KUWJ | മാധ്യമ പ്രവർത്തകരുടെ പെൻഷൻ തുക വർധിപ്പിക്കണമെന്ന് കെ യു ഡബ്ള്യു ജെ
Sep 13, 2023, 20:34 IST
ADVERTISEMENT
കണ്ണൂർ: (www.kvartha.com) മാധ്യമ പ്രവർത്തകരുടെ പെൻഷൻ തുക കാലോചിതമായി വർധിപ്പിക്കണമെന്ന് കണ്ണൂർ പ്രസ് ക്ലബിൽ ചേർന്ന കേരള യൂണിയൻ ഓഫ് വർകിംഗ് ജേണലിസ്റ്റ്സ് (KUWJ) ജില്ലാ ജെനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. കരാർ ജീവനക്കാരെയും വീഡിയോ എഡിറ്റർമാരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു
സംസ്ഥാന കമിറ്റിയംഗം പ്രശാന്ത് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. സെക്രടറി കെ വിജേഷ് റിപോർടും ട്രഷറർ കബീർ കണ്ണാടിപ്പറമ്പ് കണക്കും അവതരിപ്പിച്ചു. ജോ. സെക്രടറി എം.സന്തോഷ് അനുശോചനപ്രമേയവും എക്സിക്യൂടീവ് കമിറ്റിയംഗം പി കെ ഗണേഷ് മോഹൻ പ്രമേയവും അവതരിപ്പിച്ചു.
സംസ്ഥാന കമിറ്റിയംഗങ്ങളായ കെ ശശി, കെ പി ജൂലി, പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് സബിന പത്മൻ, സി സുനിൽകുമാർ, ജി ശ്രീകാന്ത്, കെ ജയൻ, ടി ബിജുരാകേഷ്, പി എം ദേവരാജൻ, ഒ സി മോഹൻരാജ്, ബശീർ കൊടിയത്തൂർ, വി വി ദിവാകരൻ, പി സജിത് കുമാർ, ഷിജിത്ത് കാട്ടൂർ, കെ സുജിത്ത്, കെ കെ സുബൈർ, വി രഞ്ജിത്കുമാർ എന്നിവർ സംസാരിച്ചു.
Keywords: News, News-Malayalam-News, Kerala, Kerala-News, Kannur, KUWJ, Media, Press Club, KUWJ demands to increase the pension amount of media workers
സംസ്ഥാന കമിറ്റിയംഗം പ്രശാന്ത് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. സെക്രടറി കെ വിജേഷ് റിപോർടും ട്രഷറർ കബീർ കണ്ണാടിപ്പറമ്പ് കണക്കും അവതരിപ്പിച്ചു. ജോ. സെക്രടറി എം.സന്തോഷ് അനുശോചനപ്രമേയവും എക്സിക്യൂടീവ് കമിറ്റിയംഗം പി കെ ഗണേഷ് മോഹൻ പ്രമേയവും അവതരിപ്പിച്ചു.
സംസ്ഥാന കമിറ്റിയംഗങ്ങളായ കെ ശശി, കെ പി ജൂലി, പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് സബിന പത്മൻ, സി സുനിൽകുമാർ, ജി ശ്രീകാന്ത്, കെ ജയൻ, ടി ബിജുരാകേഷ്, പി എം ദേവരാജൻ, ഒ സി മോഹൻരാജ്, ബശീർ കൊടിയത്തൂർ, വി വി ദിവാകരൻ, പി സജിത് കുമാർ, ഷിജിത്ത് കാട്ടൂർ, കെ സുജിത്ത്, കെ കെ സുബൈർ, വി രഞ്ജിത്കുമാർ എന്നിവർ സംസാരിച്ചു.
Keywords: News, News-Malayalam-News, Kerala, Kerala-News, Kannur, KUWJ, Media, Press Club, KUWJ demands to increase the pension amount of media workers
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

