ഇന്ദുവിന്റെ മരണം: പ്രത്യേക സ്ക്വാഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി
Jul 26, 2012, 15:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: ഗവേഷണ വിദ്യാര്‍ത്ഥിനി തീവണ്ടി യാത്രക്കിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷണ വിദ്യാര്‍ത്ഥിനി ഇന്ദുവിന്റെ മരണത്തെ കുറിച്ച് എ.ഡി.ജി.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കണം അന്വേഷണം നടത്തേണ്ടതെന്ന് ഹൈക്കോടതി ജസ്റ്റിസ് എസ്.എസ് സതീശചന്ദ്രന്‍ ഉത്തരവിട്ടത്. ഇപ്പോള്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കോടതി വിലയിരുത്തി.
ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കോടതിയുടെ മേല്‍നോട്ടം വേണമെന്നും ആവശ്യപ്പെട്ട് ഇന്ദുവിന്റെ പിതാവ് തിരുവനന്തപുരം കുമാരപുരം വൈശാഖില്‍ കെ.കൃഷ്ണന്‍നായര്‍ നല്കിയ ഹരജി പരിഗണിച്ചാണ് കോടതി സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇന്ദുവിന്റെ വിവാഹം മെയ് 16ന് നിശ്ചയിച്ചിരുന്നു അതുകൊണ്ട് തന്നെ ഇന്ദുവിന്റെ മരണം ആത്മഹത്യയാണെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിയല്ലെന്ന് ഹരജിയില്‍ പിതാവ് വ്യക്തമാക്കി.
2011 ഏപ്രില്‍ 24ന് തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് ട്രെയിനില്‍ യാത്രചെയ്യുമ്പോഴാണ് എ.സി കമ്പാര്‍ട്ട് മെന്റില്‍ നിന്നും ഇന്ദുവിനെ കാണാതായത്. രണ്ടുദിവസത്തിനുശേഷം പെരിയാര്‍ നദിയിലെ ചങ്ങമനാട്ട് തുരുത്തിനു സമീപം തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന സുഭാഷാണ് ഇന്ദുവിനെ തീവണ്ടിയില്‍ കാണാതായ വിവരം പോലീസില്‍ അറിയിച്ചത്.
ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കോടതിയുടെ മേല്‍നോട്ടം വേണമെന്നും ആവശ്യപ്പെട്ട് ഇന്ദുവിന്റെ പിതാവ് തിരുവനന്തപുരം കുമാരപുരം വൈശാഖില്‍ കെ.കൃഷ്ണന്‍നായര്‍ നല്കിയ ഹരജി പരിഗണിച്ചാണ് കോടതി സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇന്ദുവിന്റെ വിവാഹം മെയ് 16ന് നിശ്ചയിച്ചിരുന്നു അതുകൊണ്ട് തന്നെ ഇന്ദുവിന്റെ മരണം ആത്മഹത്യയാണെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിയല്ലെന്ന് ഹരജിയില്‍ പിതാവ് വ്യക്തമാക്കി.
2011 ഏപ്രില്‍ 24ന് തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് ട്രെയിനില്‍ യാത്രചെയ്യുമ്പോഴാണ് എ.സി കമ്പാര്‍ട്ട് മെന്റില്‍ നിന്നും ഇന്ദുവിനെ കാണാതായത്. രണ്ടുദിവസത്തിനുശേഷം പെരിയാര്‍ നദിയിലെ ചങ്ങമനാട്ട് തുരുത്തിനു സമീപം തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന സുഭാഷാണ് ഇന്ദുവിനെ തീവണ്ടിയില്‍ കാണാതായ വിവരം പോലീസില്‍ അറിയിച്ചത്.
Keywords: Kochi, Kerala, High Court, Death, Student, Indhu, E ngineering student
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

