Controversy | കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗത്വത്തിൽ നിന്നും പി.പി ദിവ്യയെ നീക്കിയില്ല, പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍

 
pp divya retains kannur university senate position amid protest

Photo Credit: Facebook / PP Divya

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സര്‍വകലാശാല അധികൃതര്‍  പി.പി ദിവ്യയെ മാറ്റാതെ ഒളിച്ചു കളിക്കുന്നതായി പരാതി
● പ്രതിഷേധവുമായി സര്‍വീസ് സംഘടനകളും വിദ്യാർത്ഥി സംഘടനകളും 

കണ്ണൂര്‍: (KVARTHA) കണ്ണൂർ സർവകലാശാല സെനറ്റ് അംഗത്വത്തിൽ നിന്ന് പി.പി. ദിവ്യയെ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയർന്നുവരുന്നു. കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ ദിവ്യയെ സെനറ്റിൽ തുടരാൻ അനുവദിക്കരുതെന്നാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ ആവശ്യം. സംഭവത്തിൽ സര്‍വകലാശാല അധികൃതര്‍  പി.പി ദിവ്യയെ മാറ്റാതെ ഒളിച്ചു കളിക്കുന്നതായി പരാതി. 

Aster mims 04/11/2022

നേരത്തെ, ഗവർണറുടെ ഇടപെടലിനായി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ ഗവർണർക്ക് പരാതി നൽകിയിരുന്നു. രാജ്ഭവന്‍ ഈ പരാതിയിൽ അന്വേഷണം നടത്തികൊണ്ടിരിക്കെയാണ് സർവകലാശാല അധികൃതർ ദിവ്യയെ തൽസ്ഥാനത്ത് തുടരാൻ അനുവദിച്ചുകൊണ്ടുള്ള നിലപാടുമായി മുന്‍പോട്ടു പോകുന്നത്. 

ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, ആത്മഹത്യാ പ്രേരണ കേസിൽ പ്രതിയായതിനെ തുടർന്ന് സി.പി.എം അവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. എന്നിരുന്നാലും, സെനറ്റ് അംഗത്വത്തിൽ നിന്ന് ഇതുവരെ മാറ്റിയിട്ടില്ല.

ദിവ്യ തെരഞ്ഞെടുക്കപ്പെട്ട അംഗമായതിനാൽ മൂന്ന് മാസം കഴിഞ്ഞേ അവരെ മാറ്റാനാവൂ എന്നാണ് സർവകലാശാല അധികൃതർ പറയുന്നത്. ഇതിനായി പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടെന്നും അവർ വാദിക്കുന്നു. എന്നാൽ, പ്രതിപക്ഷ സർവീസ് സംഘടനകളും വിദ്യാർത്ഥി സംഘടനകളും ഈ നിലപാട് അംഗീകരിക്കുന്നില്ല. ദിവ്യയെ സെനറ്റിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങാൻ അവർ ഒരുങ്ങുകയാണ്.

#PPDivya #KannurUniversity #KeralaPolitics #SenateControversy #UniversityGovernance #OppositionProtests

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia