SWISS-TOWER 24/07/2023

അക്കൗണ്ടിൽ കോടികൾ, എന്നിട്ടും ശമ്പളമില്ല; ഓണക്കാലത്ത് കണ്ണീരുമായി കോഫീഹൗസ് ജീവനക്കാർ

 
Symbolic image of Indian Coffee House employees protesting for unpaid salary and bonus during Onam.
Symbolic image of Indian Coffee House employees protesting for unpaid salary and bonus during Onam.

Representational Image Generated by Grok

● ശമ്പള വിതരണത്തിന് വെറും 2.5 കോടി രൂപ മതിയാകും.
● ഓണക്കാലത്ത് കച്ചവടം വർധിച്ചിട്ടും ശമ്പളം നൽകാൻ തയ്യാറായില്ല.
● ബോണസായി ഒരു മാസത്തെ ശമ്പളം ലഭിച്ചില്ല, 7000 രൂപ മാത്രം നൽകി.
● തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജീവനക്കാരാണ് ദുരിതത്തിൽ.

തൃശൂർ: (KVARTHA) ഈ ഓണത്തിന് ഇന്ത്യൻ കോഫീഹൗസ് ജീവനക്കാർക്ക് ശമ്പളമില്ല. സാധാരണ എല്ലാ മാസവും പത്താം തീയതിയോടെ ലഭിക്കാറുള്ള ശമ്പളം ഓണം ആദ്യ വാരമായിട്ടും നൽകാൻ ഇന്ത്യൻ കോഫി ബോർഡ് തൊഴിലാളി സഹകരണസംഘം 4227 തയ്യാറായിട്ടില്ല. 

തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള കോഫീഹൗസുകളിലെ ജീവനക്കാരാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്. ജീവനക്കാർ നേരത്തെ ശമ്പളം ആവശ്യപ്പെട്ടിരുന്നെങ്കിലും പണമില്ലെന്നാണ് ഭരണസമിതിയുടെ മറുപടി. 

Aster mims 04/11/2022

എന്നാൽ കഴിഞ്ഞ മാസത്തെ വിറ്റുവരവായി 7.50 കോടി രൂപ സംഘത്തിന്റെ അക്കൗണ്ടിലുണ്ട്. ഇതിൽ നാല് കോടിയോളം രൂപ മാത്രമാണ് ശമ്പള വിതരണത്തിന് ആവശ്യമുള്ളത്. റിക്കവറി കഴിഞ്ഞാൽ 2.5 കോടി രൂപ മാത്രം മതി.

കൂടുതൽ വരുമാനം ഈ ഓണക്കാലത്ത് കോഫീഹൗസുകളിൽ കച്ചവടം വർധിച്ചിട്ടുണ്ട്. ദിവസവും 30,000 രൂപയ്ക്ക് മുകളിൽ കച്ചവടം നടന്നിരുന്നത് ഓണമായതോടെ 40,000 രൂപയായി ഉയർന്നു. എന്നിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാൻ ഭരണസമിതി തയ്യാറാകാത്തത് ദുരൂഹമാണെന്ന് ജീവനക്കാർ ആരോപിക്കുന്നു.

ബോണസും ലഭിച്ചില്ല ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി നൽകണമെന്ന ലേബർ കമ്മീഷണറുടെ 2024ലെ ഉത്തരവും ഭരണസമിതി പാലിച്ചിട്ടില്ല. 1450 ജീവനക്കാർക്ക് 7000 രൂപ മാത്രമാണ് ബോണസായി നൽകിയത്. വിവിധ ജില്ലകളിലായി 48 കോഫീഹൗസുകളാണ് സംഘത്തിന് കീഴിലുള്ളത്.

ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 


Article Summary: Indian Coffee House employees protest unpaid salary for Onam.

#IndianCoffeeHouse #Onam #UnpaidSalary #Kerala #Thrissur #Protest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia