Booked | ശിവകാശിയില്‍ നിന്നും അനധികൃതമായി വന്‍തോതില്‍ പടക്കവുമായെത്തിയ കണ്ടെയ്നര്‍ ലോറി പൊലീസ് പിടികൂടി; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
                                                 Apr 1, 2024, 19:31 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കണ്ണൂര്‍: (KVARTHA) എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചാലയില്‍ ഓണ്‍ ലൈനില്‍ ബുക് ചെയ്ത പടക്കശേഖരം കണ്ടെയ്നര്‍ ലോറിയില്‍ കടത്തിക്കൊണ്ടു വരുന്നതിനിടെ പൊലീസ് പിടികൂടി. ശിവകാശിയില്‍ നിന്നും കണ്ണൂരിലേക്ക് അനധികൃതമായി പടക്കം കടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് വാഹനപരിശോധന നടത്തിയത്.  
 
  സ്ഫോടകവസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പിടികൂടിയ പടക്കശേഖരവുമായി വന്ന കണ്ടെയ്നര്‍ ലോറി സ്റ്റേഷന്‍ വളപ്പിലെത്തിച്ച് പരിശോധന നടത്തിവരികയാണ്. 
 
 
 
 
  
  കേരളത്തില്‍ പടക്ക കച്ചവടം ചെയ്യുന്ന വ്യാപാരികളെ ദോഷകരമായി ബാധിക്കുന്ന ഓണ്‍ലൈന്‍ കച്ചവടത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫയര്‍ വര്‍ക്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെപി രാജീവും ജെനറല്‍ സെക്രടറി കെഎം ലെനിനും മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വാഹനപരിശോധന ശക്തമാക്കിയത്. 
  Keywords: Police seized container lorry from Sivakasi with large quantity of crackers illegally; case against driver, Kannur, News, Police, Seized, Container Lorry, Crackers, Vehicle, Inspection, Complaint, Kerala News. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
