Conference | മുജാഹിദ് സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിക്കും; പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും
Dec 31, 2022, 20:30 IST
കോഴിക്കോട്: (www.kvartha.com) ‘നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന് ഞായറാഴ്ച കോഴിക്കോട് സ്വപ്ന നഗരിയില്‍ സമാപനമാവും. വൈകീട്ട് നാലിന് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. എംഎ യൂസുഫലി, പ്രതിപക്ഷ നേതാവ് വിഡി സതീശന്, ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ എന്നിവര്‍ അതിഥികളാവും.
മുഖ്യാതിഥിയായി പങ്കെടുത്ത ഗോവ ഗവർണർ അഡ്വ. പിഎസ് ശ്രീധരൻപിള്ളയുടെ പ്രഭാഷണത്തോടെയായിരുന്നു നാലുദിവസം നീളുന്ന സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമായത്. സമ്മേളനത്തിന്‍റെ ഔപചാരിക ഉദ്ഘാടനം സഊദി എംബസി അറ്റാഷെ ശൈഖ് ബദർ നാസ്വിർ അൽ അനസി നിർവഹിച്ചു. ഇസ്‌ലാമിന്റെ നന്മകളുടെ അംബാസിഡർമാരായി വിശ്വാസികൾ മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎൻഎം ജെനറൽ സെക്രടറി എം മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ എപി അബ്ദുസ്സമദ് സ്വാഗതം പറഞ്ഞു. കെഎൻഎം പ്രസിഡന്‍റ് ടിപി അബ്ദുല്ലക്കോയ മദനി, നൂർ മുഹമ്മദ് നൂർഷാ, ഡോ. ഹുസൈൻ മടവൂർ, പികെ അഹ്‌മദ്, അഡ്വ. പിഎംഎ സലാം, എംപി അഹ്‌മദ് തുടങ്ങിയവർ പങ്കെടുത്തു.
ആറു വേദികളിലായാണ് ചതുര്‍ദിന സമ്മേളനം നടക്കുന്നത്. 56 സെഷനുകളിലായി 300 പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. ഒരുലക്ഷം സ്ഥിരം പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചുലക്ഷത്തോളം പേരെയാണ് നാലു ദിവസങ്ങളിലായി പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്‌ച ഖുർആൻ സെമിനാർ, ലഹരി വിരുദ്ധ സമ്മേളനം, നവോത്ഥാന സമ്മേളനം, സെക്യുലർ കോൺഫറൻസ് എന്നിവ നടന്നു. നവോത്ഥാന സമ്മേളനം മുന്‍തെരഞ്ഞെടുപ്പ് കമീഷണര്‍ എസ് വൈ ഖുറേഷി ഉദ്ഘാടനം ചെയ്തു. ദേശീയ പണ്ഡിത സമ്മേളനത്തിൽ ശൈഖ് ഷമീം അഹ്‌മദ് ഖാന്‍ നദ്‌വി, മുഹമ്മദ് ഇബ്രാഹിം അന്‍സാരി, അബ്ദുല്‍ മുഹീന്‍ സലഫി ബീഹാര്‍, അബ്ദുല്‍ അസീസ് മദീനി, മഹസും അഹമ്മദ് സ്വലാഹി പ്രസംഗിച്ചു.
സെക്യുലർ കോൺഫറൻസ് നിയമസഭാ സ്പീകര്‍ അഡ്വ. എ എന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്തു. വി പി അബ്ദുസലാം മാസ്റ്റര്‍ അധ്യക്ഷനായി. ഡോ. എം പി അബ്ദുസമദ് സമദാനി എം പി, ഡോ. എം കെ മുനീര്‍ എം എല്‍ എ, കെ പി രാമനുണ്ണി, പി സുരേന്ദ്രന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, അബ്ദുർ റഹ്‌മാൻ രണ്ടത്താണി, ബശീര്‍ പട്ടേല്‍താഴം, എന്‍ കെ എം സക്കരിയ്യ, സി എച് ഇസ്മാഈല്‍ ഫാറൂഖി പ്രസംഗിച്ചു. ശനിയാഴ്ച ആസാദി കോണ്‍ഫറന്‍സ് നടന്നു. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 11ന് വനിത സമ്മേളനം മന്ത്രി ആര് ബിന്ദു ഉദ്ഘാടനം ചെയ്യും. ഉച്ച രണ്ടിന് മനുഷ്യാവകാശ സമ്മേളനം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
മുഖ്യാതിഥിയായി പങ്കെടുത്ത ഗോവ ഗവർണർ അഡ്വ. പിഎസ് ശ്രീധരൻപിള്ളയുടെ പ്രഭാഷണത്തോടെയായിരുന്നു നാലുദിവസം നീളുന്ന സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമായത്. സമ്മേളനത്തിന്‍റെ ഔപചാരിക ഉദ്ഘാടനം സഊദി എംബസി അറ്റാഷെ ശൈഖ് ബദർ നാസ്വിർ അൽ അനസി നിർവഹിച്ചു. ഇസ്‌ലാമിന്റെ നന്മകളുടെ അംബാസിഡർമാരായി വിശ്വാസികൾ മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎൻഎം ജെനറൽ സെക്രടറി എം മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ എപി അബ്ദുസ്സമദ് സ്വാഗതം പറഞ്ഞു. കെഎൻഎം പ്രസിഡന്‍റ് ടിപി അബ്ദുല്ലക്കോയ മദനി, നൂർ മുഹമ്മദ് നൂർഷാ, ഡോ. ഹുസൈൻ മടവൂർ, പികെ അഹ്‌മദ്, അഡ്വ. പിഎംഎ സലാം, എംപി അഹ്‌മദ് തുടങ്ങിയവർ പങ്കെടുത്തു.
ആറു വേദികളിലായാണ് ചതുര്‍ദിന സമ്മേളനം നടക്കുന്നത്. 56 സെഷനുകളിലായി 300 പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. ഒരുലക്ഷം സ്ഥിരം പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചുലക്ഷത്തോളം പേരെയാണ് നാലു ദിവസങ്ങളിലായി പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്‌ച ഖുർആൻ സെമിനാർ, ലഹരി വിരുദ്ധ സമ്മേളനം, നവോത്ഥാന സമ്മേളനം, സെക്യുലർ കോൺഫറൻസ് എന്നിവ നടന്നു. നവോത്ഥാന സമ്മേളനം മുന്‍തെരഞ്ഞെടുപ്പ് കമീഷണര്‍ എസ് വൈ ഖുറേഷി ഉദ്ഘാടനം ചെയ്തു. ദേശീയ പണ്ഡിത സമ്മേളനത്തിൽ ശൈഖ് ഷമീം അഹ്‌മദ് ഖാന്‍ നദ്‌വി, മുഹമ്മദ് ഇബ്രാഹിം അന്‍സാരി, അബ്ദുല്‍ മുഹീന്‍ സലഫി ബീഹാര്‍, അബ്ദുല്‍ അസീസ് മദീനി, മഹസും അഹമ്മദ് സ്വലാഹി പ്രസംഗിച്ചു.
സെക്യുലർ കോൺഫറൻസ് നിയമസഭാ സ്പീകര്‍ അഡ്വ. എ എന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്തു. വി പി അബ്ദുസലാം മാസ്റ്റര്‍ അധ്യക്ഷനായി. ഡോ. എം പി അബ്ദുസമദ് സമദാനി എം പി, ഡോ. എം കെ മുനീര്‍ എം എല്‍ എ, കെ പി രാമനുണ്ണി, പി സുരേന്ദ്രന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, അബ്ദുർ റഹ്‌മാൻ രണ്ടത്താണി, ബശീര്‍ പട്ടേല്‍താഴം, എന്‍ കെ എം സക്കരിയ്യ, സി എച് ഇസ്മാഈല്‍ ഫാറൂഖി പ്രസംഗിച്ചു. ശനിയാഴ്ച ആസാദി കോണ്‍ഫറന്‍സ് നടന്നു. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 11ന് വനിത സമ്മേളനം മന്ത്രി ആര് ബിന്ദു ഉദ്ഘാടനം ചെയ്യും. ഉച്ച രണ്ടിന് മനുഷ്യാവകാശ സമ്മേളനം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
Keywords: Latest-News, Kerala, Kozhikode, Top-Headlines, Inauguration, Pinarayi-Vijayan, Conference, Mujahid state conference will conclude on Sunday.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.