ലൈലതുല്‍ ഖദര്‍ പ്രതീക്ഷിച്ച് ഇരുപത്തിയേഴാം രാവില്‍ വിശ്വാസികള്‍
Aug 16, 2012, 12:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: റമസാന്‍ ഇരുപത്തിയേഴാം രാവായിരുന്ന ബുധനാഴ്ച ലൈലതുര് ഖദര്‍ പ്രതീക്ഷിച്ച് മസ്ജിദുകളില്‍ വിശ്വാസികള്‍ ആരാധനയില്‍ മുഴുകി. ആയിരം മാസത്തേക്കാള്‍ പുണ്യമായ ലൈലതുല്‍ ഖദ്ര് റമളാന്‍ അവസാന പത്തിലെ 21, 23, 25, 27, 29 എന്നീ ഒറ്റയായ ഏതെങ്കിലും ഒരു രാവാണെന്നാണ് വിശ്വാസം. ഇതില്‍ 27-ാം രാവിലാണ് വിശ്വാസികള്‍ കൂടുതലും ലൈലതുല്‍ ഖദ്ര് പ്രതീക്ഷിച്ച് പ്രാര്‍ത്ഥനയില്‍ സജീവമാകുന്നത്.
ലോകത്തിന്റെ നനാഭാഗങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഏതാനും ദിവസങ്ങളായി അവസാനപത്തിലെ രാവുകള്‍ ആരാധനകള്‍കൊണ്ട് സജീവമാക്കുകയാണ് വിശ്വാസികള്‍. എല്ലാ നിസ്കാരങ്ങള്‍ക്കും ഇഫ്താറിനും റമസാനിലെ പ്രത്യേക പ്രാര്‍ഥനയായ തറാവീഹ് നിമസ്കാരത്തിലും എല്ലാ പള്ളികളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
തറാവീഹ് നിസ്കാരത്തിന് ശേഷവും വിവിധ സുന്നത്ത് നിസ്കാരങ്ങള്‍ക്കും കൂട്ടുപ്രാര്‍ത്ഥനയ്ക്കും ഇഅ്തികാഫിന്റെ നീയത്തുമായി നേരത്തെതന്നെ മസ്ജിദുകളില്‍ ഇരിപ്പിടമുറപ്പിച്ച വിശ്വാസികള്‍ ഖുര്‍ആര്‍ പാരായണത്തിലും ദിക്റുകളിലും മുഴുകി സുബ്ഹ് ബാങ്കിന് അല്പം മുമ്പ്വരെ മസ്ജിദുകളില്‍ കഴിഞ്ഞു. തുടര്‍ന്ന് ഫുത്തൂര്‍ (അത്താഴം) ഭക്ഷണത്തിനുശേഷം സുബ്ഹ് നിസ്കാരത്തിന് വീണ്ടും പള്ളികളിലെത്തുകയായിരുന്നു. പുണ്യരാത്രിയായ ലൈലത്തുല്‍ ഖദ്ര് രാവിനെ പ്രതീക്ഷിച്ചു സല്‍കര്‍മനിരതരായി സ്ത്രീകളും കുട്ടികളും വീടുളില്‍ ഖുര്‍ആന്‍ പാരയണത്തിലും നിസ്ക്കാരത്തിലും മുഴുകി.
റമളാന്‍ 27-ാം രാവില്‍ മലപ്പുറം മഅ്ദിന്‍ സലാത്ത് നഗറില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ലക്ഷകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
ലോകത്തിന്റെ നനാഭാഗങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഏതാനും ദിവസങ്ങളായി അവസാനപത്തിലെ രാവുകള്‍ ആരാധനകള്‍കൊണ്ട് സജീവമാക്കുകയാണ് വിശ്വാസികള്‍. എല്ലാ നിസ്കാരങ്ങള്‍ക്കും ഇഫ്താറിനും റമസാനിലെ പ്രത്യേക പ്രാര്‍ഥനയായ തറാവീഹ് നിമസ്കാരത്തിലും എല്ലാ പള്ളികളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
തറാവീഹ് നിസ്കാരത്തിന് ശേഷവും വിവിധ സുന്നത്ത് നിസ്കാരങ്ങള്‍ക്കും കൂട്ടുപ്രാര്‍ത്ഥനയ്ക്കും ഇഅ്തികാഫിന്റെ നീയത്തുമായി നേരത്തെതന്നെ മസ്ജിദുകളില്‍ ഇരിപ്പിടമുറപ്പിച്ച വിശ്വാസികള്‍ ഖുര്‍ആര്‍ പാരായണത്തിലും ദിക്റുകളിലും മുഴുകി സുബ്ഹ് ബാങ്കിന് അല്പം മുമ്പ്വരെ മസ്ജിദുകളില്‍ കഴിഞ്ഞു. തുടര്‍ന്ന് ഫുത്തൂര്‍ (അത്താഴം) ഭക്ഷണത്തിനുശേഷം സുബ്ഹ് നിസ്കാരത്തിന് വീണ്ടും പള്ളികളിലെത്തുകയായിരുന്നു. പുണ്യരാത്രിയായ ലൈലത്തുല്‍ ഖദ്ര് രാവിനെ പ്രതീക്ഷിച്ചു സല്‍കര്‍മനിരതരായി സ്ത്രീകളും കുട്ടികളും വീടുളില്‍ ഖുര്‍ആന്‍ പാരയണത്തിലും നിസ്ക്കാരത്തിലും മുഴുകി.
റമളാന്‍ 27-ാം രാവില്‍ മലപ്പുറം മഅ്ദിന്‍ സലാത്ത് നഗറില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ലക്ഷകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
Keywords: Kozhikode, Kerala, Masjid, Lailatul Qadr, Ramzan, Prayer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

