കേന്ദ്രസര്‍വകലാശാല മെഡിക്കല്‍ കോളജ് മാറ്റാന്‍ നീക്കം: എം.പി.
Nov 24, 2012, 18:29 IST
ADVERTISEMENT
കാസര്‍കോട്: കേന്ദ്രസര്‍വകലാശാലയുടെ കീഴില്‍ ആരംഭിക്കാനിരിക്കുന്ന മെഡിക്കല്‍ കോളജ് കാസര്‍കോട്നിന്ന് മാറ്റാനുള്ള നീക്കത്തെ പ്രതിരോധിക്കണമെന്ന് പി. കരുണാകരന് എം.പി. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍വകലാശാലയുടെ ഹെല്‍ത്ത്സയന്‍സ് വിഭാഗം പത്തനം തിട്ടയില്‍ തുടങ്ങാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിനും യുജിസിക്കും മുമ്പേ വൈസ്ചാന്സലറര് നല്‍കിയിട്ടുണ്ട്. തിരുവല്ലയില്‍ പത്തേക്കര്‍ ഭൂമി നല്കാന് തീരമാനിച്ചിട്ടുള്ളത് ഈ നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കപ്പെടുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രസര്‍വകലാശാല കാസര്‍കോട് തുടങ്ങിയത് പല എതിര്‍പ്പുകളേയും അവഗണിച്ചാണ്. 360 ഏക്കര്‍ സ്ഥലം അനുവദിച്ചുവെങ്കിലും അവിടെ തറക്കല്ലിട്ട് കെട്ടിട നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പേ പത്തനംതിട്ടയില്‍ സ്ഥലം അനുവദിച്ചത് ദുരൂഹമാണ്. കാസര്‍കോട്ടെ തറക്കല്ലിടല്‍ നാലുതവണ മാറ്റിവെച്ചു. പത്തനംതിട്ടയില്‍ സര്‍വകലാശാലയുടെ ക്യാമ്പസ് തുടങ്ങുന്നതിന് എതിര്‍പ്പില്ല. കേരളത്തില്‍ എവിടെ വേണമെങ്കിലും ക്യാമ്പസ് തുടങ്ങാം. എന്നാല്‍ ഹെല്‍ത്ത് സയന്‍സ് വിഭാഗം തുടങ്ങാന്‍ ആദ്യം നിര്‍ദേശിച്ച സ്ഥലത്ത് ഇപ്പോള്‍ സ്ഥലം അനുവദിച്ചത് ദുരുദ്ദേശ്യപരമാണ്.
എന്‍ഡോസള്‍ഫാന്‍ ദുരന്തം വേട്ടയാടുന്ന ജില്ലയില്‍ ആയിരകണക്കിനാളുകള്‍ വിദഗ്ദ്ധ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. കര്‍ണാടകയേയും മറ്റ് ജില്ലകളെയും ആശ്രയിച്ചാണ് ഇപ്പോള്‍ ചികിത്സ. ഇതിന് മാറ്റംവരണമെന്ന ആഗ്രഹത്തോടെയാണ് പൂര്‍ണമായും യുജിസി ഫണ്ടില്‍ സ്ഥാപിക്കുന്ന കേന്ദ്രസര്‍വകലാശാലയുടെ മെഡിക്കല്‍കോളേജ് ഇവിടെ വേണമെന്ന് ആവശ്യപ്പെടുന്നത്. മണ്ഡലം വികസന ശില്പശാലയിലും കോണ്‍കോഡ് ശില്പശാലയിലും പ്രഭാകരന് കമീഷന് നല്കിയ റിപ്പോര്‍ട്ടിലും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മുമ്പ് സര്‍വകക്ഷി യോഗം വിളിച്ച് മെഡിക്കല്‍ കോളജ് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതികരിച്ചതാണ്. ജനകീയ കണ്‍വന്‍ഷനും മാര്‍ച്ചും നടത്തി. മെഡിക്കല്‍ കോളേജിന് അനുമതി കിട്ടിയിട്ടില്ലെന്നാണ് അപ്പോള്‍ പറയുന്നത്. പത്തനംതിട്ടയില്‍ സൗജന്യമായി ഭൂമി കിട്ടാനില്ലാത്തതിനാല്‍ അവിടെ മെഡിക്കല്‍കോളജ് തുടങ്ങില്ലെന്നാണ് എല്ലാവരും കരുത്തിയിരുന്നത്. ഈ വാദം ഉന്നയിച്ച് കോണ്‍ഗ്രസും ലീഗും സമരത്തില്‍നിന്ന് പിന്മാറി.
എന്നാല്‍ ഇപ്പോള്‍ എക്സൈസ് വകുപ്പിന്റെ കൈയിലുള്ള 10 ഏക്കര്‍ ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച യുഡിഎഫിന്റെ അഭിപ്രായം വ്യക്തമാക്കണം. കേന്ദ്രസര്‍വകലാശാലയുടെ കീഴില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നുണ്ടെങ്കില്‍ അത് ഇവിടെതന്നെ സ്ഥാപിക്കണം. അതിനായി മുഴുവന്‍ രാഷ്ട്രീയപാര്‍ടികളും ഒന്നിച്ച് നില്‍ക്കണം. മുഴുവന്‍ പാര്‍ടികള്‍ക്ക് ഈ ആവശ്യ ഉന്നയിച്ച് എംപി എന്നിനിലയില്‍ കത്ത് നല്‍കും. യോജിച്ച പോരാട്ടം ഇല്ലെങ്കില്‍ മെഡിക്കല്‍കോളജ് ജില്ലയ്ക്ക് നഷ്ടപ്പെടും.
എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രസര്‍വകലാശാല കാസര്‍കോട് തുടങ്ങിയത് പല എതിര്‍പ്പുകളേയും അവഗണിച്ചാണ്. 360 ഏക്കര്‍ സ്ഥലം അനുവദിച്ചുവെങ്കിലും അവിടെ തറക്കല്ലിട്ട് കെട്ടിട നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പേ പത്തനംതിട്ടയില്‍ സ്ഥലം അനുവദിച്ചത് ദുരൂഹമാണ്. കാസര്‍കോട്ടെ തറക്കല്ലിടല്‍ നാലുതവണ മാറ്റിവെച്ചു. പത്തനംതിട്ടയില്‍ സര്‍വകലാശാലയുടെ ക്യാമ്പസ് തുടങ്ങുന്നതിന് എതിര്‍പ്പില്ല. കേരളത്തില്‍ എവിടെ വേണമെങ്കിലും ക്യാമ്പസ് തുടങ്ങാം. എന്നാല്‍ ഹെല്‍ത്ത് സയന്‍സ് വിഭാഗം തുടങ്ങാന്‍ ആദ്യം നിര്‍ദേശിച്ച സ്ഥലത്ത് ഇപ്പോള്‍ സ്ഥലം അനുവദിച്ചത് ദുരുദ്ദേശ്യപരമാണ്.
എന്‍ഡോസള്‍ഫാന്‍ ദുരന്തം വേട്ടയാടുന്ന ജില്ലയില്‍ ആയിരകണക്കിനാളുകള്‍ വിദഗ്ദ്ധ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. കര്‍ണാടകയേയും മറ്റ് ജില്ലകളെയും ആശ്രയിച്ചാണ് ഇപ്പോള്‍ ചികിത്സ. ഇതിന് മാറ്റംവരണമെന്ന ആഗ്രഹത്തോടെയാണ് പൂര്‍ണമായും യുജിസി ഫണ്ടില്‍ സ്ഥാപിക്കുന്ന കേന്ദ്രസര്‍വകലാശാലയുടെ മെഡിക്കല്‍കോളേജ് ഇവിടെ വേണമെന്ന് ആവശ്യപ്പെടുന്നത്. മണ്ഡലം വികസന ശില്പശാലയിലും കോണ്‍കോഡ് ശില്പശാലയിലും പ്രഭാകരന് കമീഷന് നല്കിയ റിപ്പോര്‍ട്ടിലും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മുമ്പ് സര്‍വകക്ഷി യോഗം വിളിച്ച് മെഡിക്കല്‍ കോളജ് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതികരിച്ചതാണ്. ജനകീയ കണ്‍വന്‍ഷനും മാര്‍ച്ചും നടത്തി. മെഡിക്കല്‍ കോളേജിന് അനുമതി കിട്ടിയിട്ടില്ലെന്നാണ് അപ്പോള്‍ പറയുന്നത്. പത്തനംതിട്ടയില്‍ സൗജന്യമായി ഭൂമി കിട്ടാനില്ലാത്തതിനാല്‍ അവിടെ മെഡിക്കല്‍കോളജ് തുടങ്ങില്ലെന്നാണ് എല്ലാവരും കരുത്തിയിരുന്നത്. ഈ വാദം ഉന്നയിച്ച് കോണ്‍ഗ്രസും ലീഗും സമരത്തില്‍നിന്ന് പിന്മാറി.
എന്നാല്‍ ഇപ്പോള്‍ എക്സൈസ് വകുപ്പിന്റെ കൈയിലുള്ള 10 ഏക്കര്‍ ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച യുഡിഎഫിന്റെ അഭിപ്രായം വ്യക്തമാക്കണം. കേന്ദ്രസര്‍വകലാശാലയുടെ കീഴില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നുണ്ടെങ്കില്‍ അത് ഇവിടെതന്നെ സ്ഥാപിക്കണം. അതിനായി മുഴുവന്‍ രാഷ്ട്രീയപാര്‍ടികളും ഒന്നിച്ച് നില്‍ക്കണം. മുഴുവന്‍ പാര്‍ടികള്‍ക്ക് ഈ ആവശ്യ ഉന്നയിച്ച് എംപി എന്നിനിലയില്‍ കത്ത് നല്‍കും. യോജിച്ച പോരാട്ടം ഇല്ലെങ്കില്‍ മെഡിക്കല്‍കോളജ് ജില്ലയ്ക്ക് നഷ്ടപ്പെടും.
Keywords: Kasaragod, Press meet, LDF, Medical College, Kerala, P. Karunakaran MP, Party, Malayalam News, Kerala Vartha

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.