കേസിൽ തന്നെ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ദിലീപ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അങ്കമാലി: (www.kvartha.com 11.07.2017) നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കിയതാണെന്ന് അറസ്റ്റിലായ നടൻ ദിലീപ്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം 'എന്നെ കുടുക്കിയതാണ്, നിരപരാധിത്വം തെളിയിക്കും' എന്നതായിരുന്നു ദിലീപിന്റെ പ്രതികരണം. ചൊവ്വാഴ്ച രാവിലെ അങ്കമാലി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനെത്തിച്ച ദിലീപിനുനേരെ വലിയ പ്രതിഷേധമാണ് ജനങ്ങളില്‍നിന്ന് ഉണ്ടായത്.

കാട്ട് കള്ളാ ദിലീപേ, വെല്‍ക്കം ടു ദി സെന്‍ട്രല്‍ ജയില്‍, ആലുവക്കാരാ ദിലീപേ ധീരതയോടെ കിടന്നോളൂ എന്നീ വിളികൾ ചുറ്റിലും മുഴക്കിയപ്പോൾ യാതൊരുകുലുക്കവും ദിലീപിനുണ്ടായിരുന്നില്ല. ജനപ്രിയതാരം ദിലീപിനെ ഒരുനോക്ക് കാണാനെത്തുന്ന പതിവ് ആരാധക കൂട്ടങ്ങൾക്ക് പകരം അദ്ദേഹത്തെ നോക്കി പുച്ഛത്തോടെ പ്രതികരിക്കുന്ന ആൾക്കൂട്ടത്തെയാണ് കാണാൻ കഴിയുക. നേരത്തെ മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് കയറുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് 'എല്ലാം കഴിയട്ടെ' എന്നു മാത്രമാണ് ദിലീപ് പ്രതികരിച്ചിരുന്നത്.

കേസിൽ തന്നെ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ദിലീപ്

ദിലീപിന്റെ അഭിഭാഷകൻ അഡ്വ. രാംകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും മജീസ്‌ട്രേറ്റിന്റെ വസതിയില്‍ എത്തിയിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനൂപ് മജിസ്ട്രറ്റിന്റെ വസതിയില്‍നിന്ന് പുറത്തുവന്നത്. ദിലീപിനെതിരായി പോലീസ് സമര്‍പ്പിച്ച 19 തെളിവുകളും കൃത്രിമ തെളിവുകളാണെന്ന് അഡ്വ. രാംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Summary: Malayalam star Dileep who was arrested on Monday for kidnapping and assault of an actress in February has been remanded to 14 days judicial custody. "I am innocent and I will prove my innocence. I was trapped," the 48-year-old actor said this morning before being taken to the Aluva sub-jail, around 25 km from Kochi.

Keywords: Kerala, Dileep, Criminal Case, Molestation attempt, Actor, Actress, Court, Arrested, Magistrate, Fan, Media, Advocate, complaint, Brother, Kochi, Kollywood, Aluva, Accuse, Kidnap, News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia