മനോജിന്റെ മരണം: വെള്ളിയാഴ്ച കാസര്‍കോട് ജില്ലയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍
Aug 2, 2012, 15:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അതേസമയം ഹര്‍ത്താലിനിടെ അക്രമത്തില്‍ പരിക്കേറ്റ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മരണപ്പെട്ടതോടെ ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തച്ചങ്ങാട്, മൗവ്വല്‍, പനയാല്‍ ഭാഗങ്ങളില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറി. വീടുകളും, വാഹനങ്ങളും, ക്ലബ്ബുകളും, കടകളും തകര്‍ക്കപ്പെട്ടു.
പി.ജയരാജനെ അറസ്റ്റ് ചെയ്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച തച്ചങ്ങാട് കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനം മൗവ്വലിലെത്തിയതോടെ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഘര്‍ഷത്തിനിടെ മൗവ്വലിലെ ചിലവീടുകള്‍ക്കും ഒരു ആരാധനാലയിത്തിന് നേരെയും അക്രമമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംഘടിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തച്ചങ്ങാട്ടേക്ക് പ്രകടനമായി നീങ്ങിയത് സംഘര്‍ഷം വ്യാപിക്കാനിടയായി. പ്രദേശത്ത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള വന്‍പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
മനോജിന്റെ മരണത്തെകുറിച്ച് അന്വേഷണം ആരംഭിച്ചതായി എ.ഡി.ജി.പി രാജേഷ് ദീവാന്‍ അറിയിച്ചു. സംവത്തെതുടര്‍ന്ന് ഐ.ജി ജോസ് ജോര്‍ജ് വൈകുന്നേരത്തോടെ ബേക്കലിലെത്തും. സംഘര്‍ഷം തടയാനായി ക്വിക് റിയാക്ഷന്‍ ടീമും ബേക്കലിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Keywords: Kerala, Kasaragod, Harthal, CPM, LDF, K.P Satheesh Chandran, Manoj, Uduma, Malayalam News, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

