മാലിന്യ സംസ്കരണത്തിനുള്ള കുടിശ്ശിക തുക 824 കോടിയെന്ന് നഗരസഭയില്‍ നിന്നും സന്ദേശം; അമ്പരന്ന് ഗൃഹനാഥന്; ഇങ്ങനെ
Dec 19, 2021, 10:44 IST
ADVERTISEMENT
കളമശ്ശേരി: (www.kvartha.com 19.12.2021) നഗരസഭയുടെ വാട്സ്ആപ് സന്ദേശത്തില്‍ തലകറങ്ങി ഗൃഹനാഥന്. മാലിന്യ സംസ്കരണത്തിനുള്ള കുടിശ്ശിക തുക 824 കോടിയെന്ന് നഗരസഭയില്‍ നിന്നും സന്ദേശം ലഭിച്ചതോടെയാണ് ഇടപ്പള്ളി ടോള്‍ വില്വമംഗലത്തു വീട്ടില്‍ സുരേഷ്ബാബു അമ്പരന്നത്.
കുടിശ്ശിക തുക ഓര്‍മ്മിപ്പിച്ചായിരുന്നു സന്ദേശം. നഗരസഭയില്‍ നിന്നും അയച്ച സന്ദേശത്തില്‍ രേഖപ്പെടുത്തിയ തുക എണ്ണിയെടുക്കാന്‍ തന്നെ നന്നായി ബുദ്ധിമുട്ടിയെന്നും ഇത് ഏതാണ്ട് 824 കോടി വരുമെന്നും സുരേഷ്ബാബു പറഞ്ഞു.
തുടര്‍ന്ന് തനിക്ക് ലഭിച്ച വിചിത്രമായ സന്ദേശവുമായി ഇയാള്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു മനോഹരനെ സമീപിച്ചു. കുടിശികയ്ക്കു പകരം ആരുടെയോ മൊബൈല്‍ നമ്പരാണ് അയച്ചതെന്നാണ് കരുതുന്നത്. നഗരസഭയിലെത്തി തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്തി നല്‍കാമെന്ന മറുപടിയാണ് ലഭിച്ചതെന്ന് സുരേഷ്ബാബു അറിയിച്ചു.
2013 ലാണ് നഗരസഭ വീടുകളില്‍ നിന്നും മാലിന്യ സംസ്കരണം നടത്താന്‍ ആരംഭിച്ചത്. പ്രതിമാസം ഇതിന് 100 രൂപയാണ് അടയ്ക്കേണ്ടിയിരുന്നത്. കൗണ്‍സിലറുടെ നേതൃത്വത്തില്‍ നഗരസഭ ഹെല്‍ത് ഇന്‍സ്പെക്ടറെ സമീപിച്ചപ്പോഴാണ് സന്ദേശത്തിലെ അക്കിടി മനസിലായത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

