ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നെടുമങ്ങാട്: ബസിടിച്ച് മകള്‍ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ മരിച്ചു. മകളെ പരിക്കുകളോടെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്യനാട് ഉഴമലയ്ക്കല്‍ ദീപാഭവനില്‍ നിര്‍മ്മല(53) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.30മണിയോടെ അഴിക്കോട് മരുതിനകം വളവിലായിരുന്നു അപകടം. മുത്തൂറ്റ് ബാങ്കിലെ ജീവനക്കാരിയായ മകള്‍ ദീപ(27) യുടെ സ്‌കൂട്ടറില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു നിര്‍മ്മല.
പരിക്കേറ്റ ദീപയെ ഉടനെ സംഭവസ്ഥലത്തെത്തിയ പോലീസ് ജീപ്പില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. എന്നാല്‍ നിര്‍മ്മലയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഒരു മണിക്കൂറോളം വൈകി. 108 ആംബുലന്‍സിനെ വിളിച്ചെങ്കിലും ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ എത്തിയില്ല. ആംബുലന്‍സ് എത്താന്‍ വൈകിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആംബുലന്‍സ് എത്തുമ്പോഴേക്കും നിര്‍മ്മല മരിച്ചിരുന്നു. ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പരിക്കേറ്റ ദീപയെ ഉടനെ സംഭവസ്ഥലത്തെത്തിയ പോലീസ് ജീപ്പില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. എന്നാല്‍ നിര്‍മ്മലയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഒരു മണിക്കൂറോളം വൈകി. 108 ആംബുലന്‍സിനെ വിളിച്ചെങ്കിലും ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ എത്തിയില്ല. ആംബുലന്‍സ് എത്താന്‍ വൈകിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആംബുലന്‍സ് എത്തുമ്പോഴേക്കും നിര്‍മ്മല മരിച്ചിരുന്നു. ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Kerala, House Wife, Accidental Death

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.