ആക്കുളത്ത് നിര്‍മിക്കുന്ന ലുലു മാള്‍ ഒരു കയ്യേറ്റവും നടത്തിയിട്ടില്ല; പാരിസ്ഥിതിക നിയമങ്ങളോ തീരപരിപാലന ചട്ടങ്ങളോ ലംഘിച്ചിട്ടില്ല; ലുലു മാളിന് എതിരെ പൊതുപ്രവര്‍ത്തകന്‍ എം കെ സലിം നല്‍കിയ റിട് ഹര്‍ജി ഹൈകോടതി തള്ളി
Aug 14, 2021, 12:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 14.08.2021) ലുലു മാളിന് എതിരെ പൊതുപ്രവര്‍ത്തകന്‍ എം കെ സലിം നല്‍കിയ റിട് ഹര്‍ജി ഹൈകോടതി തള്ളി. ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ആണ് റിട് ഹര്‍ജി തള്ളിയത്. ആക്കുളത്ത് നിര്‍മിക്കുന്ന ലുലു മാള്‍ ഒരു കയ്യേറ്റവും നടത്തിയിട്ടില്ലെന്നും പാരിസ്ഥിതിക നിയമങ്ങളോ തീരപരിപാലന ചട്ടങ്ങളോ ലംഘിച്ചിട്ടില്ലെന്നും കോടതി വിലയിരുത്തി.
പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് തിരുവനന്തപുരം ആക്കുളത്ത് ലുലു മാള്‍ നിര്‍മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുപ്രവര്‍ത്തകനായ എം കെ സലിം ഹൈകോടതിയില്‍ റിട് ഹര്‍ജി നല്‍കിയത്.
പാര്‍വതി പുത്തനാറിലേക്കോ മറ്റേതെങ്കിലും പുറമ്പോക്ക് വസ്തുവിലേക്കോ ലുലു മാള്‍ ഒരു കയ്യേറ്റവും നടത്തിയിട്ടില്ലെന്നു തെളിഞ്ഞതായും പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചല്ല ലുലുമാള്‍ നിര്‍മാണം നടത്തിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് റിട് ഹൈകോടതി തള്ളിയത്.
മാത്രമല്ല, സിആര്‍സെഡ് ചട്ടങ്ങളോ കേരള നെല്‍വയല്‍ -തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങളോ ലുലു ലംഘിച്ചില്ലെന്നും വിധിയില്‍ ഹൈകോടതി ചൂണ്ടിക്കാട്ടി. റിട് പെറ്റിഷന്‍ നിലനില്‍ക്കുന്ന സമയത്ത്, കോടതിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമങ്ങള്‍ക്ക് ആവര്‍ത്തിച്ച് അഭിമുഖങ്ങള്‍ നല്‍കിക്കൊണ്ട് ഹരജിക്കാരന്‍ നീതി നിര്‍വഹണത്തില്‍ ഇടപെടുകയായിരുന്നുവെന്ന് കോടതി വിധിയില്‍ നിരീക്ഷിച്ചിട്ടുണ്ട്.
പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് തിരുവനന്തപുരം ആക്കുളത്ത് ലുലു മാള്‍ നിര്‍മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുപ്രവര്‍ത്തകനായ എം കെ സലിം ഹൈകോടതിയില്‍ റിട് ഹര്‍ജി നല്‍കിയത്.
പാര്‍വതി പുത്തനാറിലേക്കോ മറ്റേതെങ്കിലും പുറമ്പോക്ക് വസ്തുവിലേക്കോ ലുലു മാള്‍ ഒരു കയ്യേറ്റവും നടത്തിയിട്ടില്ലെന്നു തെളിഞ്ഞതായും പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചല്ല ലുലുമാള്‍ നിര്‍മാണം നടത്തിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് റിട് ഹൈകോടതി തള്ളിയത്.
മാത്രമല്ല, സിആര്‍സെഡ് ചട്ടങ്ങളോ കേരള നെല്‍വയല്‍ -തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങളോ ലുലു ലംഘിച്ചില്ലെന്നും വിധിയില്‍ ഹൈകോടതി ചൂണ്ടിക്കാട്ടി. റിട് പെറ്റിഷന്‍ നിലനില്‍ക്കുന്ന സമയത്ത്, കോടതിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമങ്ങള്‍ക്ക് ആവര്‍ത്തിച്ച് അഭിമുഖങ്ങള്‍ നല്‍കിക്കൊണ്ട് ഹരജിക്കാരന്‍ നീതി നിര്‍വഹണത്തില്‍ ഇടപെടുകയായിരുന്നുവെന്ന് കോടതി വിധിയില്‍ നിരീക്ഷിച്ചിട്ടുണ്ട്.
ഈ റിട് ഹര്‍ജി നിയമപരമായ പരിഹാരങ്ങള്‍ നോക്കാത്തതിന്റെ പേരില്‍ മാത്രം പിരിച്ചുവിടാന്‍ യോഗ്യമാണെങ്കിലും, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് റിട് പരിഗണിച്ചതെന്നു ഹൈകോടതി വ്യക്തമാക്കി.
ലുലുവിന് നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചാണ് പാരിസ്ഥിതിക അനുമതി നല്‍കുന്നതെന്ന് സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്റ്റ് അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചട്ടങ്ങള്‍ പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയതെന്ന് മെമ്പര്‍ സെക്രടെറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലുലു മാളിന്റെ നിര്‍മാണത്തിലിരിക്കുന്ന പ്രദേശം തീരപരിപാലന നിയമങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നും വ്യക്തമായിട്ടുണ്ട്.
1.5 ലക്ഷം ചതുരശ്ര മീറ്ററിന് മുകളിലുള്ള ടൗണ്‍ഷിപ്, ഏരിയ ഡെവലപ്മെന്റ് പദ്ധതികള്‍ക്കായി പാരിസ്ഥിതിക അനുമതി നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് എസ്ഇഐഎഎ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍സ് പ്രകാരം എല്ലാ രേഖകളും പരിശോധിച്ചതിനുശേഷമാണ് കെട്ടിട അനുമതി നല്‍കിയതെന്ന് തിരുവനന്തപുരം കോര്‍പറേഷനും അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ റിട് ഞങ്ങള്‍ തള്ളുകയാണെന്ന് ഹൈകോടതി പറഞ്ഞു.
ലുലുവിന് നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചാണ് പാരിസ്ഥിതിക അനുമതി നല്‍കുന്നതെന്ന് സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്റ്റ് അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചട്ടങ്ങള്‍ പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയതെന്ന് മെമ്പര്‍ സെക്രടെറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലുലു മാളിന്റെ നിര്‍മാണത്തിലിരിക്കുന്ന പ്രദേശം തീരപരിപാലന നിയമങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നും വ്യക്തമായിട്ടുണ്ട്.
1.5 ലക്ഷം ചതുരശ്ര മീറ്ററിന് മുകളിലുള്ള ടൗണ്‍ഷിപ്, ഏരിയ ഡെവലപ്മെന്റ് പദ്ധതികള്‍ക്കായി പാരിസ്ഥിതിക അനുമതി നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് എസ്ഇഐഎഎ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍സ് പ്രകാരം എല്ലാ രേഖകളും പരിശോധിച്ചതിനുശേഷമാണ് കെട്ടിട അനുമതി നല്‍കിയതെന്ന് തിരുവനന്തപുരം കോര്‍പറേഷനും അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ റിട് ഞങ്ങള്‍ തള്ളുകയാണെന്ന് ഹൈകോടതി പറഞ്ഞു.
Keywords: High Court rejected a writ petition filed by public activist MK Salim against Lulu Mall, Thiruvananthapuram, News, High Court of Kerala, Protection, Allegation, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

