Booked | മാധ്യമപ്രവര്‍ത്തകയ്ക്ക് വാട്‌സ് ആപിലൂടെ അര്‍ധരാത്രിയും പുലര്‍ചെയുമായി അശ്ലീല സന്ദേശങ്ങള്‍ അയച്ച് നിരന്തരം ശല്യപ്പെടുത്തിയെന്ന് പരാതി; പിഡിപി നേതാവിനെതിരെ കേസ്
Jun 30, 2023, 12:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) മാധ്യമപ്രവര്‍ത്തകയ്ക്ക് വാട്‌സ് ആപിലൂടെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അശ്ലീല സന്ദേശങ്ങള്‍ അയച്ച് നിരന്തരം ശല്യപ്പെടുത്തിയെന്ന പരാതിയില്‍ പിഡിപി നേതാവിനെതിരെ കേസെടുത്തു. ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ കടവന്ത്ര പൊലീസാണ് കേസെടുത്തത്. സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോടുകളും പുറത്തുവന്നിട്ടുണ്ട്.
പൊലീസ് പറയുന്നത്: ജാമ്യത്തില്‍ ഇളവ് നേടി കേരളത്തിലെത്തിയ മഅ്ദനിയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കിയാണ് മാധ്യമപ്രവര്‍ത്തക രാഷ്ട്രീയ നേതാവിനെ ബന്ധപ്പെടുന്നത്. ഇതിന് പിന്നാലെയാണ് ഇയാള്‍ ലൈംഗിക ചുവയുള്ള സന്ദേശം അയച്ച് തുടങ്ങിയത്. മാധ്യമപ്രവര്‍ത്തക താക്കീത് നല്‍കിയെങ്കിലും രാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് തുടര്‍ന്നു. ഇതോടെയാണ് മാധ്യമപ്രവര്‍ത്തക പൊലീസിസില്‍ പരാതി നല്‍കിയത്.
അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യവിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാന്‍ പിഡിപി ചുമതലപ്പെടുത്തിയ വ്യക്തിയാണ് ഇദ്ദേഹം. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകയ്ക്ക് ദുരനുഭവം ഉണ്ടായത്.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇയാള്‍ നിരന്തരം ലൈംഗിക ചുവയുള്ള സന്ദേശമയച്ചുവെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്. സ്ത്രീകള്‍ക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
അതേസമയം, കേരളത്തിലെത്തിയ മഅ്ദനി ശാരീകാസ്വസ്ഥതകളെ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ സ്വദേശമായ അന്‍വാര്‍ശ്ശേരിയിലേക്ക് പോകുന്നതില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.
സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയില്‍ 12 ദിവസത്തെ ജാമ്യ വ്യവസ്ഥയില്‍ ബെംഗ്‌ളൂറില്‍ നിന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് മഅ്ദനി കേരളത്തിലെത്തിയത്. നാട്ടിലേക്ക് വരുന്നതിനിടെയാണ് കൊച്ചിയില്‍വെച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയര്‍ന്ന രക്ത സമ്മര്‍ദവും രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് മഅ്ദനിയുടെ ആരോഗ്യ സ്ഥിതി മോശമാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: News, Kerala, Kerala-News, News-Malayalam, PDP Leader, Booked, Complaint, Message, Journalist, PDP leader booked for sending messages to journalist.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

