Arrested | 'മയക്കുമരുന്ന് കേസില്‍ പൊലീസ് അറസ്റ്റിലായ പ്രതികള്‍ സ്റ്റേഷനിൽ അക്രമാസക്തരായി; ഓടിരക്ഷപ്പെടാനും ശ്രമിച്ചു'
Jun 1, 2022, 21:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍ : (www.kvartha.com) മാരകമയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായ രണ്ടുപേര്‍ സ്‌റ്റേഷനില്‍ അക്രമാസക്തരായതായി പൊലീസ്. കണ്ണൂർ ജില്ലയിലെ അശ്റഫ് എന്ന ഞൊണ്ടി അശ്റഫ് (50), പി എ അമന്‍ (22) എന്നിവരാണ് ലഹരി ഉപയോഗിച്ചതിനാല്‍ ലക്കുകെട്ട് സ്‌റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നും ഇവര്‍ ദേഹത്ത് സ്വയം പരുക്കേല്‍പ്പിക്കാന്‍ തുടങ്ങിയതോടെ പൊലീസുകാര്‍ ബലമായി തടയുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
'ഏറെ നേരം സ്‌റ്റേഷനില്‍ നിന്നും ബഹളമുണ്ടാക്കിയ ഇരുവരെയും പൊലീസ് ഏറെ പണിപ്പെട്ടാണ് ശാന്തരാക്കിയത്. സ്‌റ്റേഷനില്‍ നിന്നും പൊലീസിനെ വെട്ടിച്ചു ഓടിരക്ഷപ്പെടാനും ശ്രമിച്ചു. മീൻ തൊഴിലാളിയാണ് അശ്റഫ്. എന്നാല്‍ ഏറെക്കാലമായി ഇയാള്‍ കടലില്‍ പോകാറില്ല. സ്ഥിരം ലഹരിവില്‍പനയും ഉപയോഗവുമാണ് ഇയാളുടെ തൊഴിൽ', പൊലീസ് പറഞ്ഞു.
പുലര്‍ചെ തലശേരി മീൻ മാര്‍കറ്റിനടുത്തുവെച്ച് ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ ഇവരെ തലശേരി എസ് ഐ എആര്‍ മനുവിന്റെ നേതൃത്വത്തില്‍ പിടികൂടുകയും ദേഹപരിശോധനയ്ക്കിടെ മാരകമയക്കുമരുന്നായ 1.3 ഗ്രാം എംഡിഎംഎയും 4500 രൂപയും കണ്ടെത്തുകയായിരുന്നു. പ്രതികളെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
'ഏറെ നേരം സ്‌റ്റേഷനില്‍ നിന്നും ബഹളമുണ്ടാക്കിയ ഇരുവരെയും പൊലീസ് ഏറെ പണിപ്പെട്ടാണ് ശാന്തരാക്കിയത്. സ്‌റ്റേഷനില്‍ നിന്നും പൊലീസിനെ വെട്ടിച്ചു ഓടിരക്ഷപ്പെടാനും ശ്രമിച്ചു. മീൻ തൊഴിലാളിയാണ് അശ്റഫ്. എന്നാല്‍ ഏറെക്കാലമായി ഇയാള്‍ കടലില്‍ പോകാറില്ല. സ്ഥിരം ലഹരിവില്‍പനയും ഉപയോഗവുമാണ് ഇയാളുടെ തൊഴിൽ', പൊലീസ് പറഞ്ഞു.
പുലര്‍ചെ തലശേരി മീൻ മാര്‍കറ്റിനടുത്തുവെച്ച് ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ ഇവരെ തലശേരി എസ് ഐ എആര്‍ മനുവിന്റെ നേതൃത്വത്തില്‍ പിടികൂടുകയും ദേഹപരിശോധനയ്ക്കിടെ മാരകമയക്കുമരുന്നായ 1.3 ഗ്രാം എംഡിഎംഎയും 4500 രൂപയും കണ്ടെത്തുകയായിരുന്നു. പ്രതികളെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Kannur, Top-Headlines, Arrested, Police, Remanded, Violence, Police-station, Accused, Men arrested by police became violent at the station, says police.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.