ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്തയുടെ പുതിയ പ്രസിഡന്റ്

 


കോഴിക്കോട്: (www.kvartha.com 22.01.2017) ജിഫ്രി മുത്തുക്കോയ തങ്ങളെ സമസ്തയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന കുമരംപുത്തൂര്‍ എ പി മുഹമ്മദ് മുസ്‌ലിയാരുടെ മരണത്തെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ഞായറാഴ്ച കോഴിക്കോട് ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിലാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പതിനൊന്നാമത് പ്രസിഡന്റാണ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. നേരത്തെ ട്രഷററായിരുന്ന ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസിഡന്റായതിനെതുടര്‍ന്ന് സി കെ എം സ്വാദിഖ് മുസ്‌ലിയാരെ പുതിയ ട്രഷററായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ജബ്ബാര്‍ മുസ്‌ലിയാരെയും ജോയിന്റ് സെക്രട്ടറിയായി എം ടി അബ്ദുല്ല മുസ്‌ലിയാരെയും തെരഞ്ഞെടുത്തു.

ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്തയുടെ പുതിയ പ്രസിഡന്റ്


സയ്യിദ് ഹുസൈന്‍ ജിഫ്രി പൂക്കുഞ്ഞിക്കോയ തങ്ങളുടെയും സയ്യിദത് ഫാത്വിമ ചെറിയ ബീവി ജമലുല്ലൈലിയുടേയും പുത്രനായി 1957 ലാണ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ജനിച്ചത്. പ്രാഥമിക പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ പഠിച്ചെങ്കിലും പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ദയൂബന്ത് ദാറുല്‍ ഉലൂമില്‍ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്.

ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്തയുടെ പുതിയ പ്രസിഡന്റ്


പാണ്ടിക്കാട് കൊടശ്ശേരി, കോട്ടക്കല്‍ കൂരിയാട്, വാളക്കുളം പുതുപ്പറമ്പ്, കടമേരി റഹ് മാനിയ്യ അറബിക് കോളജ്, നന്ദി ദാറുസ്സലാം എന്നിവിടങ്ങളിലടക്കം വിവിധ നാടുകളില്‍ മുദരിസായി സേവനമനുഷ്ഠിച്ചിരുന്നു. നന്ദി ദാറുസ്സലാമില്‍ വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍ എന്നീ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, Kozhikode, Samastha, President, Samastha Kerala Jamiyyathul Ulama, Sayyid Gifri Muthukkoya Thangal, Kumaramputhur AP Muhammed Musliyar, Gifri Muthukkoya Thangal elected as president of samastha 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia