ജുഡീഷ്യല്‍ അന്വേഷണം; തിരുവഞ്ചൂരുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് പിണറായി
Aug 16, 2013, 13:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്ന കാര്യത്തെ കുറിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പിണറായി ഫോണില്‍ ഇക്കാര്യത്തെ കുറിച്ച് ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചിരുന്നതായി സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം ഒരു പൊതുചടങ്ങില്‍ വെച്ച് പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലിനെ എതിര്‍ത്തുകൊണ്ടാണ് പിണറായി വിജയന്‍ രംഗത്തെത്തിയത്.
എം.വി ഗോവിന്ദന്‍ പറയുന്നതു പോലെയുള്ള ഒരു സംഭാഷണം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടന്നിട്ടില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സി.പി.എം നടത്തിയ ഉപരോധ സമരം പിന്‍വലിക്കുന്നതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സമരം അവസാനിച്ച ശേഷം തിരുവഞ്ചൂര്‍ തന്നെ വിളിച്ചിരുന്നു. എന്നാല്‍ ഗോവിന്ദന്‍ പറഞ്ഞതുപോലെയുള്ള ഒരു സംഭാഷണം നടന്നിട്ടില്ല.
തിരുവഞ്ചൂരുമായി സംസാരിച്ച കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പിണറായി പ്രതികരിച്ചു. നേരത്തെ തിരുവഞ്ചൂരും ഗോവിന്ദന്റെ ആരോപണം നിഷേധിച്ചിരുന്നു. പിണറായിയെ വിളിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടാകുമെന്ന അവസ്ഥയില്‍ നേരിട്ടെത്തി അണികളെ ശാന്തരാക്കിയതിന് അഭിനന്ദിക്കാനാണ് പിണറായിയെ വിളിച്ചത്. അല്ലാതെ ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും തിരുവഞ്ചൂരും വ്യക്തമാക്കിയിരുന്നു.
Also Read:
പാന്‍ടെക്കില്‍ സ്വാതന്ത്ര്യദിനാഘോഷം
എം.വി ഗോവിന്ദന്‍ പറയുന്നതു പോലെയുള്ള ഒരു സംഭാഷണം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടന്നിട്ടില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സി.പി.എം നടത്തിയ ഉപരോധ സമരം പിന്‍വലിക്കുന്നതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സമരം അവസാനിച്ച ശേഷം തിരുവഞ്ചൂര്‍ തന്നെ വിളിച്ചിരുന്നു. എന്നാല്‍ ഗോവിന്ദന്‍ പറഞ്ഞതുപോലെയുള്ള ഒരു സംഭാഷണം നടന്നിട്ടില്ല.
തിരുവഞ്ചൂരുമായി സംസാരിച്ച കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പിണറായി പ്രതികരിച്ചു. നേരത്തെ തിരുവഞ്ചൂരും ഗോവിന്ദന്റെ ആരോപണം നിഷേധിച്ചിരുന്നു. പിണറായിയെ വിളിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടാകുമെന്ന അവസ്ഥയില്‍ നേരിട്ടെത്തി അണികളെ ശാന്തരാക്കിയതിന് അഭിനന്ദിക്കാനാണ് പിണറായിയെ വിളിച്ചത്. അല്ലാതെ ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും തിരുവഞ്ചൂരും വ്യക്തമാക്കിയിരുന്നു.
Also Read:
പാന്‍ടെക്കില്‍ സ്വാതന്ത്ര്യദിനാഘോഷം
Keywords: Thiruvananthapuram, Thiruvanchoor Radhakrishnan, Pinarayi vijayan, Phone call, Oommen Chandy, Accused, Kerala, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
