Baiju Kottarakkara | കോടതിയലക്ഷ്യ കേസ്: നിരുപാധികം മാപ്പ് പറഞ്ഞതോടെ സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്‌ക്കെതിരായ നടപടികള്‍ ഹൈകോടതി തീര്‍പാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com) നിരുപാധികം മാപ്പ് പറഞ്ഞതോടെ സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്‌ക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈകോടതി തീര്‍പാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് ബൈജുവിനെതിരെ ഹൈകോടതി സ്വമേധയാ കേസെടുത്തത്.
Aster mims 04/11/2022

സംഭവത്തില്‍ ബൈജു കൊട്ടാരക്കര കോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ജഡ്ജിയെ ആക്ഷേപിക്കുകയോ ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് ബൈജു കൊട്ടാരക്കര ഹൈകോടതിയില്‍ പറഞ്ഞിരുന്നു. കോടതിയലക്ഷ്യ കേസില്‍ ഹാജരായപ്പോഴായിരുന്നു വിശദീകരണം. ഈ സാഹചര്യത്തിലാണ് സ്വമേധയായെടുത്ത കേസ് നടപടികള്‍ ഡിവിഷന്‍ ബെഞ്ച് അവസാനിപ്പിച്ചത്. 

Baiju Kottarakkara | കോടതിയലക്ഷ്യ കേസ്: നിരുപാധികം മാപ്പ് പറഞ്ഞതോടെ സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്‌ക്കെതിരായ നടപടികള്‍ ഹൈകോടതി തീര്‍പാക്കി


കഴിഞ്ഞ മെയ് 9 നായിരുന്നു ജഡ്ജിനെതിരായ വിവാദ പരാമര്‍ശം ഉണ്ടായത്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ ജഡ്ജിയ്ക്ക് കഴിവില്ലെന്നും നീതിബോധമുള്ള ജഡ്ജിയാണെങ്കില്‍ ഇറങ്ങിപ്പോകണമെന്നും ഒരു സ്വകാര്യ ചാനല്‍ ചര്‍ചയില്‍ പ്രതികരിച്ചതിനെത്തുടര്‍നാണ് ഹൈകോടതി ബൈജുവിനെതിരെ സ്വമേധയാ കേസെടുത്തത്. 

ഈ കേസില്‍ നേരിട്ട് ഹാജരാകാന്‍ ഹൈകോടതി രണ്ട് വട്ടം ആവശ്യപ്പെട്ടിട്ടും ബൈജു ഹാജരായിരുന്നില്ല. മൂന്നാം തവണ കോടതി നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ ബൈജു കോടതിയിലെത്തി മാപ്പപേക്ഷിക്കുകയായിരുന്നു. വിവാദ പരാമര്‍ശം നടത്തിയ അതേ ചാനലിലൂടെയും പിന്നീട് ബൈജു കൊട്ടാരക്കര മാപ്പ് പറഞ്ഞിരുന്നു.

Keywords:  News,Kerala,State,Kochi,Case,High Court of Kerala,Court,Judiciary,pardon, Kerala High Court wind up Baiju Kottarakkara's contempt case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia