താലൂക് ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി; പഞ്ചായത്ത് പ്രസിഡന്റും പരിസരത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച സംഭവത്തില്‍ യൂത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും അറസ്റ്റില്‍
Oct 17, 2021, 11:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശാസ്താംകോട്ട: (www.kvartha.com 17.10.2021) താലൂക് ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ചെന്ന പരാതിയില്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ മര്‍ദിച്ചെന്ന പരാതിയില്‍ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരിസരത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച സംഭവത്തില്‍ യൂത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കല്ലട നിധിനും അറസ്റ്റിലായി. ആശുപത്രി സൂപ്രണ്ട് ഡോ. ശഹ് ന കെ മുഹമ്മദിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഡി സി സി ജനറല്‍ സെക്രടറി കാഞ്ഞിരവിള അജയകുമാറിനെതിരെ കേസും എടുത്തു.
സംഘര്‍ഷത്തെ തുടര്‍ന്നുള്ള ഡോക്ടര്‍മാരുടെ പരാതിയില്‍ ഇവര്‍ മൂന്ന് പേര് ഉള്‍പെടെ 10 പേര്‍ക്കെതിരെ കേസുണ്ട്. കിണറ്റില്‍ വീണ് മരിച്ച വയോധികയുടെ മരണം സ്ഥിരീകരിക്കണമെന്ന ശ്രീകുമാറിന്റെ ആവശ്യം ഡോക്ടര്‍ നിരസിച്ചതായും ഇതിനെത്തുടര്‍ന്നുള്ള തര്‍ക്കങ്ങളുമാണ് സംഘര്‍ഷത്തിലെത്തിയത്. സംഭവത്തിന് പിന്നാലെ ഡോ. ഗണേഷ് കൊട്ടാരക്കര താലൂക് ആശുപത്രിയിലും ശ്രീകുമാര്‍ സ്വകാര്യ ആശുപത്രിയിയും ചികിത്സ തേടിയിരുന്നു.
ഡോക്ടര്‍ മര്‍ദിച്ചെന്ന പരാതിയുമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രീകുമാറിനെ ഞായറാഴ്ച രാവിലെ ഡിസ്ചാര്‍ജ് ആയ ഉടനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്ത്തിനെ തുടര്‍ന്ന് ഒപി ബഹിഷ്കരിച്ചിരുന്ന ഡോക്ടര്‍മാരുടെ സമരം ഇതോടെ പിന്‍വലിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

