ടേംസ് ഓഫ് റെഫറന്‍സ് സംബന്ധിച്ച് പ്രതിപക്ഷം സര്‍ക്കാരിന് കത്തയച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം:  സോളാര്‍ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായ സ്ഥിതിക്ക്  ടേംസ് ഓഫ് റെഫറന്‍സ് സംബന്ധിച്ച അഭിപ്രായങ്ങള്‍ പ്രതിപക്ഷം സര്‍ക്കാരിനെ അറിയിച്ചു. ഇതുസംബന്ധിച്ച് പ്രതിപക്ഷത്തിന്റെ  നിലപാട് വ്യക്തമാക്കുന്ന കത്ത് ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ എത്തിച്ചു. ഏതൊക്കെ വിഷയങ്ങളാണ് അന്വേഷണ പരിധിയില്‍  ഉള്‍പ്പെടുത്തേണ്ടതെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ടേംസ് ഓഫ് റെഫറന്‍സ് സംബന്ധിച്ച് പ്രതിപക്ഷം സര്‍ക്കാരിന് കത്തയച്ചുഎല്‍.ഡി.എഫ് ഉപസമിതി തയ്യാറാക്കിയ കത്തിന്റെ കോപ്പികള്‍ സര്‍ക്കാരിന്റെ എല്ലാ ഘടക കക്ഷികള്‍ക്കും നല്‍കിയിരുന്നു. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും പങ്ക് വ്യക്തമായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍  ജുഡീഷ്യല്‍ കമ്മീഷന്‍ വിശദമായി അന്വേഷിക്കണമെന്നും  പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിപക്ഷം കത്തിലൂടെ ഇത്തരത്തില്‍  ആവശ്യങ്ങള്‍ ഉന്നയിക്കാനുളള
കാരണങ്ങളും വിശദമാക്കിയിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറായ സ്ഥിതിക്ക് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. നേരത്തെ ടേംസ് ഓഫ് റഫറന്‍സ് സബന്ധിച്ച ചര്‍ച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാണെങ്കില്‍ സമയവും തീയതിയും അറിയിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കത്തയച്ചിരുന്നു.

Also Read: 
കാസര്‍കോട് ജില്ലയിലെ റോഡുകള്‍ നന്നാക്കാന്‍ 69 കോടി: മന്ത്രി ഇബ്രാഹിം കുഞ്ഞ്
Keywords: Solar Case, Thiruvananthapuram, Office, Letter, LDF, Chief Minister, Oommen Chandy, Resignation, Thiruvanchoor Radhakrishnan, Kerala,  National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia