'ഐ എൻ എൽ പാർട്ടിയെ നിയന്ത്രിക്കുന്നത് വിദേശ വ്യവസായി': ബിനാമി ഇടപാടുകൾ തുറന്നുകാട്ടി ഹമീദ് ചെങ്ങളായി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഈ വ്യവസായി അവിശുദ്ധ ഇടപാടുകൾ നടത്തുകയും പാർട്ടി നേതാക്കളുടെ ബിനാമിയായി ഗൾഫിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.
● ഇതിനാലാണ് ഇയാൾക്ക് ലോക കേരളസഭയിൽ അംഗത്വം നൽകിയതെന്നും ഹമീദ് ആരോപിച്ചു.
● നേതൃത്വത്തിന് കത്ത് നൽകിയ തന്നെ ഐ.എൻ.എൽൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി അറിഞ്ഞെന്ന് ഹമീദ് പറഞ്ഞു.
● ഐ.എൻ.എൽ പാർട്ടിയുടെ നിയമാവലി പോലും അറിയാത്തവരാണ് നിലവിൽ പാർട്ടിയുടെ തലപ്പത്തിരിക്കുന്നത് എന്നും ഹമീദ് ചെങ്ങളായി ആരോപിച്ചു.
● താനും കൂട്ടരും രാജിവെക്കാതെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ പോരാടുമെന്നും ഹമീദ് ചെങ്ങളായി പ്രഖ്യാപിച്ചു.
കണ്ണൂർ: (KVARTHA) ഐ.എൻ.എൽ (INL) സംസ്ഥാനത്തെ പാർട്ടിയെ നിയന്ത്രിക്കുന്നത് ഒരു വിദേശ വ്യവസായി യാണെന്ന് ഐ.എൻ.എൽ മുൻ ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ചെങ്ങളായി ആരോപിച്ചു. കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇയാളുടെ നിയന്ത്രണത്തിലാണ് പാർട്ടി സംസ്ഥാന ജില്ലാ തല നേതാക്കളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവിശുദ്ധ ഇടപാടുകളും ബിനാമികളും
ഉടുതുണിക്ക് മറുതുണിയില്ലാതെ ഗൾഫിലെത്തിയതിനു ശേഷം ജീവിക്കാനായി പല തൊഴിലുകൾ ചെയ്തതിനു ശേഷം അവിശുദ്ധ ഇടപാടുകൾ നടത്തുന്ന ഈ വ്യവസായി, പാർട്ടി നേതാക്കളുടെ ബിനാമിയായി ഗൾഫിൽ പ്രവർത്തിച്ചു വരികയാണ്. ഇതിനാലാണ് ഇയാൾക്ക് ലോക കേരളസഭയിൽ അംഗത്വം നൽകിയതെന്നും ഹമീദ് ആരോപിച്ചു. പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത വിദേശ വ്യാപാരിയാണ് പാർട്ടിയെ നിലവിൽ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുറത്താക്കൽ നടപടി നിയമപരമല്ല
ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വത്തിന് കത്തുനൽകിയ തന്നെ ഐ.എൻ.എൽൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി നേതൃത്വം പറഞ്ഞതായി അറിഞ്ഞെന്ന് ഹമീദ് പറഞ്ഞു. എന്നാൽ തനിക്ക് ഇത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. തന്നെ പുറത്താക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് അധികാരമില്ലെന്നും സംസ്ഥാന പ്രസിഡണ്ടിനോ സംസ്ഥാന പ്രവർത്തക സമിതിക്കോ മാത്രമേ അതിന് അധികാരമുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.എൻ.എൽ പാർട്ടിയുടെ നിയമാവലി പോലും അറിയാത്തവരാണ് പാർട്ടിയുടെ തലപ്പത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിക്കുള്ളിൽ നിന്ന് പോരാട്ടം
പാർട്ടി നേതൃത്വത്തിൻ്റെ നടപടികളെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയ ഹമീദ് ചെങ്ങളായി, താനും കൂട്ടരും രാജിവെക്കാതെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ പോരാടുമെന്നും പ്രഖ്യാപിച്ചു.
ഐ എൻ എൽ പാർട്ടിക്കെതിരെ ഉയർന്നിട്ടുള്ള ഈ ആരോപണങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: INL controlled by foreign businessman, Hameed Chengalaayi alleges and vows to fight from within.
#INL #HameedChengalaayi #KeralaPolitics #Controversy #Benami #PoliticalFight
