Hajj camp | ഹജ്ജ് കാംപിന്റെ ഒരുക്കങ്ങള്‍ തുടങ്ങി: കണ്ണൂര്‍ വിമാനത്താവളത്തിലെത്തുക 3500 ഓളം പേര്
Mar 6, 2023, 21:41 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമായി ആരംഭിക്കുന്ന ഹജ്ജ് തീര്‍ഥാടന കാംപിന്റെ പൂര്‍ണ വിജയത്തിന് എല്ലാ വകുപ്പുകളും സജ്ജമാകാന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് എഡിഎം കെ കെ ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഓരോ വകുപ്പും കാംപിനാവശ്യമായ മുന്നൊരുക്കം നടത്തണം. ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്താനും യോഗം ആവശ്യപ്പെട്ടു.
ഹജ്ജിന് പോകുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്സിന് എടുക്കണം. ഇതിനകം രണ്ട് ഡോസ് വാക്സിന് എടുക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്ക് താലൂക് ആശുപത്രികളില്‍ ഇതിനുള്ള സൗകര്യം ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തും. വിമാനത്താവളത്തില്‍ ഹാജിമാര്‍ക്ക് തങ്ങാനാവശ്യമായ പന്തല്‍, 24 മണിക്കൂറും ആരോഗ്യ സേവനം എന്നിവക്കുള്ള ക്രമീകരണങ്ങളടക്കം സജ്ജമാക്കേണ്ടതുണ്ട്.
ഇതിനായി സംസ്ഥാന സര്‍കാര്‍ ഒരു കോടി രൂപ അനുവദിച്ചതായി സംസ്ഥാന ഹജ്ജ് കമിറ്റി അസി. സെക്രടറി മുഹമ്മദ് അലി പറഞ്ഞു. മെയ് 20 ന് ശേഷമായിരിക്കും കാംപ് ആരംഭിക്കുക എന്നാണ് കരുതുന്നത്. ഹജ്ജ് അപേക്ഷകരില്‍ നിലവില്‍ 2527 പേരാണ് കണ്ണൂര്‍ വിമാനത്താവളം തിരഞ്ഞെടുത്തിട്ടുള്ളത്.
കോഴിക്കോട് ആണ് ഏറ്റവുമധികം പേര് തിരഞ്ഞെടുത്തത് -9249. 3166 പേര് കൊച്ചിയാണ് തിരഞ്ഞെടുത്തത്. മാര്ച് 10 വരെയാണ് ഹജ്ജിന് അപേക്ഷിക്കാനുള്ള സമയം. കേരളത്തില്‍ നിന്ന് പതിനായിരത്തിനും പന്ത്രണ്ടായിരത്തിനുമിടയില്‍ പേര് ഹജ്ജിന് പോകുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 3000-3500 പേര് കണ്ണൂര്‍ വിമാനത്താവളം തിരഞ്ഞെടുക്കുമെന്നും കരുതുന്നു.
കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകള്‍ക്ക് പുറമെ കോഴിക്കോട് ജില്ലയുടെ വടകര മേഖലയിലുള്ളവരുമാണ് കണ്ണൂരിനെ ആശ്രയിക്കുക. ഇതിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഇവിടെ സജ്ജമാക്കേണ്ടതുണ്ടെന്ന് ഹജ്ജ് കമിറ്റി അസിസ്റ്റന്റ് സെക്രടറി പറഞ്ഞു.
യോഗത്തില്‍ ഡെപ്യൂടി കലക്ടര്‍ (എല്‍ആര്‍) പി ഷാജു, അഡീഷനല്‍ എസ് പി എ വി പ്രദീപ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് ഓഫീസര്‍ കെ വി ലക്ഷ്മണന്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Preparations for Hajj camp begin: Around 3500 people arrive at Kannur airport, Kannur, News, Airport, Hajj, Meeting, Kerala.
ഹജ്ജിന് പോകുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്സിന് എടുക്കണം. ഇതിനകം രണ്ട് ഡോസ് വാക്സിന് എടുക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്ക് താലൂക് ആശുപത്രികളില്‍ ഇതിനുള്ള സൗകര്യം ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തും. വിമാനത്താവളത്തില്‍ ഹാജിമാര്‍ക്ക് തങ്ങാനാവശ്യമായ പന്തല്‍, 24 മണിക്കൂറും ആരോഗ്യ സേവനം എന്നിവക്കുള്ള ക്രമീകരണങ്ങളടക്കം സജ്ജമാക്കേണ്ടതുണ്ട്.
ഇതിനായി സംസ്ഥാന സര്‍കാര്‍ ഒരു കോടി രൂപ അനുവദിച്ചതായി സംസ്ഥാന ഹജ്ജ് കമിറ്റി അസി. സെക്രടറി മുഹമ്മദ് അലി പറഞ്ഞു. മെയ് 20 ന് ശേഷമായിരിക്കും കാംപ് ആരംഭിക്കുക എന്നാണ് കരുതുന്നത്. ഹജ്ജ് അപേക്ഷകരില്‍ നിലവില്‍ 2527 പേരാണ് കണ്ണൂര്‍ വിമാനത്താവളം തിരഞ്ഞെടുത്തിട്ടുള്ളത്.
കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകള്‍ക്ക് പുറമെ കോഴിക്കോട് ജില്ലയുടെ വടകര മേഖലയിലുള്ളവരുമാണ് കണ്ണൂരിനെ ആശ്രയിക്കുക. ഇതിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഇവിടെ സജ്ജമാക്കേണ്ടതുണ്ടെന്ന് ഹജ്ജ് കമിറ്റി അസിസ്റ്റന്റ് സെക്രടറി പറഞ്ഞു.
യോഗത്തില്‍ ഡെപ്യൂടി കലക്ടര്‍ (എല്‍ആര്‍) പി ഷാജു, അഡീഷനല്‍ എസ് പി എ വി പ്രദീപ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് ഓഫീസര്‍ കെ വി ലക്ഷ്മണന്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Preparations for Hajj camp begin: Around 3500 people arrive at Kannur airport, Kannur, News, Airport, Hajj, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.