ്ഥാനാർത്ഥിത്വം നൽകിയെന്ന് ആരോപണം.
● രാഹുലിനെ പുകഴ്ത്തിയ ശ്രീനാദേവി കുഞ്ഞമ്മയുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
● നടിമാർ ഉൾപ്പെടെ രാഹുലിനെ പിന്തുണയ്ക്കുന്നത് സ്ത്രീ സമൂഹത്തിന് നാണക്കേടെന്നും സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്നും അറിയിച്ചു.

പത്തനംതിട്ട: (KVARTHA) യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള പീഡന ആരോപണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് എംഎൽഎ എം മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളെ താരതമ്യം ചെയ്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റേത് 'അതിതീവ്ര പീഡനം' ആണെന്നും മുകേഷ് എംഎൽഎയുടേത് 'തീവ്രത കുറഞ്ഞ പീഡനമായിരിക്കാം' എന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായർ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ലസിത നായരുടെ ഈ വിവാദ പരാമർശം.

Aster mims 04/11/2022

'രാഹുൽ മാങ്കൂട്ടത്തിലിൻ്റേത് അതിതീവ്രമായ പീഡനമാണല്ലോ. മറ്റേത് തീവ്രത കുറഞ്ഞതായിരിക്കാം എന്ന് ഞാൻ അനുമാനിക്കുന്നു. പീഡനമാണെന്ന് ഞങ്ങൾ അംഗീകരിച്ചിട്ടില്ലല്ലോ. അതിൽ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ തുടർനടപടികൾ ഉണ്ടായേനേ', മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ലസിത നായർ പ്രതികരിച്ചു. മുകേഷിന് എതിരെ കോടതിയുടെ ശിക്ഷാ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് മുകേഷ് പുറത്തുനിൽക്കുന്നത്. രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ളത് ആണെന്നും മുകേഷിൻ്റെ കാര്യം നിയമത്തിന് വിടുകയാണെന്നും പാർട്ടി ശിക്ഷ വിധിക്കാറില്ലെന്നും ലസിത നായർ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിൽ 'ലൈംഗിക കുറ്റവാളി'

രാഹുൽ മാങ്കൂട്ടത്തിൽ ജനാധിപത്യ കേരളത്തിനു നാണക്കേടാണെന്നും പോലീസിനെ വെട്ടിച്ചു നടക്കുന്ന 'ലൈംഗിക കുറ്റവാളി' ആണെന്നും ലസിത നായർ ആരോപിച്ചു. കൊടും ക്രിമിനലും ബലാൽസംഗ വീരനുമായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നോമിനികളാണ് പത്തനംതിട്ടയിലെ കോൺഗ്രസ് സ്ഥാനാർഥികളിൽ ഭൂരിഭാഗവും എന്നും അവർ ആരോപിച്ചു. പീഡന പരമ്പരകൾക്ക് കാവൽ നിന്നവർക്കും അയാളുടെ അടിമകൾക്കുമാണ് കോൺഗ്രസ് സീറ്റു നൽകിയതെന്നും ലസിത നായർ കൂട്ടിച്ചേർത്തു.

ഏറ്റവുമൊടുവിൽ പരാതിയുമായി രംഗത്തു വന്ന യുവതിയെ രാഹുലിന് വേണ്ടി ഹോം സ്റ്റേയിൽ എത്തിച്ചു കൊടുത്തത് യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ ആണെന്നും, അവിടെ വെച്ച് രാഹുൽ അതിക്രൂരമായി പീഡിപ്പിക്കുകയും ശരീരമാകെ മുറിപ്പെടുത്തിയതായും യുവതി പരാതിപ്പെടുന്നുണ്ടെന്നും ലസിത നായർ ചൂണ്ടിക്കാട്ടി. അതിക്രമത്തിന് കൂട്ടുനിന്ന ഫെന്നി നൈനാന് അടൂർ നഗരസഭയിലാണ് സീറ്റ് നൽകിയിട്ടുള്ളതെന്നും അവർ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണത്തിൽ ആരോപണ വിധേയനാണ് ഫെന്നിയെന്നും ലസിത പറഞ്ഞു.

ശ്രീനാദേവി കുഞ്ഞമ്മയുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കണം

രാഹുലിനെ അനുകൂലിച്ചവർക്ക് സീറ്റ് നൽകിയ കോൺഗ്രസ് നടപടിയിൽ ശക്തമായ പ്രതിഷേധമാണ് മഹിളാ അസോസിയേഷൻ രേഖപ്പെടുത്തിയത്. രാഹുലിനെ പുകഴ്ത്തിയ സിപിഐ വനിതാ നേതാവായിരുന്ന ശ്രീനാദേവി കുഞ്ഞമ്മയെ കോൺഗ്രസിലെത്തിച്ച് ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ സ്ഥാനാർത്ഥിയാക്കി. ശ്രീനാദേവി കുഞ്ഞമ്മ സ്ത്രീകൾക്ക് അപമാനം ആണെന്നും അവരുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പിൻവലിക്കാൻ തയ്യാറാകണമെന്നും ലസിത നായർ ആവശ്യപ്പെട്ടു.

ലൈംഗിക വൈകൃത മനോരോഗിയായ രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയുള്ളവർ മാനവരാശിക്ക് തന്നെ അപകടമാണെന്നും, ഇത്തരക്കാർക്ക് മുന്നിൽ നിൽക്കുന്ന സ്ത്രീകൾ ആരെന്ന് പോലും തിരിച്ചറിയാൻ ആകില്ലെന്നും ലസിത നായർ പറഞ്ഞു. നിരവധി പരാതികൾ ലഭിച്ചിട്ടും എല്ലാം പൂഴ്ത്തിവച്ച കെപിസിസി രാഹുൽ വിഷയത്തിൽ രണ്ടാം പ്രതിസ്ഥാനത്താണ് നിൽക്കുന്നതെന്ന് അവർ ആരോപിച്ചു. നടിമാർ ഉൾപ്പെടെ രാഹുലിനെ പിന്തുണയ്ക്കുന്നത് സ്ത്രീ സമൂഹത്തിന് നാണക്കേടാണ് എന്നും, രാഹുലിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ നടത്തുമെന്നും ലസിത നായർ കൂട്ടിച്ചേർത്തു.

പീഡനം 'തീവ്രത കുറഞ്ഞതും കൂടിയതുമായി' തരംതിരിക്കുന്നത് ശരിയാണോ? പ്രതികരിക്കുക.

Article Summary: DWA Secretary's controversial statement on Rahul Mankootathil and M Mukesh's harassment allegations.

#RahulMankootathil #MukeshMLA #LasithaNair #DWA #KeralaPolitics #Harassment


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script