MB Rajesh | ഹരിതകര്‍മ സേനാംഗങ്ങളുടെ വരുമാനം സംബന്ധിച്ച് ജി സ്റ്റീഫന്‍ എംഎല്‍എ നല്‍കിയ സബ്മിഷന് മന്ത്രി എം ബി രാജേഷിന്റെ മറുപടി
Aug 10, 2023, 18:30 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ മാലിന്യ ശേഖരണ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സൂക്ഷ്മ സംരംഭമായ ഓരോ ഹരിതകര്‍മ സേനാ യൂനിറ്റും സൂക്ഷ്മ സംരംഭം എന്ന നിലയില്‍ കുടുംബശ്രീ സിഡി എസുകളില്‍ രെജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്.
ഇത്തരത്തില്‍ ഒരു തദ്ദേശസ്വയംഭരണ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ സേനാ യൂനിറ്റുകളുടെ ഒരു കണ്‍സോര്‍ഷ്യം തദ്ദേശ സ്വയംഭരണതലത്തില്‍ രൂപീകരിക്കുകയും ഹരിതകര്‍മസേനയുടെ വരവ് ചിലവ് കണക്കുകള്‍, ശമ്പളം മുതലായ ദൈനംദിന വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയുമാണ് ചെയ്യുന്നത്.
സര്‍കാര്‍ ഉത്തരവ് പ്രകാരം കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന യൂസര്‍ഫീസ് വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്നതില്‍ നിന്നാണ് അംഗങ്ങളുടെ ശമ്പളവും മറ്റ് ചെലവുകളും വഹിക്കുന്നത്.
യൂസര്‍ഫീ (സേവന പ്രതിഫലത്തുക) താഴെക്കൊടുത്ത വിധത്തിലാണ്:
1. വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വാങ്ങിക്കുന്ന സേവന പ്രതിഫലത്തുക
2. മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങിക്കുന്ന സേവന പ്രതിഫലത്തുക
3. സവിശേഷ പരിപാടികളുടെ ഭാഗമായി ശേഖരിക്കുന്ന സേവന പ്രതിഫലത്തുക
4. പൊതുസ്ഥാപനങ്ങള്‍, പാര്‍കുകള്‍, നിരത്തുകള്‍ തുടങ്ങിയവ ശുദ്ധീകരിക്കുന്നതിനുള്ള സേവന പ്രതിഫലത്തുക
5. കമ്യൂണിറ്റി കംപോസ്റ്റിംഗ് പരിപാലനത്തിനുള്ള സേവന പ്രതിഫലത്തുക
6. ഹരിതപെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന സേവന പ്രതിഫലത്തുക
കൂടാതെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് അധിക വരുമാനത്തിനായി തുണിസഞ്ചി നിര്‍മാണം, ഗ്രോബാഗ് നിര്‍മാണം തുടങ്ങിയ സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവുന്നതാണെന്നും മന്ത്രി പറഞ്ഞു. ഹരിതകര്‍മ സേനാ കണ്‍സോര്‍ഷ്യത്തിന്റെ അകൗണ്ടില്‍ വകയിരുത്തുന്ന 10% കണ്‍സോര്‍ഷ്യത്തിന്റെ കോര്‍പസ് തുകയായി മാറ്റിയ ശേഷം ബാക്കി വരുന്ന തുക വീതിച്ച് അംഗങ്ങള്‍ക്ക് നല്‍കുന്നതാണ്.
ഒരംഗത്തിന് ലഭിക്കുന്ന തുക അതത് പ്രദേശങ്ങളിലുള്ള വരുമാന ലഭ്യത, അജൈവ മാലിന്യങ്ങള്‍ ശേഖരിക്കേണ്ട സ്ഥാപനങ്ങളുടെയും വീടുകളുടെയും എണ്ണം എന്നിവയെ ആശ്രയിച്ചിരിക്കും. ഇത് ഒരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വ്യത്യസ്തമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ കീഴാറ്റൂര്‍ പഞ്ചായതില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് 62,216 വരെ വരുമാനം ലഭിക്കുന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്നിരുന്നു.
മാലിന്യമുക്തം നവകേരളം കാംപയ് ന്റെ ഭാഗമായി യൂസര്‍ ഫീസ് ഇനത്തില്‍ ലഭിക്കുന്ന തുകയില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇതിന്റെ ഒന്നാം ഘട്ടം അവസാനിച്ചപ്പോള്‍ യൂസര്‍ ഫീസ് കലക്ഷനില്‍ നല്ല രീതിയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നഗരങ്ങളിലും നഗരസ്വഭാവമുള്ള പഞ്ചായതുകളിലും 10,000 രൂപ മുതല്‍ 25,000 രൂപ വരെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് വരുമാന വര്‍ധന ഉണ്ടായിട്ടുണ്ട്.
പഞ്ചായതുകളില്‍ ഇത് 5000 മുതല്‍ 9000 വരെയാണ്. സമീപ ഭാവിയില്‍ ഈ തുക വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യൂസര്‍ ഫീസ് ഇനത്തില്‍ ലഭിക്കുന്ന വരുമാനം തീരെ കുറവായ ഇടങ്ങളില്‍ സര്‍കാര്‍ നിര്‍ദേശാനുസരണം തദ്ദേശസ്ഥാപനങ്ങള്‍ ഹരിതകര്‍മസേന കണ്‍സോര്‍ഷ്യങ്ങള്‍ക്ക് വയബിലിറ്റി ഗാപ് തുക നല്‍കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓരോ ഹരിതകര്‍മ സേന യൂനിറ്റും സൂക്ഷ്മ സംരംഭമായി വിജയകരമായി നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നതിനാല്‍ തന്നെ നിശ്ചിത ഹോണറേറിയം നല്‍കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തില്‍ ഒരു തദ്ദേശസ്വയംഭരണ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ സേനാ യൂനിറ്റുകളുടെ ഒരു കണ്‍സോര്‍ഷ്യം തദ്ദേശ സ്വയംഭരണതലത്തില്‍ രൂപീകരിക്കുകയും ഹരിതകര്‍മസേനയുടെ വരവ് ചിലവ് കണക്കുകള്‍, ശമ്പളം മുതലായ ദൈനംദിന വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയുമാണ് ചെയ്യുന്നത്.
സര്‍കാര്‍ ഉത്തരവ് പ്രകാരം കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന യൂസര്‍ഫീസ് വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്നതില്‍ നിന്നാണ് അംഗങ്ങളുടെ ശമ്പളവും മറ്റ് ചെലവുകളും വഹിക്കുന്നത്.
യൂസര്‍ഫീ (സേവന പ്രതിഫലത്തുക) താഴെക്കൊടുത്ത വിധത്തിലാണ്:
1. വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വാങ്ങിക്കുന്ന സേവന പ്രതിഫലത്തുക
2. മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങിക്കുന്ന സേവന പ്രതിഫലത്തുക
3. സവിശേഷ പരിപാടികളുടെ ഭാഗമായി ശേഖരിക്കുന്ന സേവന പ്രതിഫലത്തുക
4. പൊതുസ്ഥാപനങ്ങള്‍, പാര്‍കുകള്‍, നിരത്തുകള്‍ തുടങ്ങിയവ ശുദ്ധീകരിക്കുന്നതിനുള്ള സേവന പ്രതിഫലത്തുക
5. കമ്യൂണിറ്റി കംപോസ്റ്റിംഗ് പരിപാലനത്തിനുള്ള സേവന പ്രതിഫലത്തുക
6. ഹരിതപെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന സേവന പ്രതിഫലത്തുക
കൂടാതെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് അധിക വരുമാനത്തിനായി തുണിസഞ്ചി നിര്‍മാണം, ഗ്രോബാഗ് നിര്‍മാണം തുടങ്ങിയ സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവുന്നതാണെന്നും മന്ത്രി പറഞ്ഞു. ഹരിതകര്‍മ സേനാ കണ്‍സോര്‍ഷ്യത്തിന്റെ അകൗണ്ടില്‍ വകയിരുത്തുന്ന 10% കണ്‍സോര്‍ഷ്യത്തിന്റെ കോര്‍പസ് തുകയായി മാറ്റിയ ശേഷം ബാക്കി വരുന്ന തുക വീതിച്ച് അംഗങ്ങള്‍ക്ക് നല്‍കുന്നതാണ്.
ഒരംഗത്തിന് ലഭിക്കുന്ന തുക അതത് പ്രദേശങ്ങളിലുള്ള വരുമാന ലഭ്യത, അജൈവ മാലിന്യങ്ങള്‍ ശേഖരിക്കേണ്ട സ്ഥാപനങ്ങളുടെയും വീടുകളുടെയും എണ്ണം എന്നിവയെ ആശ്രയിച്ചിരിക്കും. ഇത് ഒരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വ്യത്യസ്തമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ കീഴാറ്റൂര്‍ പഞ്ചായതില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് 62,216 വരെ വരുമാനം ലഭിക്കുന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്നിരുന്നു.
മാലിന്യമുക്തം നവകേരളം കാംപയ് ന്റെ ഭാഗമായി യൂസര്‍ ഫീസ് ഇനത്തില്‍ ലഭിക്കുന്ന തുകയില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇതിന്റെ ഒന്നാം ഘട്ടം അവസാനിച്ചപ്പോള്‍ യൂസര്‍ ഫീസ് കലക്ഷനില്‍ നല്ല രീതിയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നഗരങ്ങളിലും നഗരസ്വഭാവമുള്ള പഞ്ചായതുകളിലും 10,000 രൂപ മുതല്‍ 25,000 രൂപ വരെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് വരുമാന വര്‍ധന ഉണ്ടായിട്ടുണ്ട്.
പഞ്ചായതുകളില്‍ ഇത് 5000 മുതല്‍ 9000 വരെയാണ്. സമീപ ഭാവിയില്‍ ഈ തുക വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യൂസര്‍ ഫീസ് ഇനത്തില്‍ ലഭിക്കുന്ന വരുമാനം തീരെ കുറവായ ഇടങ്ങളില്‍ സര്‍കാര്‍ നിര്‍ദേശാനുസരണം തദ്ദേശസ്ഥാപനങ്ങള്‍ ഹരിതകര്‍മസേന കണ്‍സോര്‍ഷ്യങ്ങള്‍ക്ക് വയബിലിറ്റി ഗാപ് തുക നല്‍കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Keywords: Minister MB Rajesh's reply to G Stephen MLA's submission regarding the income of Haritha Sena members, Thiruvananthapuram, News, Politics, Assembly, Minister MB Rajesh, Haritha Sena Members, Income, Submission, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.