ജാ­നു നാ­യ്­ക്കി­ന്റെ ആ­ത്മഹ­ത്യ സര്‍­ക്കാ­റി­ന്റെ അ­ലം­ഭാ­വം മൂ­ലം: പി. ക­രു­ണാ­ക­രന്‍ എം.പി

 


ജാ­നു നാ­യ്­ക്കി­ന്റെ ആ­ത്മഹ­ത്യ സര്‍­ക്കാ­റി­ന്റെ അ­ലം­ഭാ­വം മൂ­ലം: പി. ക­രു­ണാ­ക­രന്‍ എം.പി


കാസര്‍­കോട്: ബെള്ളൂര്‍ ഗ്രാമ പഞ്ചാ­യ­ത്തില്‍ എന്‍ഡോ­സള്‍ഫാന്‍ മൂലം ക്യാന്‍­സര്‍ രോഗി­യാ­യ ജാനു നായ്­ക്ക് തി­ങ്ക­ളാഴ്ച ആത്മ­ഹത്യ ചെ­യ്­ത­ത് സര്‍­ക്കാ­റി­ന്റെ അ­ല­ഭാ­വം മൂ­ല­മാ­ണെ­ന്ന് പി. ക­രു­ണാ­ക­രന്‍ എം.പി. വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ ആ­രോ­പിച്ചു.

സംഭവം അങ്ങേ­യറ്റം നിര്‍ഭാ­ഗ്യ­ക­ര­മാ­ണ്. ­മ­നു­ഷ്യാ­വ­കാശ കമ്മീ­ഷന്‍ നിര്‍ദ്ദേ­ശിച്ച സാമ്പ­ത്തിക സഹായം ലഭി­ക്കേ­ണ്ട­വ­രുടെ പട്ടി­ക­യില്‍ തന്റെ പേരി­ല്ലെന്ന് അറിഞ്ഞ സമ­യ­ത്താ­ണ് ജാനു നായ്ക്ക് ജീവ­നൊ­ടു­ക്കി­യ­ത്.

സംസ്ഥാന ഗവണ്‍മെന്റ് നിര്‍ദ്ദേശ പ്രകാരം എന്‍ഡോ­സള്‍ഫാന്‍ ബാധി­തര്‍ക്കാ­യുള്ള മെഡി­ക്കല്‍ ക്യാ­മ്പ് നാ­ല് തവണ ജില്ലാ പഞ്ചാ­യത്തും എന്‍ഡോ­സള്‍ഫാന്‍ സെല്ലും ചേര്‍ന്ന് സംഘ­ടി­പ്പി­ച്ചി­രു­ന്നു.­ ഇ­തിന്റെ അടി­സ്ഥാ­ന­ത്തില്‍ തയ്യാ­റാ­ക്കിയ ലിസ്റ്റില്‍ 4182 പേരാണ് ഉള്ള­ത്.­ മ­ര­ണ­പ്പെട്ട അഞ്ഞൂ­റോളം പേര്‍­ക്ക് ഒരു ലക്ഷം രൂപ വീതം നേരത്തേ സാമ്പ­ത്തിക സഹായം നല്‍കി­യി­രു­ന്നു.­ മ­റ്റു­ള്ള­വര്‍ക്ക് ചികിത്സാ സഹാ­യവും നല്‍കി വരി­ക­യാ­ണ്.­

ഇ­ട­തു­ ഗവണ്‍മെന്റ് കാര്യ­ക്ഷ­മ­മായ നില­യി­ലാണ് ഈ പദ്ധ­തി­കള്‍ നട­പ്പി­ലാ­ക്കി­യി­രു­ന്ന­ത്.­ പു­തിയ ഗവണ്‍മെന്റ് ഈ പദ്ധതി നട­പ്പി­ലാ­ക്കു­ന്ന­തു­മായി ബന്ധ­പ്പെട്ട് കുറേ കാര്യ­ങ്ങള്‍ ചെയ്തി­ട്ടു­ണ്ട്.­ മ­നു­ഷ്യാ­വ­കാശ കമ്മീ­ഷന്‍ തീരു­മാനം നട­പ്പി­ലാ­ക്കു­ന്ന­തിന് പകരം വീണ്ടും വിദ­ഗ്ദ്ധ സംഘത്തെ നിയോ­ഗിച്ച് പരി­ശോ­ധന നടത്തി ലിസ്റ്റില്‍ വലിയ കുറവു വരു­ത്തു­ക­യാണ് ചെയ്തി­ട്ടു­ള്ള­ത്.

ബെള്ളൂര്‍ പഞ്ചായ­ത്തില്‍ നേരത്തേ 151 പേരാണ് ലിസ്റ്റില്‍ ഉണ്ടാ­യി­രു­ന്നത് ഇപ്പോള്‍ ഒമ്പത് പേരായി ചു­രു­ങ്ങി. ­നേ­രത്തേ പെന്‍ഷനും ചികി­ത്സയും ലഭി­ച്ചി­രു­ന്ന ജാനു നായ്ക്ക് ആദ്യത്തെ ലിസ്റ്റില്‍ ആറാ­മത്തെ ആളാ­യ­രു­ന്നു. ­അ­ദ്ദേ­ഹത്തെ പൂര്‍ണ്ണ­മായും ഒഴി­വാ­ക്കി­യ­തിന്റെ ദുര­ന്ത­മാണ് ഈ ദാരുണ സം­ഭ­വ­ത്തി­ന് കാരണം. ­നേര­ത്തേ­യുള്ള നാലാ­യി­ര­ത്തി­ലേറെ പേരുടെ ലിസ്റ്റില്‍ വലിയ കുറവു വരുത്തി ചുരുക്കം ആളു­കള്‍ക്ക് നല്‍കാ­നുള്ള തീരു­മാ­ന­മാണ് ഗവണ്‍മെന്റ് സ്വീക­രി­ക്കു­ന്ന­ത്.­

പൂര്‍ണ­മായും കിട­പ്പി­ലാ­യ­വര്‍ക്കു മാത്രം സഹായം നല്‍കുന്ന സമീ­പനം തീര്‍ത്തും തെറ്റാ­ണ്.­ എന്‍ഡോ­സള്‍ഫാന്‍ കാരണം ക്യാന്‍സര്‍ ബാധി­ച്ച­വ­രേയും മാന­സിക രോഗ­ങ്ങള്‍ക്ക് അടി­മ­പ്പെ­ട്ട­വ­രെ­യെല്ലാം ലിസ്റ്റില്‍ നിന്നും ഒഴി­വാ­ക്കു­ക­യാ­ണ്.­ എ­ടിഎം കാര്‍ഡ് വഴി പെന്‍ഷന്‍ നല്‍കാ­നുള്ള പുതിയ തീരു­മാനം കൂടു­തല്‍ പ്രയാ­സ­മാണ് സൃഷ്ടി­ച്ചി­ട്ടു­ള്ള­ത്.­ എ­ടിഎമ്മില്‍ പോയ­ ചിലര്‍ പണ­മി­ല്ലെന്ന് പറഞ്ഞ് തിരിച്ച് വന്ന അനു­ഭ­വ­വു­മു­ണ്ട്.­ എന്‍ഡോ­സള്‍ഫാന്‍ സെല്‍ വഴി ചര്‍­ച്ച ചെയ്യാതെ ഉദ്യോ­ഗസ്ഥ തല­ത്തില്‍ മാത്ര­മെ­ടു­ക്കുന്ന തീ­രു­മാ­ന­ത്തിന്റെ വൈകല്യ­മാ­ണി­തൊ­ക്കെ.­ അ­ടി­യ­ന്തി­ര­മായും ഇത്തരം പ്രശ്‌ന­ങ്ങള്‍ക്ക് പരി­ഹാരം കാണ­ണ­മെന്ന് മുഖ്യ­മ­ന്ത്രി­യോട് പി കരു­ണാ­ക­രന്‍ എംപി ആവ­ശ്യ­പ്പെ­ട്ടു.

Keywords:  Kasaragod, Endosulfan, Suicide, Cancer Patient, Goverment, Kerala, P. Karunakaran M.P.

Related News:
എന്‍ഡോസള്‍ഫാന്‍ ഇര വിഷംകഴിച്ചു മരിച്ച നിലയില്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia