പ്ര­ദീ­പ് കു­മാര്‍ സ്വ­യം വി­ര­മി­ക്കു­ന്നു; മുസ്ലിം ലീ­ഗ് സ­മ്മര്‍­ദ്ദ­മെ­ന്ന് ആ­രോപണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പ്ര­ദീ­പ് കു­മാര്‍ സ്വ­യം വി­ര­മി­ക്കു­ന്നു; മുസ്ലിം ലീ­ഗ് സ­മ്മര്‍­ദ്ദ­മെ­ന്ന് ആ­രോപണം
കോ­ഴി­ക്കോട് : കൊ­ച്ചി സി­റ്റി പോ­ലീ­സ് ഡെ­പ്യൂ­ട്ടി ക­മ്മീ­ഷ­ണര്‍ പ്ര­ദീ­പ് കു­മാര്‍ സര്‍­വ്വീ­സില്‍ നി­ന്ന് സ്വ­യം വി­ര­മി­ക്കാന്‍ അ­നുമ­തി നല്‍­ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് ആ­ഭ്യ­ന്ത­ര­വ­കു­പ്പി­ന് അപേ­ക്ഷ നല്‍കി. കാസര്‍­കോ­ട് ഉള്‍­പ്പെ­ടെ സം­സ്ഥാന­ത്തെ വിവി­ധ ജില്ല­ക­ളില്‍ സേ­വ­­ന­മ­നു­ഷ്ഠി­ച്ച പ്ര­ദീ­പ് കു­മാര്‍ ഇ­ട­ക്കാല­ത്ത് ഡെ­പ്യൂ­ട്ടേ­ഷ­നില്‍ സി.ബി.ഐലും പ്ര­വര്‍­ത്തി­ച്ചി­രു­ന്നു. പ്ര­മാ­ദ­മാ­യ നി­രവ­ധി കു­റ്റാ­ന്വേ­ഷ­ണ­ങ്ങള്‍ക്ക് നേ­തൃത്വം നല്‍കി­യ ഉ­ദ്യോ­ഗ­സ്ഥ­നാ­ണ് ഇ­ദ്ദേ­ഹം.

സം­സ്ഥാന­ത്തെ പ്ര­ത്യേ­കി­ച്ച് മ­ല­ബാ­റി­ലെ മയ­ക്ക് മ­രു­ന്ന് മാ­ഫി­യാ­സം­ഘ­ത്തി­ന്റെ പേ­ടി സ്വ­പ്‌­ന­മാ­യി­രു­ന്നു. ഏ­പ്രി­ലില്‍ വി­ര­മി­ക്കാ­നി­രി­ക്കെ­യാ­ണ് സ്വ­യം സര്‍­വ്വീ­സില്‍ നി­ന്ന് വി­ടു­തല്‍­തേ­ടാന്‍ പ്ര­ദീ­പ് കു­മാര്‍ സര്‍­ക്കാറി­നോ­ട് അ­നുമ­തി ചോ­ദി­ച്ച­ത്.

മാ­റാ­ട് കൂ­ട്ട­ക്കൊ­ല­യു­മാ­യി ബ­ന്ധ­പ്പെ­ട്ട ഗൂഢാ­ലോ­ച­നയും നാ­ദ­പുര­ത്ത് ബോം­ബ് നിര്‍­മ്മി­ക്കി­മ്പോള്‍ മുസ്ലിം ലീ­ഗ് പ്ര­വര്‍­ത്ത­കര്‍ സ്‌­ഫോ­ട­ന­ത്തില്‍ മ­രി­ച്ച സം­ഭ­വവും അ­ന്വേ­ഷിച്ച­ത് പ്ര­ദീ­പ് കു­മാ­റാ­യി­രുന്നു. ഇ­ദ്ദേ­ഹ­ത്തി­ന്റെ അ­ന്വേ­ഷ­ണ ക­ര­ങ്ങ­ള്‍ മുസ്ലിം ലീ­ഗ് പ്ര­മു­ഖ­രി­ലേ­ക്ക് നീ­ങ്ങി­യ­തോ­ടെ അ­വ­രു­ടെയും കോണ്‍­ഗ്ര­സില്‍ ചി­ല­രു­ടെയും അ­പ്രീ­തി­ക്ക് ഇ­രയാ­യ ഉ­ദ്യോ­ഗ­സ്ഥ­നെ ജ­നു­വ­രി­യില്‍ അ­ന്വേ­ഷ­ണ ചു­മ­ത­യില്‍ നി­ന്ന് മാ­റ്റു­കയും സംസ്ഥാ­ന മ­നു­ഷ്യാ­വകാ­ശ ക­മ്മീ­ഷന്‍ എ­സ്.പി­യാ­യി നി­യ­മി­ക്കു­ക­യു­മാ­യി­രു­ന്നു. മാ­റാ­ട് കൂ­ട്ട­ക്കൊ­ല­യു­ടെ ഗൂഢാ­ലോ­ച­ന അ­ന്വേ­ഷി­ച്ച പ്ര­ദീ­പ് കു­മാ­റി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള സം­ഘം ലീ­ഗ് നേ­താക്ക­ളെ പ്ര­തി­ക­ളാ­ക്കി­യാ­ണ് ക്രൈം­ബ്രാ­ഞ്ച് ആ­സ്ഥാന­ത്ത് റി­പ്പോര്‍­ട്ട് നല്‍­കി­യ­ത്.

മ­ല­ബാ­റി­ലെ വിദേ­ശ ബ­ന്ധ­ങ്ങ­ളുള്ള തീ­വ്ര­വാ­ദ പ്ര­വര്‍­ത്ത­ന­ങ്ങളും പ്രമു­ഖ രാ­ഷ്ട്രീ­യ നേ­താ­ക്കള്‍ പ­ങ്കാ­ളി­കളായ ഭു­മാഫി­യ ബ­ന്ധ­ങ്ങളും പ്ര­ദീ­പ് കു­മാറും സം­ഘവും ഒ­ന്നൊ­ന്നാ­യി പു­റ­ത്തെ­ടു­ത്ത­തോ­ടെ ഉറ­ക്കം ന­ഷ്ട­പ്പെ­ട്ട മാ­ഫി­യ­ക­ളാ­ണ് കേ­രള പോ­ലീ­സ് സേ­ന­യില്‍ സ­ത്യ­സ­ന്ധനാ­യ ഉ­ദ്യോ­ഗസ്ഥ­നെ മാ­ന­സി­ക­മാ­യി പീ­ഡി­പ്പിച്ചും വ­ഴി­വി­ട്ട സ്ഥ­ല­മാ­റ്റ­ങ്ങള്‍ ന­ട­ത്തിയും സര്‍­വ്വീ­സില്‍ നി­ന്ന് പുറ­ത്ത് ചാ­ടി­ക്കു­ന്ന­തി­ന് ക­രു­ക്കള്‍ നീ­ക്കി­യ­തെന്നും ആ­രോ­പ­ണ­മുണ്ട്. പ്ര­ദീ­പ് കു­മാര്‍ ആ­ഭ്യ­ന്ത­ര വ­കു­പ്പി­ന് കൈ­മാറി­യ സ്വ­യം വി­ര­മി­ക്ക­ലി­നു­ള്ള ക­ത്ത് പോ­ലീ­സ് സേ­ന­യ്­ക്കു­ള്ളില്‍ പര­ക്കെ ചര്‍­ച്ച­യാ­യി­ട്ടുണ്ട്.

Keywords:  Kerala, Kozhikode, Police, Muslim-League 






Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia