മഅ്ദനിയുടെ കാര്യത്തില്‍ കര്‍ണാടക സര്‍ക്കാരുമായി കേരള സര്‍ക്കാര്‍ നേരിട്ട് ഇടപെടണം: പി ഡി പി
Jun 22, 2016, 11:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 22.06.2016) ബംഗളൂരു ആശുപത്രിയില്‍ രോഗബാധിതനായി കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുനാസര്‍
മഅ്ദനിയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി നേരിട്ട് ഇടപെടണമെന്നും അതാണ് കേരള ജനത ഇടതുപക്ഷ സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും പി ഡി പി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.
പി ഡി പി യും കേരളത്തിലെ മറ്റ് മത സംഘടനകളും വിചാരണ തടവുകാരന്‍ എന്ന നിലയില്‍ ആറു വര്‍ഷം പിന്നിടുന്ന മഅദനിക്ക് നീതി ലഭ്യമാക്കുന്ന കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചുരുന്നു.
ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ കേരള സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നാണ് കേരള ജനത പ്രതീക്ഷിക്കുന്നത്. ശിക്ഷ വിധിക്കപ്പെട്ട കുറ്റവാളിയോടെന്ന പോലെയാണ് കര്‍ണാടക സര്‍ക്കാര്‍ വിചാരണ തടവുകാരനായ മഅ്ദനിയെ കാണുന്നത്.
കര്‍ണാടക നിലപാടുകളോട് കാര്‍കശ്യനിലപാടുകള്‍ പുലര്‍ത്തുന്ന ഇടതു സര്‍ക്കാരില്‍ നിന്ന് മഅ്ദനിക്ക് വേണ്ടി ഫലപ്രദവും വേഗത്തിലുള്ളതുമായ ഇടപെടലുണ്ടാകുമെന്നാ
ണ് പ്രതീക്ഷിക്കുന്നതെന്നും പി ഡി പി സംസ്ഥാനജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു.
പി ഡി പി യും കേരളത്തിലെ മറ്റ് മത സംഘടനകളും വിചാരണ തടവുകാരന്‍ എന്ന നിലയില്‍ ആറു വര്‍ഷം പിന്നിടുന്ന മഅദനിക്ക് നീതി ലഭ്യമാക്കുന്ന കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചുരുന്നു.
ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ കേരള സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നാണ് കേരള ജനത പ്രതീക്ഷിക്കുന്നത്. ശിക്ഷ വിധിക്കപ്പെട്ട കുറ്റവാളിയോടെന്ന പോലെയാണ് കര്‍ണാടക സര്‍ക്കാര്‍ വിചാരണ തടവുകാരനായ മഅ്ദനിയെ കാണുന്നത്.
കര്‍ണാടക നിലപാടുകളോട് കാര്‍കശ്യനിലപാടുകള്‍ പുലര്‍ത്തുന്ന ഇടതു സര്‍ക്കാരില്‍ നിന്ന് മഅ്ദനിക്ക് വേണ്ടി ഫലപ്രദവും വേഗത്തിലുള്ളതുമായ ഇടപെടലുണ്ടാകുമെന്നാ
ണ് പ്രതീക്ഷിക്കുന്നതെന്നും പി ഡി പി സംസ്ഥാനജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു.
Keywords: Kochi, Ernakulam, Kerala, Bangalore, PDP, Abdul-Nasar-Madani, Karnataka, Government, LDF, Chief Minister, Pinarayi vijayan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
