Arrested | തളിപ്പറമ്പില്‍ ഇറച്ചിക്കടയുടെ മറവില്‍ എംഡിഎംഎ വിറ്റെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍
Feb 28, 2023, 11:14 IST
കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പില്‍ ഇറച്ചിക്കടയുടെ മറവില്‍ മയക്കുമരുന്ന് വില്‍ക്കുന്നതിനിടെ യുവാവ് എക്സൈസ് പിടിയില്‍. തളിപ്പറമ്പ് സ്വദേശി പി കെ ശെഫീഖിനെയാണ് തളിപ്പറമ്പ് എക്സൈസ് അറസ്റ്റ് ചെയ്തത്. സര് സയ്യിദ് കോളജിന് സമീപത്തെ ഇറച്ചിക്കടയുടെ മറവില്‍ ആയിരുന്നു മയക്കുമരുന്ന് വില്പനയെന്ന് എക്സൈസ് സംഘം പറഞ്ഞു.
തളിപ്പറമ്പ് എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ കെ കെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് കോളജിന്റെ പരിസരത്ത് നടത്തിയ മിന്നല്‍ റെയ്ഡിലാണ് ലക്ഷങ്ങള്‍ വിലയുള്ള 57.700 ഗ്രാം എംഡിഎംഎയുമായി ഫ്രഷ് ബീഫ് സ്റ്റാള്‍ ഉടമ ശെഫീഖ് പിടിയിലായത്. ഇയാള്‍ തളിപ്പറമ്പ് ഭാഗത്ത് മയക്കുമരുന്ന് വില്‍ക്കുന്ന മൊത്തവ്യാപാരിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദിവസങ്ങള്‍ ആയി നിരീക്ഷണത്തിലാണ്. ഇയാള്‍ക്ക് മരുന്ന് എത്തിച്ചുക്കൊടുക്കുന്ന ആളെ കുറിച്ചും അന്വേഷിച്ചു വരുന്നു. അന്വേഷണ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ അശ്റഫ് മലപ്പട്ടം, സിവില്‍ എക്സൈസ് ഓഫീസര്‍ വിനേഷ് ടി വി, മുഹമ്മദ് ഹാരിസ്, കെ വനിത, സിവില്‍ എക്സൈസ് രമ്യ പി എന്നിവര്‍ പങ്കെടുത്തു.
Keywords: Man arrested with 57.700 g of MDMA, Kannur, News, Drugs, Arrested, Complaint, Raid, Kerala.
തളിപ്പറമ്പ് എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ കെ കെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് കോളജിന്റെ പരിസരത്ത് നടത്തിയ മിന്നല്‍ റെയ്ഡിലാണ് ലക്ഷങ്ങള്‍ വിലയുള്ള 57.700 ഗ്രാം എംഡിഎംഎയുമായി ഫ്രഷ് ബീഫ് സ്റ്റാള്‍ ഉടമ ശെഫീഖ് പിടിയിലായത്. ഇയാള്‍ തളിപ്പറമ്പ് ഭാഗത്ത് മയക്കുമരുന്ന് വില്‍ക്കുന്ന മൊത്തവ്യാപാരിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദിവസങ്ങള്‍ ആയി നിരീക്ഷണത്തിലാണ്. ഇയാള്‍ക്ക് മരുന്ന് എത്തിച്ചുക്കൊടുക്കുന്ന ആളെ കുറിച്ചും അന്വേഷിച്ചു വരുന്നു. അന്വേഷണ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ അശ്റഫ് മലപ്പട്ടം, സിവില്‍ എക്സൈസ് ഓഫീസര്‍ വിനേഷ് ടി വി, മുഹമ്മദ് ഹാരിസ്, കെ വനിത, സിവില്‍ എക്സൈസ് രമ്യ പി എന്നിവര്‍ പങ്കെടുത്തു.
Keywords: Man arrested with 57.700 g of MDMA, Kannur, News, Drugs, Arrested, Complaint, Raid, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.