K Sudhakaran | സര്‍കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ആദ്യം മാറേണ്ടത് മുഖ്യമന്ത്രിയെന്ന് കെ സുധാകരന്
Sep 16, 2023, 18:09 IST
കണ്ണൂര്‍: (www.kvartha.com) സര്‍കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രിയുള്‍പെടെ മാറുന്നതാണ് നാടിന് നല്ലതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എം.പി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് മന്ത്രിസഭാ പുന: സംഘടനാ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സത്യം പറഞ്ഞാല്‍ ആദ്യം മാറേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇദ്ദേഹം മാറാതെ മറ്റുമന്ത്രിമാര്‍ മാറിയിട്ടുകാര്യമില്ല. മുഖ്യമന്ത്രിയുടെ പ്രതിച്ഛായയാണ് ഭരണത്തിന്റെ പ്രതിച്ഛായ.
കേരളംകണ്ടതില്‍ വെച്ച് ഏറ്റവും മോശം മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ഞാന്‍ പറഞ്ഞാല്‍ സിപിഎമിന്റെ സാധാരണ പ്രവര്‍ത്തകര്‍ പോലും അതു അംഗീകരിക്കും. തുരുമ്പെടുത്ത മന്ത്രിസഭയെന്നു സിപിഎം നേതാക്കളായ എംഎ ബേബിയും തോമസ് ഐസക്കും വിമര്‍ശിച്ച മന്ത്രിസഭയാണ് പിണറായിയുടെത്. മന്ത്രിസഭാപുന:സംഘടന അവരുടെ തീരുമാനമാണ്. ഞങ്ങള്‍ അതില്‍ ഇടപെട്ടു അഭിപ്രായം പറയുന്നില്ല. പുതുതായി കൊളളാവുന്നവര്‍ മന്ത്രിമാരായാല്‍ നാടിന് നല്ലത്. ഗവണ്മെന്റിന്റെപരാജയവും വിജയവും നിര്‍ണയിക്കുന്നത് മന്ത്രിമാരാണന്നും കെ സുധാകരന് പറഞ്ഞു.
< !- START disable copy paste -->
സത്യം പറഞ്ഞാല്‍ ആദ്യം മാറേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇദ്ദേഹം മാറാതെ മറ്റുമന്ത്രിമാര്‍ മാറിയിട്ടുകാര്യമില്ല. മുഖ്യമന്ത്രിയുടെ പ്രതിച്ഛായയാണ് ഭരണത്തിന്റെ പ്രതിച്ഛായ.
കേരളംകണ്ടതില്‍ വെച്ച് ഏറ്റവും മോശം മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ഞാന്‍ പറഞ്ഞാല്‍ സിപിഎമിന്റെ സാധാരണ പ്രവര്‍ത്തകര്‍ പോലും അതു അംഗീകരിക്കും. തുരുമ്പെടുത്ത മന്ത്രിസഭയെന്നു സിപിഎം നേതാക്കളായ എംഎ ബേബിയും തോമസ് ഐസക്കും വിമര്‍ശിച്ച മന്ത്രിസഭയാണ് പിണറായിയുടെത്. മന്ത്രിസഭാപുന:സംഘടന അവരുടെ തീരുമാനമാണ്. ഞങ്ങള്‍ അതില്‍ ഇടപെട്ടു അഭിപ്രായം പറയുന്നില്ല. പുതുതായി കൊളളാവുന്നവര്‍ മന്ത്രിമാരായാല്‍ നാടിന് നല്ലത്. ഗവണ്മെന്റിന്റെപരാജയവും വിജയവും നിര്‍ണയിക്കുന്നത് മന്ത്രിമാരാണന്നും കെ സുധാകരന് പറഞ്ഞു.
Keywords: K Sudhakaran, Pinarayi Vijayan, LDF, Congress, Kerala News, Malayalam News, Kannur News, Kerala Politics, Political News, Kerala Government, Politics, K Sudhakaran said that Chief Minister should be changed first to improve image of the government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.