തിരുവനന്തപുരം: (www.kvartha.com 23.06.2014) രക്തദാനത്തിന്റെ മഹദ് സന്ദേശം ജനങ്ങളിലെത്തിക്കാന്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു ദേശീയ ശ്രദ്ധ നേടുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും മറഡോണയെ കേരളത്തില്‍ കൊണ്ടുവന്നും മാധ്യമങ്ങള്‍ക്കു പ്രിയങ്കരനാവുകയും ചെയ്ത ബോബി ചെമ്മണ്ണൂരും സാമ്പത്തിക ആരോപണത്തില്‍ കുടുങ്ങി.
പക്ഷേ, വന്‍തുകയുടെ പരസ്യങ്ങള്‍ സ്ഥിരമായി നല്‍കി ബോബി കൂടെ നിര്‍ത്തിയിരിക്കുന്ന മാധ്യമങ്ങള്‍ അത് ജനങ്ങളെ അറിയിച്ചില്ല. ബോബിയുടെ ആസ്ഥാനമായ കോഴിക്കോട്ടെ നടക്കാവ് പോലീസ് ബോബിക്കെതിരേ കേസെടുത്തിരിക്കുകയാണ്. ജ്യോതീന്ദ്രന്‍ എന്നയാളാണു പരാതിക്കാരന്‍. അതേസമയം ബോബിക്കെതിരായ പരാതിയും കേസും ബ്ലേഡ് മാഫിയയ്ക്ക് എതിരായ ഓപ്പറേഷന്‍ കുബേരയുടെ ഭാഗമാണെന്ന് പ്രചരണമുെങ്കിലും അത് പോലീസ് സ്ഥിരീകരിക്കുന്നില്ല. ബോബിയെ അറസ്റ്റു ചെയ്തിട്ടുമില്ല. പണം കടം കൊടുക്കല്‍ നിയമം, അധിക പലിശ ഈടാക്കുന്നതിനെതിരെയുള്ള നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസില്‍ ജ്വല്ലറി സ്റ്റാഫായ മൂന്ന് പേരെക്കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്.
17 വര്‍ഷങ്ങള്‍ക്കു മുമ്പു ജ്യോതീന്ദ്രന്‍ ചെമ്മണൂര്‍ ജ്വല്ലേഴ്‌സിന് പന്ത്രണ്ടര സെന്റ് സ്ഥലം വിറ്റിരുന്നു. ഇതിന്റെ ബാക്കി ഇനത്തില്‍ അരലക്ഷം രൂപ ഇപ്പോഴും ബോബി കൊടുക്കാനുണ്ട് എന്നാണ് പരാതി. ഈ പണം കൊടുക്കുന്നില്ലെന്നു മാത്രമല്ല, തനിക്ക് അങ്ങോട്ടു ജ്യോതീന്ദ്രന്‍ പണം കൊടുക്കാനുണ്ട് എന്നു പറഞ്ഞ് ബോബി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുത്രേ. എന്നാല്‍ ജ്വല്ലറിയില്‍ നിന്നു 12 ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ച് സ്ഥാപനം നല്‍കിയ കേസിലെ പ്രതിയായ ലിനീഷ് എന്ന മുന്‍ ജീവനക്കാരനാണ് ജ്യോതീന്ദ്രനെ സ്വാധീനിച്ച് ബോബിക്കെതിരെ കേസ് നടത്തുന്നതെന്ന് മാനേജ്‌മെന്റ് പറയുന്നു. കേസിനേക്കുറിച്ച് അറിഞ്ഞ് ബോബിയുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച മറുപടിയാണിത്.
ലിനീഷിനെതിരെ നടന്നുകൊിരിക്കുന്ന കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള സമ്മര്‍ദമാണ് ഇപ്പോഴത്തെ പരാതിക്കു പിന്നിലെന്നും ജ്വല്ലറി മാനേജ്മന്റ് ആരോപിക്കുന്നു. പോലീസ് പരിശോധനയില്‍ ബോബി ചെമ്മണൂരിന്റെ ഓഫീസില്‍ നിന്ന് അനധികൃതമായ രേഖകളൊന്നും കത്തെിയിട്ടില്ലെന്നു പോലീസ് പറയുന്നു. ഇതേകാര്യം മാനേജ്‌മെന്റ്ും പത്രക്കുറിപ്പില്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു; 6 പേര്‍ പിടിയില്‍
പക്ഷേ, വന്‍തുകയുടെ പരസ്യങ്ങള്‍ സ്ഥിരമായി നല്‍കി ബോബി കൂടെ നിര്‍ത്തിയിരിക്കുന്ന മാധ്യമങ്ങള്‍ അത് ജനങ്ങളെ അറിയിച്ചില്ല. ബോബിയുടെ ആസ്ഥാനമായ കോഴിക്കോട്ടെ നടക്കാവ് പോലീസ് ബോബിക്കെതിരേ കേസെടുത്തിരിക്കുകയാണ്. ജ്യോതീന്ദ്രന്‍ എന്നയാളാണു പരാതിക്കാരന്‍. അതേസമയം ബോബിക്കെതിരായ പരാതിയും കേസും ബ്ലേഡ് മാഫിയയ്ക്ക് എതിരായ ഓപ്പറേഷന്‍ കുബേരയുടെ ഭാഗമാണെന്ന് പ്രചരണമുെങ്കിലും അത് പോലീസ് സ്ഥിരീകരിക്കുന്നില്ല. ബോബിയെ അറസ്റ്റു ചെയ്തിട്ടുമില്ല. പണം കടം കൊടുക്കല്‍ നിയമം, അധിക പലിശ ഈടാക്കുന്നതിനെതിരെയുള്ള നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസില്‍ ജ്വല്ലറി സ്റ്റാഫായ മൂന്ന് പേരെക്കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്.
17 വര്‍ഷങ്ങള്‍ക്കു മുമ്പു ജ്യോതീന്ദ്രന്‍ ചെമ്മണൂര്‍ ജ്വല്ലേഴ്‌സിന് പന്ത്രണ്ടര സെന്റ് സ്ഥലം വിറ്റിരുന്നു. ഇതിന്റെ ബാക്കി ഇനത്തില്‍ അരലക്ഷം രൂപ ഇപ്പോഴും ബോബി കൊടുക്കാനുണ്ട് എന്നാണ് പരാതി. ഈ പണം കൊടുക്കുന്നില്ലെന്നു മാത്രമല്ല, തനിക്ക് അങ്ങോട്ടു ജ്യോതീന്ദ്രന്‍ പണം കൊടുക്കാനുണ്ട് എന്നു പറഞ്ഞ് ബോബി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുത്രേ. എന്നാല്‍ ജ്വല്ലറിയില്‍ നിന്നു 12 ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ച് സ്ഥാപനം നല്‍കിയ കേസിലെ പ്രതിയായ ലിനീഷ് എന്ന മുന്‍ ജീവനക്കാരനാണ് ജ്യോതീന്ദ്രനെ സ്വാധീനിച്ച് ബോബിക്കെതിരെ കേസ് നടത്തുന്നതെന്ന് മാനേജ്‌മെന്റ് പറയുന്നു. കേസിനേക്കുറിച്ച് അറിഞ്ഞ് ബോബിയുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച മറുപടിയാണിത്.
ലിനീഷിനെതിരെ നടന്നുകൊിരിക്കുന്ന കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള സമ്മര്‍ദമാണ് ഇപ്പോഴത്തെ പരാതിക്കു പിന്നിലെന്നും ജ്വല്ലറി മാനേജ്മന്റ് ആരോപിക്കുന്നു. പോലീസ് പരിശോധനയില്‍ ബോബി ചെമ്മണൂരിന്റെ ഓഫീസില്‍ നിന്ന് അനധികൃതമായ രേഖകളൊന്നും കത്തെിയിട്ടില്ലെന്നു പോലീസ് പറയുന്നു. ഇതേകാര്യം മാനേജ്‌മെന്റ്ും പത്രക്കുറിപ്പില്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു; 6 പേര്‍ പിടിയില്‍
Keywords: Boby Chemmanur, Police, Case, Operation Kubera, Jewellery, Advertise, Blade Mafia, Complaint, Compromise, Land Sale, Cash, Document.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.