ലോ­ക സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പില്‍ INL 53 സീ­റ്റില്‍ മ­ത്സ­രി­ക്കും; കേ­ര­ള­ത്തില്‍ ഇട­ത് മു­ന്ന­ണി­ക്കൊപ്പം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍­കോട്: വ­രുന്ന ലോ­കസ­ഭാ തെ­ര­ഞ്ഞെ­ടു­പ്പില്‍ ഐ.എന്‍.എല്‍. 53 സീ­റ്റ­ില്‍ മ­ത്സ­രി­ക്കു­മെ­ന്ന് അ­ഖി­ലേ­ന്ത്യ പ്ര­സിഡന്റ് പ്രൊ­ഫ. മു­ഹമ്മ­ദ് സു­ലൈ­മാന്‍ വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ അ­റി­യി­ച്ചു. ഐ.എന്‍.എല്‍ രാ­ഷ്ട്രീ­യ കാ­ര്യ­സ­മി­തി യോ­ഗ തീ­രു­മാ­നം അ­റി­യി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേഹം. കേ­ര­ള­ത്തില്‍ ഇട­ത് മു­ന്ന­ണി­ക്കൊ­പ്പ­മാ­യി­രി­ക്കും ഐ.എന്‍.എല്‍ പ്ര­വര്‍­ത്തി­ക്കു­ക. ഇ­പ്പോഴ­ത്തെ യു.പി.എ.സര്‍­ക്കാ­റി­നെ­തി­രെ ഇ­ന്ത­യി­ലെ 70ശ­ത­മാ­നം ജ­ന­ങ്ങ­ളും ചി­ന്തി­ക്കു­ന്നു. എന്‍.ഡി.എ­യോടും ഇ­തേ സ­മീ­പ­നം ത­ന്നെ­യാ­ണ് ജ­ന­ങ്ങള്‍­ക്കു­ള്ളത്. യു.പി.എ.സര്‍­ക്കാ­റി­ന്റെ ജന­ദ്രോ­ഹ ന­യ­ങ്ങളും വി­ദേ­ശ ന­യ­വും ക­ടു­ത്ത എ­തിര്‍­പ്പു­കളാ­ണ് ക്ഷ­ണി­ച്ചു­വ­രു­ത്തിയിട്ടു­ള്ള­ത്.

ചെറി­യ പാര്‍­ട്ടി­കള്‍ക്ക് പ­ല സം­സ്ഥാ­ന­ങ്ങ­ളിലും പ്രാ­ധാ­ന്യം ല­ഭി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന സാ­ഹ­ച­ര്യ­ത്തില്‍ മൂ­ന്നാം മു­ന്ന­ണി­ക്കനു­കൂ­ല­മാ­യ അ­ന്തരീക്ഷ­മാ­ണ് ഇ­പ്പോള്‍ നി­ല­വി­ലു­ള്ള­ത്. ന­രേ­ന്ദ്ര മോ­ഡി­യേയും രാ­ഹുല്‍­ഗാ­ന്ധി­യെ­യു­മാ­ണ് എന്‍.ഡി.എയും യു.പി.എ­യും പ്ര­ധാ­നമന്ത്രി സ്ഥാ­ന­ത്തേ­ക്ക് ഉ­യര്‍­ത്തി­ക്കാ­ട്ടു­ന്ന­ത്. പ­ഞ്ചസാ­ര ഉ­ണ്ടാ­ക്കുന്ന­ത് ഫാ­ക്ട­റി­യില്‍ നിന്നാണോ ക­രി­മ്പില്‍ നിന്നാണോ എ­ന്ന­റി­യാ­ത്ത ആ­ളാ­ണ് രാ­ഹുല്‍ ഗാന്ധി. മോ­ഡി­യെയും ജ­ന­ങ്ങള്‍ അം­ഗീ­ക­രി­ക്കില്ല.

കേ­ര­ള­ത്തില്‍ ഇ­ട­തു­മു­ന്ന­ണി­യു­മാ­യു­ള്ള സഖ്യം തു­ട­രാ­നാ­ണ് തീ­രു­മാ­ന­മെ­ന്നും അ­ദ്ദേ­ഹം വി­ശ­ദീകരിച്ചു. പ­ല സം­സ്ഥാ­ന­ങ്ങ­ളിലും ഐ.എന്‍.എ­ലി­ന് നിര്‍­ണാ­യ­ക സ്വാ­ധീ­ന­മു­ണ്ടെന്നും അ­ദ്ദേ­ഹം അ­വ­കാ­ശ­പ്പെ­ട്ടു. അ­സാം, ബീ­ഹാര്‍, ത­മി­ഴ്‌­നാ­ട് അ­ട­ക്ക­മു­ള്ള സം­സ്ഥാ­ന­ങ്ങ­ളില്‍ ഐ.എന്‍.എ­ലി­ന് നിര്‍­ണാ­യ­ക സ്വാ­ധീ­ന­മു­ണ്ട്.

ലോ­ക സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പില്‍ INL 53 സീ­റ്റില്‍ മ­ത്സ­രി­ക്കും; കേ­ര­ള­ത്തില്‍ ഇട­ത് മു­ന്ന­ണി­ക്കൊപ്പംക­ണ്ണൂ­രില്‍ പോ­പ്പു­ലര്‍­ഫ്ര­ണ്ട് കേ­ന്ദ്ര­ത്തില്‍ നി­ന്നും ആ­യു­ധ­ങ്ങളും മ­റ്റും പി­ടി­കൂടി­യ സം­ഭ­വ­ത്തില്‍ സി­റ്റിം­ഗ് ജ­ഡ്­ജി­യെ കൊണ്ട് ജു­ഡീ­ഷ്യല്‍ അ­ന്വേഷ­ണം ന­ട­ത്ത­ണ­മെന്നും അ­ദ്ദേ­ഹം ആ­വ­ശ്യ­പ്പെട്ടു. ഇ­ത്ത­ര­ത്തില്‍ പ­ല സം­ഭ­വ­ങ്ങ­ളിലും ഉ­ദ്യോ­ഗ­സ്ഥ ത­ല­ത്തി­ലു­ള്ള ഗൂഢാ­ലോ­ച­ന ഉ­ണ്ടാ­വു­ന്നുണ്ട്. സ­ത്യാ­വ­സ്ഥ പുറ­ത്ത് കൊ­ണ്ടു­വ­രാന്‍ ജു­ഡീ­ഷ്യല്‍ അ­ന്വേ­ഷ­ണ­ത്തി­ലൂ­ടെ സാ­ധി­ക്കും.

അ­ഖി­ലേ­ന്ത്യ ജ­ന­റല്‍ സെ­ക്രട്ട­റി മു­ഹമ്മ­ദ് അ­ലാ­വു­ദ്ധീന്‍ അന്‍­സാ­രി, അഹ്മദ് ദേവര്‍കോവില്‍, മുന്‍ തമിഴ്‌­നാട് എം.എല്‍.എ. എം.ജി.കെ. നിസാമു­ദ്ദീന്‍, അഡ്വ. ഇ­ഖ്­ബാല്‍ സഫര്‍, മൗ­ലാ­നാ അ­ബ്ദുര്‍ റ­ഹ്മാന്‍ മില്ലി, ഡോ.മു­ഹീനു­ദ്ദീന്‍, അ­ഡ്വ.സി­റാ­ജ് ഹിനായ­ത്തു­ള്ള, എം.ബ­ഷീര്‍, എ­സ്.എ. പു­തി­യ­വ­ള­പ്പില്‍, അ­ഡ്വ.രാം­സി­ഗ് യാ­ദ­വ്, നാ­ഗൂര്‍ രാ­ജ എ­ന്നി­വരും വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ സം­ബ­ന്ധിച്ചു.

Related news: 
ഐ.എന്‍.എല്‍ രാഷ്ട്രീയ കാര്യ സമിതി യോഗം തുടങ്ങി

Keywords: INL, kasaragod, Kerala, Election, Narendra Modi, Rahul Gandhi, Congress, UPA, Press meet, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia