Attack | ഇരുമുടി കെട്ട് നഷ്ടപ്പെട്ടെന്ന പരാതിയുമായി ചെന്നപ്പോള്‍ പൊലീസ് അടിച്ചെന്ന് അയപ്പഭക്തന്റെ പരാതി; കാലിന് നീരു വന്നതിനാല്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയിലെന്ന് സുഹൃത്തുക്കള്‍

 


തിരുവനന്തപുരം: (KVARTHA) ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ അയ്യപ്പ ഭക്തനെ പൊലീസ് മര്‍ദിച്ചതായി പരാതി. ചിറയിന്‍കീഴ് മുടപുരത്തുനിന്നും ശബരിമലയ്ക്ക് പോയ അയ്യപ്പ ഭക്തനായ കണ്ണനെയാണ് (24) പൊലീസ് മര്‍ദിച്ചതെന്നാണ് പരാതി. ലാതി കൊണ്ടുള്ള അടിയില്‍ കാലിനു പരുക്കേറ്റ കണ്ണനെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനു നീരു വന്നതിനാല്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കണ്ണനെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞു.

Attack | ഇരുമുടി കെട്ട് നഷ്ടപ്പെട്ടെന്ന പരാതിയുമായി ചെന്നപ്പോള്‍ പൊലീസ് അടിച്ചെന്ന് അയപ്പഭക്തന്റെ പരാതി; കാലിന് നീരു വന്നതിനാല്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയിലെന്ന് സുഹൃത്തുക്കള്‍

സംഭവത്തെ കുറിച്ച് കണ്ണനും സുഹൃത്തുക്കളും പറയുന്നത്:


ഇക്കഴിഞ്ഞ പത്താം തീയതിയാണ് ശബരിമലയിലേക്കു പോയത്. സന്നിധാനം എത്തുന്നതിനു മുന്‍പ് തിരക്കിനിടയില്‍പെട്ട് ഇരുമുടിക്കെട്ട് നഷ്ടമായി. തുടര്‍ന്ന് ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുകളില്‍ നില്‍ക്കുന്ന പൊലീസുകാരോട് പറയാന്‍ നിര്‍ദേശിച്ചു. വശത്തുള്ള വഴിയിലൂടെ കണ്ണനെ കയറ്റിവിട്ടു. പരാതി പറയുന്നതിനു മുന്‍പുതന്നെ മുകളിലുള്ള പൊലീസുകാരന്‍ ലാതി കൊണ്ട് അടിച്ചു. ഇരുമുടിക്കെട്ട് നഷ്ടപ്പെട്ടതായി പറഞ്ഞെങ്കിലും അടിതുടര്‍ന്നു.

നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട കണ്ണനെ കൂടെ വന്ന മറ്റ് അയ്യപ്പന്‍മാര്‍ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് പരുക്കേറ്റതിനാല്‍ കണ്ണനു ദര്‍ശനം നടത്താനും കഴിഞ്ഞില്ല. കൂടെ ഉണ്ടായിരുന്ന അയ്യപ്പന്‍മാര്‍ ദര്‍ശനം കഴിഞ്ഞ് കണ്ണനെ പമ്പയിലേക്കു കൊണ്ടു വന്നു. ഏറെ പ്രയാസപ്പെട്ടാണ് മലയിറങ്ങിയത്. വീട്ടില്‍ എത്തിയ കണ്ണന്‍ ഇപ്പോള്‍ കാലിന്റെ വേദന മൂലം ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും- സുഹൃത്തുക്കള്‍ പറയുന്നു.

Keywords: Police Attack Ayyappa devotee in Sabarimala; Alleges friends, Thiruvananthapuram, News, Attack, Ayyappa devotee, Complaint, Allegation, Hospital, Treatment, Police, Injury, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia