ഒഴിവുകള്‍ 3,200, നിയമന ഉത്തരവ് 9,300 പേര്‍ക്ക്; KSRTC യും PSC യും ഇടഞ്ഞു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ കണ്ടക്ടര്‍മാരെ നിയമിക്കുന്നതിനെ ചൊല്ലി കെ.എസ്.ആര്‍.ടി.സിയും പി.എസ്.സിയും ഇടഞ്ഞു. ഓണത്തിന് മുമ്പ് 9,300 പേര്‍ക്ക് നിയമന അറിയിപ്പ്  അയയ്ക്കുമെന്ന് പി.എസ്.സി. അറിയിക്കുമ്പോള്‍ 3,200 കണ്ടക്ടര്‍മാരുടെ ഒഴിവുകളെ നിലവിലുള്ളുവെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നത്.

അവശേഷിക്കുന്ന 6,000 ല്‍ ഏറെ ഉദ്യോഗാര്‍ത്ഥികള്‍ നിയമന അറിയിപ്പ് ലഭിച്ചാലും പുറത്താവും. ഇതാണ് കെ.എസ്.ആര്‍.ടി.സിയേയും പി.എസ്.സി.യേയും ഇടയുന്നതിന് വഴിവെച്ചത്. ഇത്രയും പേര്‍ക്ക് ഒരുമിച്ച് നിയമന അറിയിപ്പ് നല്‍കുന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്. എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് 9,300 കണ്ടക്ടര്‍ ഒഴിവുകള്‍ കെ.എസ്.ആര്‍.ടി.സി. പി.എസ്.സിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എം. പാനല്‍ കണ്ടക്ടര്‍മാരെ സ്ഥിരപ്പെടുത്തുകയും ചെയ്തു.
ഒഴിവുകള്‍ 3,200, നിയമന ഉത്തരവ് 9,300 പേര്‍ക്ക്; KSRTC യും PSC യും ഇടഞ്ഞു

അതിനാല്‍ നിലവില്‍ 3,200 കണ്ടക്ടര്‍മാരുടെ ഒഴിവുകളേ കെ.എസ്.ആര്‍.ടി.സിയിലുള്ളുവെന്നും അക്കാര്യം കെ.എസ്.ആര്‍.ടി.സി.  പി.എസ്.സിയെ അറിയിക്കുകയും ചെയ്തു. നിയമനോപദേശം കിട്ടിയാല്‍ 45 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കണമെന്നാണ് വ്യവസ്ഥ. അതുപ്രകാരം 3,200 പേര്‍ക്ക് നിയമനം കിട്ടുകയും ചെയ്യും. ബാക്കിയാവുന്ന 6,000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് എങ്ങനെ, എപ്പോള്‍ ജോലി ലഭിക്കുമെന്നത് ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.

Also read:
പെട്രോള്‍ പമ്പുകളില്‍ സമരത്തെ തുടര്‍ന്ന് ഇന്ധന ക്ഷാമം; ചൊവ്വാഴ്ച പമ്പുകള്‍ തുറക്കില്ല

Keywords: KSRTC, PSC, Bus conductor, Vacancy, Thiruvananthapuram, Kerala, PSC, Government-employees, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia