കണ്ണൂരിൽ ഒരാഴ്ചയ്ക്കിടെ മുങ്ങിമരണ പരമ്പര: പുഴയിലും കടലിലുമായി അഞ്ചുപേർക്ക് ദാരുണാന്ത്യം; ജാഗ്രതാ നിർദ്ദേശം

 
A symbolic representation of a drowning incident, highlighting the danger of water bodies.
A symbolic representation of a drowning incident, highlighting the danger of water bodies.

Photo: Arranged

● പയ്യാവൂരിൽ 14 വയസ്സുകാരി അലീന മരിച്ചു.
● തളിപ്പറമ്പിൽ ഷാഹിദ് (19) മുങ്ങിമരിച്ചു.
● പഴയങ്ങാടിയിൽ ഫൈറൂസ് (14) മുങ്ങിമരിച്ചു.
● അഴീക്കോട് ബീച്ചിൽ രണ്ടുപേർ മുങ്ങിമരിച്ചു.
● മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ.
● അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.

കണ്ണൂർ: (KVARTHA) ജില്ലയിലെ വിവിധയിടങ്ങളിലായി മൂന്ന് പേർ പുഴയിൽ മുങ്ങിമരിച്ചു. ദാരുണമായി മരിച്ചവരിൽ രണ്ടു പേർ കുട്ടികളും ഒരു യുവാവുമാണ്. വിദ്യാർത്ഥികളായ മൂന്ന് പേരും പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ചുഴിയിൽ അപകടത്തിൽപ്പെട്ടത്.

കണ്ണൂർ മലയോര മേഖലയായ പയ്യാവൂരിൽ പുഴയിൽ കാൽവഴുതി വീണ് 14 വയസ്സുകാരി അലീനയാണ് മരിച്ചത്. വൈകുന്നേരം നാല് മണിയോടെ സഹോദരനൊപ്പം കുളിക്കാനെത്തിയപ്പോഴാണ് കോയിപ്പറ വട്ടക്കുന്നേൽ വീട്ടിൽ അലീന അപകടത്തിൽപ്പെട്ടത്. 

ദേവമാതാ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ അലീനയെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിവായി കുളിക്കാനെത്തുന്ന കടവിലാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്.

തളിപ്പറമ്പ് കൂവേരിയിൽ കുപ്പംപുഴയിൽ കുളിക്കാനിറങ്ങിയ നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് (19) ആണ് മുങ്ങിമരിച്ചത്. അഞ്ച് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് ഷാഹിദ് അപകടത്തിൽപ്പെട്ടത്.

പഴയങ്ങാടി ചൂട്ടാട് അഴിമുഖത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ പുതിയങ്ങാടി സ്വദേശി ഫൈറൂസ് (14) മുങ്ങിമരിച്ചു. നാല് കുട്ടികളാണ് ഒഴുക്കിൽപെട്ടത്. മൂന്ന് കുട്ടികളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. മൂന്ന് പേരുടെയും മൃതദ്ദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

കഴിഞ്ഞ ദിവസം അഴീക്കോട് മീൻകുന്ന് ബീച്ചിൽ കുളിക്കാനിറങ്ങിയ വലിയന്നൂർ സ്വദേശി പ്രണീഷ്, കൊളോളം സ്വദേശി ഗണേശൻ നമ്പ്യാർ എന്നിവരും മുങ്ങിമരിച്ചിരുന്നു. ഇതോടെയാണ് ഒരാഴ്ചയ്ക്കിടെ മുങ്ങിമരണങ്ങളുടെ എണ്ണം അഞ്ചായി ഉയർന്നത്. പുഴകളിലും ബീച്ചുകളിലും അഴിമുഖത്തും കുളിക്കാനിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കണ്ണൂരിൽ ഒരാഴ്ചയ്ക്കിടെ അഞ്ച് പേർ മുങ്ങിമരിച്ച ഈ ദാരുണ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Five people, including children and youths, have drowned in rivers and beaches across Kannur district within the last week. Authorities have issued a severe warning to exercise extreme caution while bathing in rivers, beaches, and estuaries.

#KannurDrowning, #KeralaAccident, #DrowningDeaths, #SafetyWarning, #RiverSafety, #BeachSafety

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia