Onapottan | ഓണ നാളിലെത്തുന്ന ഓണപ്പൊട്ടൻ; വടക്കൻ കേരളത്തിലെ 'മാവേലി'
Sep 2, 2022, 15:01 IST
കോഴിക്കോട്: (www.kvartha.com) തിരുവോണ നാളിൽ വടക്കൻ കേരളത്തിലെ വീടുകളിൽ എത്തുന്ന അതിഥിയാണ് ഓണപ്പൊട്ടൻ. ഈ തെയ്യത്തിന് ഓണേശ്വരൻ എന്നും പേരുണ്ട്. മുഖത്ത് ചായവും കൈതനാരുകൊണ്ട് തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങളുമായെത്തുന്ന ഓണപ്പൊട്ടൻ മഹാബലി രാജാവിനെ പ്രതിനിധീകരിക്കുന്നു. ഓണപ്പൊട്ടൻ ഓരോവീടുകളിലുമെത്തി ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം.
ഒരു കൈയിൽ മണിയും മറുകയ്യിൽ കുരുത്തോലക്കുടയും പിടിച്ചാണ് വരവ്. ദക്ഷിണയായി അരിയും പണവുമാണ് ലഭിക്കാറ്. ഏറ്റവും രസകരമായ കാര്യം ഈ തെയ്യം സംസാരിക്കില്ല എന്നതാണ്, അതിനാലാണ് 'ഓണപ്പൊട്ടൻ' എന്ന പേര് വന്നത്. മഹാബലിയുടെ ഇതിഹാസങ്ങൾ വിവരിക്കുന്ന ഗാനങ്ങൾ ആലപിക്കുന്ന വേളയിൽ ചെണ്ടയും ഇല്ലത്താളവും വായിക്കുന്ന മറ്റ് രണ്ട് കലാകാരന്മാർ സാധാരണയായി ഓണപ്പൊട്ടനെ അനുഗമിക്കും.
കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. മലയസമുദായക്കാർക്ക് രാജാക്കൻമാർ നൽകിയതാണ് വേഷം കെട്ടാനുള്ള അവകാശം. ഓണപ്പൊട്ടൻ വടക്കേ മലബാർ മേഖലയിലുടനീളം വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു. നാട്ടിലെ ജനങ്ങൾ ആദരിക്കുന്ന ഈ അപൂർവ കലാരൂപം ഓണാഘോഷവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു ആചാരമാണ്.
ഒരു കൈയിൽ മണിയും മറുകയ്യിൽ കുരുത്തോലക്കുടയും പിടിച്ചാണ് വരവ്. ദക്ഷിണയായി അരിയും പണവുമാണ് ലഭിക്കാറ്. ഏറ്റവും രസകരമായ കാര്യം ഈ തെയ്യം സംസാരിക്കില്ല എന്നതാണ്, അതിനാലാണ് 'ഓണപ്പൊട്ടൻ' എന്ന പേര് വന്നത്. മഹാബലിയുടെ ഇതിഹാസങ്ങൾ വിവരിക്കുന്ന ഗാനങ്ങൾ ആലപിക്കുന്ന വേളയിൽ ചെണ്ടയും ഇല്ലത്താളവും വായിക്കുന്ന മറ്റ് രണ്ട് കലാകാരന്മാർ സാധാരണയായി ഓണപ്പൊട്ടനെ അനുഗമിക്കും.
കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. മലയസമുദായക്കാർക്ക് രാജാക്കൻമാർ നൽകിയതാണ് വേഷം കെട്ടാനുള്ള അവകാശം. ഓണപ്പൊട്ടൻ വടക്കേ മലബാർ മേഖലയിലുടനീളം വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു. നാട്ടിലെ ജനങ്ങൾ ആദരിക്കുന്ന ഈ അപൂർവ കലാരൂപം ഓണാഘോഷവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു ആചാരമാണ്.
Keywords: Onapottan of North Malabar, Kozhikode, Kerala, News, Top-Headlines, Onam-Rituals, Onam, Kannur, Celebration.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.