മാരകായുധങ്ങളുമായി പിടിയിലായ എസ്ഡിപിഐ പ്രവര്ത്തകന്റെ വീട്ടില് നിന്നും കഠാര കണ്ടെത്തി; പ്രവര്ത്തകരുടെ വീടുകളിലും ഓഫീസുകളിലും പൊലീസ് റെയ്ഡ്
                                                 Nov 26, 2019, 10:46 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
  കണ്ണൂർ: (www.kvartha.com 26.111.2019) മാരകായുധങ്ങളുമായി സ്കൂട്ടറിൽ സഞ്ചരിക്കവേ പൊലിസ് പിടിയിലായ എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീട്ടിൽ പൊലിസ് റെയ്ഡ് നടത്തി. കൊടുവാൾ ഉൾപ്പെടെ മാരകായുധങ്ങളുമായി അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകൻ മുണ്ടയാട് പള്ളിപ്രത്തെ കൊമ്പൻചാലിൽ മുഹമ്മദ് ഫസിമിന്റെ വീട്ടിലാണ് കണ്ണൂർ ടൗൺ പോലീസ് റെയ്ഡ് നടത്തിയത്. ഇയാളുടെ കിടപ്പുമുറിയിലെ കട്ടിലിനിടിയിൽ നിന്നും ആധുനിക രീതിയിലുള്ള കഠാര പോലീസ് കണ്ടെടുത്തു. തീവെപ്പ്, വധശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ് ഫസിം. 
 
 
 
എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും ടൗൺ പോലീസ് റെയ്ഡ് നടത്തി. ശനിയാഴ്ച രാത്രി കക്കാട് പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ രണ്ട് സ്കൂട്ടറുകളിലായി അഞ്ചുപേർ വരുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് വാഹനം കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടതോടെ സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് മുഹമ്മദ് ഫസിം പോലീസ് പിടിയിലായത്.
 
 
 
  
 
മറ്റു നാലുപേർ ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് സ്കൂട്ടർ പിരശോധിച്ചപ്പോൾ വടിവാൾ, സർജിക്കൽ ബ്ലെയ്ഡ്, കഠാര, ഇരുമ്പ് കമ്പി, കട്ടിംഗ് പ്ലെയർ, വാഹനങ്ങളുടെ നന്പർ പ്ലെയ്റ്റ് എന്നിവ പോലീസ് കണ്ടെടുത്തിരുന്നു. ഓടി രക്ഷപ്പെട്ടവർക്ക് വേണ്ടി പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
 
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
 
 
Keywords: News, Kerala, SDPI, Police, Case, Knife, Arrested, Murder Attempt, Case, Kannur, knife was found from the home of an SDPI activist
എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും ടൗൺ പോലീസ് റെയ്ഡ് നടത്തി. ശനിയാഴ്ച രാത്രി കക്കാട് പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ രണ്ട് സ്കൂട്ടറുകളിലായി അഞ്ചുപേർ വരുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് വാഹനം കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടതോടെ സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് മുഹമ്മദ് ഫസിം പോലീസ് പിടിയിലായത്.
മറ്റു നാലുപേർ ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് സ്കൂട്ടർ പിരശോധിച്ചപ്പോൾ വടിവാൾ, സർജിക്കൽ ബ്ലെയ്ഡ്, കഠാര, ഇരുമ്പ് കമ്പി, കട്ടിംഗ് പ്ലെയർ, വാഹനങ്ങളുടെ നന്പർ പ്ലെയ്റ്റ് എന്നിവ പോലീസ് കണ്ടെടുത്തിരുന്നു. ഓടി രക്ഷപ്പെട്ടവർക്ക് വേണ്ടി പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, SDPI, Police, Case, Knife, Arrested, Murder Attempt, Case, Kannur, knife was found from the home of an SDPI activist
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
