ഇന്റര്‍­നെ­റ്റ് വ­ഴി കോ­ടി­ക­ളു­ടെ ത­ട്ടിപ്പ്; റി­സര്‍­വ്വ് ബാ­ങ്ക് ­ഗ­വ­ര്‍ണറു­ടെ പേ­രിലും ത­ട്ടി­പ്പ് ചൂഷണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇന്റര്‍­നെ­റ്റ് വ­ഴി കോ­ടി­ക­ളു­ടെ ത­ട്ടിപ്പ്; റി­സര്‍­വ്വ് ബാ­ങ്ക് ­ഗ­വ­ര്‍ണറു­ടെ പേ­രിലും ത­ട്ടി­പ്പ് ചൂഷണം
കൊ­ച്ചി :  ഇന്റര്‍­നെ­റ്റ് വ­ഴി കോ­ടി­ക­ളു­ടെ ത­ട്ടി­പ്പ് ന­ട­ത്തു­ന്ന സം­ഘം വീണ്ടും സ­ജീ­വ­മായി. വിദേ­ശ രാ­ജ്യ­ങ്ങള്‍ കേ­ന്ദ്രീ­ക­രി­ച്ചാ­ണ് പ്ര­ധാ­ന­മായും ത­ട്ടി­പ്പ് ന­ട­ക്കു­ന്ന­ത്. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വ്യാജ ലെറ്റര്‍ പാ­ഡ് ഉ­പ­യോ­ഗി­ച്ചാ­ണ് ഇ­പ്പോള്‍ ത­ട്ടി­പ്പ് ന­ട­ക്കു­ന്നത്. നേര­ത്തേ ത­ട്ടി­പ്പ് ന­ടത്തി­യ വി­ദേ­ശി­കളാ­യ ചി­ല­രാ­ണ് ഇ­പ്പോഴ­ത്തെ ത­ട്ടി­പ്പി­നു പി­ന്നി­ലെന്നും പോ­ലീ­സ് അ­ന്വേ­ഷ­ണ­ത്തില്‍ വ്യ­ക്ത­മാ­യി­ട്ടു­ണ്ട്.

ബ്രിട്ടനിലെ ബാങ്കു­ക­ളില്‍ ഇ­ന്ത്യ­ക്കാ­രു­ടെ­താ­യുള്ള ചി­ല­വ­ഴി­ക്കാ­തെ കി­ട­ക്കുന്ന കോടിക്കണക്കി­നു രൂ­പ വി­ത­രണം ചെയ്യുന്നുവെന്ന പേരിലാണ് തട്ടിപ്പ് മെയിലു­കള്‍ പ­ലര്‍­ക്കു­മെ­ത്തു­ന്ന­ത്. ബ്രിട്ടനിലെ ബാങ്കുകളില്‍ അക്കൗണ്ടുടമകള്‍ ഹാജരാകാത്ത കാരണത്താല്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കോടികള്‍ ഇന്ത്യക്കാര്‍ക്ക് വിതരണം ചെയ്യുന്നു­വെ­ന്നാ­ണ് ഇ­മെ­യി­ലി­ലെ പ്രധാ­ന വാ­ഗ്­ദാനം. ഇ­തി­നാ­ണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യാജ ലെറ്റര്‍ പാഡും ഗ­വര്‍­ണ­റു­ടെ പേ­രി­ലു­ള്ള വ്യാജ ഇമെയില്‍ വിലാ­സവും നല്‍­കു­ന്നത്.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവുവിന്റെ ചിത്രം ഉ­പ­യോ­ഗിച്ച് കഴിഞ്ഞ ദിവസം ഇമെയിലിലെത്തിയ കത്തിലാ­ണ് വാ­ഗ്­ദാ­നം നല്‍­കു­ന്ന­ത്. റിസര്‍വ് ബാങ്കിന്റെ ലോഗോയും ഫയല്‍ നമ്പര്‍ പോലുമുള്ളതിനാല്‍ പലരും തെ­റ്റി­ദ്ധ­രി­ക്ക­പ്പെ­ടു­കയും വി­ശ്വ­സി­ക്കു­ക­യും പ­ണം കി­ട്ടു­ന്ന­തി­ന് ശ്ര­മം ന­ട­ത്തി­വ­രി­ക­യു­മാ­ണ് ചെ­യ്യു­ന്ന­ത്. ബ്രി­ട്ട­നിലെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും റിസര്‍വ് ബാങ്ക് ഗവര്‍ണറും ചേര്‍ന്ന് നടത്തിയ ചര്‍­ച്ച­യി­ലാ­ണ് പ­ണം വി­തര­ണം ചെ­യ്യു­ന്ന­തെ­ന്ന് പ­റ­യു­ന്നു.

മു­മ്പ് ന­ട­ന്ന തട്ടിപ്പു­ക­ളില്‍ കൂ­ടു­ത­ലും സാധാ­ര­ണ­ക്കാ­രാ­യി­രു­ന്നു ഇ­ര­ക­ളാ­യി­രു­ന്നത്. എ­ന്നാല്‍ പുതി­യ ത­ട്ടി­പ്പില്‍ കൂ­ടു­ത­ലും ഡോക്ടര്‍മാരും മ­റ്റു ഉ­യര്‍­ന്ന് ജോ­ലി­ക്കാ­രു­മാ­ണ് എ­ടു­ത്തു­ചാ­ടിയ­ത്. കത്ത് കിട്ടിയിവര്‍ക്ക് അഞ്ച് ലക്ഷം പൗണ്ട് വീതം ല­ഭി­ക്കു­മെ­ന്നാ­ണ് പ­റ­യു­ന്ന­ത്. നാലുകോടി മുപ്പതുലക്ഷം രൂ­പ­യാ­ണ് ഇ­ത്. ആരെയും മോഹിപ്പിക്കുന്ന വന്‍തുക കിട്ടണമെങ്കില്‍ ആ­ദ്യം 13,500 രൂ­പ മെ­യി­ലില്‍ പ­റ­യു­ന്ന വിദേ­ശ അ­ക്കൗ­ണ്ടില്‍ നി­ക്ഷേ­പി­ക്ക­ണം. അക്കൗണ്ട് നമ്പരും പൂര്‍ണവിവരങ്ങളും ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഏജന്റായ തോമസ് റിച്ചാര്‍ഡിന് അയച്ചുകൊടുക്കുക­യും വേ­ണം. തോ­മ­സിന്റെ ഫോണ്‍ നമ്പരും കത്തിനൊപ്പമുണ്ട്. റാക്കറ്റിന് പിന്നില്‍ വിദേശികള്‍ തന്നെയാണെന്നാണ് കരുതുന്ന­ത്. തോമസ് റിച്ചാര്‍ഡെന്ന പേരുപോലും വ്യാജമെ­ന്ന് ക­രു­തു­ന്ന­ത്.

ഇപ്പോള്‍ പ്രചരിയ്ക്കുന്ന ഇമെയിലുകള്‍ @rbi.Org എന്നവസാനിയ്ക്കുന്ന അഡ്രസുകളില്‍ നിന്നുള്ളവയാണെന്നും എന്നാല്‍ ആര്‍.ബി,ഐയ്ക്ക് ഇങ്ങനെയൊരു അഡ്രസ്സ് നിലവിലില്ലെന്നും ഇങ്ങനെ അവസാനിയ്ക്കുന്ന മെയില്‍ ഐഡികളില്‍ നിന്നും വരുന്ന മെയിലുകള്‍ ഓപ്പണ്‍ ചെയ്യുകയോ അവയുടെ കൂടെയുള്ള അറ്റാച്ച്‌­മെന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിയ്ക്കുകയോ ചെയ്യരുതെന്നാണ് ആര്‍ബി­ഐ­ വി­ശ­ദീ­ക­രി­ക്കു­ന്നത്.

കൊച്ചി, ഡല്‍­ഹി, കൊല്‍­ക്ക­ത്ത എ­ന്നീ ന­ഗ­ര­ങ്ങള്‍ കേന്ദ്രീകരിച്ച് ഇന്റര്‍ നെറ്റ് ബാ­ങ്കിംഗ് തട്ടിപ്പ് നടത്തിയിരുന്ന നൈജീരീയന്‍ സംഘ­ത്തെ ക­ണ്ണൂര്‍, കൊ­ച്ചി പോ­ലീ­സ് പി­ടി­കൂ­ടി­യി­രുന്നു. ഇവരുടെ കൂട്ടാളികള്‍ തന്നെ­യാ­ണ് ഇ­പ്പോഴ­ത്തെ ത­ട്ടി­പ്പി­ന് പി­ന്നി­ലെന്നും സം­ശ­യി­ക്കു­ന്നു­ണ്ട്.

Keywords:  RBI, Kochi, Kerala, Internet, Governor, Fraud 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia