വൈദ്യുതി വാങ്ങുന്നതില്‍ KSEB അനാസ്ഥ കാണിച്ചിട്ടില്ല: മന്ത്രി ആര്യാടന് മുഹമ്മദ്
Dec 11, 2012, 18:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: പുറമെ നിന്നു വൈദ്യുതി വാങ്ങുന്നതില്‍ കെ.എസ്.ഇ.ബി. അനാസ്ഥ കാണിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. സൗത്ത് സോണില്‍ പവര്‍ എക്സേഞ്ചില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി വാങ്ങുന്നത് കേരളമാണ്. സൗത്ത് സോണിന് ലഭ്യമാകുന്നതിന്റെ 50 ശതമാനവും കേരളമാണ് വാങ്ങുന്നത്. അതുകൊണ്ടുതന്നെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു. തമിഴ്നാടുള്പ്പടെയുള്ള സംസ്ഥാനങ്ങളില്‍ 10 മണിക്കൂറിലേറെ പവര്‍കട്ടുള്ളപ്പോള്‍ കേരളത്തില്‍ അര മണിക്കൂര്‍ ലോഡ് ഷെഡിംഗ് മാത്രമാണുള്ളതെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്തെ ജല വൈദ്യുതിനിലയങ്ങളുടെ സ്ഥാപിത ശേഷിയുടെ 80ശതമാനവും ഉത്പാദന സജ്ജമാക്കിയിട്ടുണ്ട്. ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരം കേരളത്തിന് 958.33 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ട്. കൂടാതെ അണ് അലോക്കേറ്റ്ഡ് വിഹിതത്തില്‍ നിന്നും 264.07 മെഗാ വാട്ട്് വൈദ്യുതിയും ലഭിക്കുന്നുണ്ട്. ഇതിന് പുറമെ 100 മെഗാവാട്ട് അധിക വിഹിതം നല്‍കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. പ്രതിമാസം 200 കോടിയുടെ നഷ്ടം സഹിച്ചാണ് വൈദ്യുതി വാങ്ങുന്നത്. നഷ്ടം കുറയ്ക്കണമെങ്കില്‍ പവര്‍കട്ട് സമയം വര്‍ദ്ധിപ്പിക്കണം.
എന്നാല്‍ തല്ക്കാലം സമയം വര്‍ദ്ധിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. കൂടംകുളത്ത്് നിന്ന് 266 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ലഭിക്കേണ്ടത്. ഇതിനായി ഇടമണ്‍ മുതല്‍ കൊച്ചി വരെയുള്ള 400 കെ.വി. ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. കര്‍ഷകരുടെ എതിര്‍പ്പാണ് കാരണം. ഇതില്ലാതാക്കാന്‍ കൂടുതല്‍ നഷ്ടപരിഹാര തുക നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും.
വൈദ്യുതി സര്‍ചാര്‍ജ് ഇനത്തില്‍ 2011 ഒക്ടോബര്‍ മുതല്‍ ഇതുവരെ 296.78 കോടി രൂപപിരിച്ചെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടി.എന്‍ പ്രതാപന്, ഡൊമിനിക് പ്രസന്റെഷന്, ജോസഫ് വാഴക്കന്, സി. ദിവാകന്‍, ബെന്നി ബഹന്നാന്, എം.വി. ശ്രേയാംസ്കുമാര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആര്യാടന്.
സംസ്ഥാനത്തെ ജല വൈദ്യുതിനിലയങ്ങളുടെ സ്ഥാപിത ശേഷിയുടെ 80ശതമാനവും ഉത്പാദന സജ്ജമാക്കിയിട്ടുണ്ട്. ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരം കേരളത്തിന് 958.33 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ട്. കൂടാതെ അണ് അലോക്കേറ്റ്ഡ് വിഹിതത്തില്‍ നിന്നും 264.07 മെഗാ വാട്ട്് വൈദ്യുതിയും ലഭിക്കുന്നുണ്ട്. ഇതിന് പുറമെ 100 മെഗാവാട്ട് അധിക വിഹിതം നല്‍കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. പ്രതിമാസം 200 കോടിയുടെ നഷ്ടം സഹിച്ചാണ് വൈദ്യുതി വാങ്ങുന്നത്. നഷ്ടം കുറയ്ക്കണമെങ്കില്‍ പവര്‍കട്ട് സമയം വര്‍ദ്ധിപ്പിക്കണം.
എന്നാല്‍ തല്ക്കാലം സമയം വര്‍ദ്ധിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. കൂടംകുളത്ത്് നിന്ന് 266 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ലഭിക്കേണ്ടത്. ഇതിനായി ഇടമണ്‍ മുതല്‍ കൊച്ചി വരെയുള്ള 400 കെ.വി. ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. കര്‍ഷകരുടെ എതിര്‍പ്പാണ് കാരണം. ഇതില്ലാതാക്കാന്‍ കൂടുതല്‍ നഷ്ടപരിഹാര തുക നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും.
വൈദ്യുതി സര്‍ചാര്‍ജ് ഇനത്തില്‍ 2011 ഒക്ടോബര്‍ മുതല്‍ ഇതുവരെ 296.78 കോടി രൂപപിരിച്ചെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടി.എന്‍ പ്രതാപന്, ഡൊമിനിക് പ്രസന്റെഷന്, ജോസഫ് വാഴക്കന്, സി. ദിവാകന്‍, ബെന്നി ബഹന്നാന്, എം.വി. ശ്രേയാംസ്കുമാര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആര്യാടന്.
Keywords: Load shedding, KSEB, Minister Aryadan Muhammed, Electricity, Kerala, Thamilnadu, Current, Power purchase: no inefficiency from the electricity board: Minister, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

