SWISS-TOWER 24/07/2023

Appreciation | മൻ കി ബാത്തിൽ പ്രധാനമന്ത്രി പരാമർശിച്ച കോഴിക്കോട്ടെ 74 കാരൻ ആരാണ്? പ്രവർത്തനം അത്ഭുതപ്പെടുത്തും!

​​​​​​​
 
PM Modi addressing Mann Ki Baat
PM Modi addressing Mann Ki Baat

Photo Caption: മുൻ പ്രധാനമന്ത്രി മോദി മൻ കി ബാത്ത് പരിപാടിയിൽ. Photo Credit: X/ Mann Ki Baat Updates

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 'സ്വച്ഛ് ഭാരത്' മിഷനെ പ്രചോദിപ്പിക്കുന്ന പ്രവർത്തനം.
● 23,000-ലധികം കസേരകൾ നന്നാക്കി.
● വസ്തുക്കൾ പാഴാക്കുന്നതിനു പകരം അവയെ പരമാവധി ഉപയോഗിക്കുന്ന പ്രവർത്തനം.

ന്യൂഡൽഹി: (KVARTHA) ഞായറാഴ്ചത്തെ മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ നേടിയ കോഴിക്കോട് നിന്നുള്ള 74 കാരനായ സുബ്രഹ്മണ്യൻ തന്റെ അതുല്യമായ പ്രവർത്തനത്തിലൂടെ ദേശീയ ശ്രദ്ധ നേടി. ഇരുപത്തിമൂവായിരത്തിലധികം ഉപയോഗശൂന്യമായ കസേരകൾ നന്നാക്കി വീണ്ടും ഉപയോഗയോഗ്യമാക്കിക്കൊണ്ടാണ് സുബ്രഹ്മണ്യൻ ശ്രദ്ധേയനായത്. 

Aster mims 04/11/2022

'കേരളത്തിലെ കോഴിക്കോട്ട് നടന്ന ഒരു വിസ്മയകരമായ പ്രയത്‌നത്തെ കുറിച്ച് അറിയാൻ കഴിഞ്ഞു. ഇവിടെ, എഴുപത്തിനാലു വയസുള്ള സുബ്രഹ്മണ്യൻ ഇരുപത്തി മൂവായിരത്തിലധികം കസേരകൾ നന്നാക്കി വീണ്ടും ഉപയോഗയോഗ്യമാക്കി. ആളുകൾ അദ്ദേഹത്തെ ‘Reduce, Reuse, Recycle' അതായത് RRR (ട്രിപ്പിൾ R) ചാമ്പ്യൻ എന്നും വിളിക്കുന്നു. കോഴിക്കോട് സിവിൽ സ്റ്റേഷൻ, പി ഡബ്ല്യു ഡി, എൽ.ഐ.സി. ഓഫീസുകളിൽ അദ്ദേഹത്തിന്റെ ഈ അതുല്യമായ പരിശ്രമങ്ങൾ കാണാം', പ്രധാനമന്ത്രി പറഞ്ഞു.

വസ്തുക്കൾ പാഴാക്കുന്നതിനു പകരം അവയെ പരമാവധി ഉപയോഗിക്കുക, പുനരുപയോഗിക്കുക എന്നത് പരിസ്ഥിതി സംരക്ഷണത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നു. സുബ്രഹ്മണ്യന്റെ പ്രവർത്തനം 'സ്വച്ഛ് ഭാരത് മിഷൻ' പോലുള്ള പദ്ധതികൾക്ക് ഒരു ഉദാഹരണമായാണ് ചൂണ്ടിക്കാട്ടുന്നത്. 

ശുചിത്വവുമായി ബന്ധപ്പെട്ട് നടക്കുന്ന ക്യാമ്പയിനിൽ പരമാവധി ആളുകളെ ഉൾപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. ഈ ക്യാമ്പയിൻ ഒരു ദിവസമോ ഒരു വർഷമോ അല്ല, കാലങ്ങളായി തുടരുന്ന പ്രവർത്തനമാണ്. ‘ശുചിത്വം’ നമ്മുടെ സ്വഭാവമാകുന്നതുവരെ ഇത് ചെയ്യേണ്ടതാണ്. നിങ്ങളുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അയൽക്കാർ അല്ലെങ്കിൽ സഹപ്രവർത്തകർ എന്നിവരോടൊപ്പം ശുചിത്വ ക്യാമ്പയിനിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#Kerala #sanitation #recycling #India #PMModi #ManKiBaat #inspiration

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia