സാമ്പത്തിക സ്രോതസ്: സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ക്രൈം നന്ദകുമാര്‍
Jul 26, 2012, 12:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: തന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ക്രൈം നന്ദകുമാര്‍ അറിയിച്ചു. അതേസമയം സിപിഎംനേതാക്കളും അവരുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷണം നടത്താന്‍ തയ്യാറുണ്ടോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
കവിയൂര്‍ കേസില്‍ പ്രതിയായ ലതാ നായരെ സ്വാധീനിച്ച് പ്രമുഖ നേതാക്കന്മാരുടെ പേരു പറയാന്‍ പ്രേരിപ്പിക്കുകയും അതിന് അന്‍പതു ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ വാഗ്ദാനം ചെയ്തുവെന്നുമുള്ള കെട്ടിച്ചമച്ച ഒരു റിപ്പോര്‍ട്ട് സിബിഐ അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍ നായര്‍ ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തന്റെ സാമ്പത്തിക സ്രോതസ്സിനെയും അധികാര ബന്ധങ്ങളെയും കുറിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നന്ദകുമാറിന്റെ വെല്ലുവിളി.
ഇക്കാര്യങ്ങള്‍ സിപിഎം നിര്‍ദ്ദേശിക്കുന്ന ഏത് അന്വേഷണ ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിക്കുന്നതിനെ താന്‍ സ്വാഗതം ചെയ്യുന്നതായി നന്ദകുമാര്‍ പറഞ്ഞു. എല്ലാവിധത്തിലും അന്വേഷണത്തില്‍ സഹകരിക്കും. എന്നാല്‍, ഇതേ ഏജന്‍സിയെക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അടക്കമുള്ള നേതാക്കന്മാരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിപ്പിക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാകുമോയെന്ന് നന്ദകുമാര്‍ ചോദിച്ചു.
അനഘയെ പിതാവ് നാരായണന് നമ്പൂതിരി പീഡിപ്പിച്ചു എന്നു വരുത്തി തീര്‍ക്കാന്‍ സഹപാഠിയായ രമ്യ രാജനെയായിരുന്നു സാക്ഷിയായി സിബിഐ അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍ നായര്‍ കൊണ്ടു വന്നത്. എന്നാല്‍, അനഘയെ പിതാവ് നാരായണന് നമ്പൂതിരി പീഡിപ്പിച്ചു എന്ന് താന്‍ സിബിഐയോട് പറഞ്ഞിട്ടില്ല എന്ന് രമ്യാ രാജന് ക്രൈമിന്റെ റിപ്പോര്‍ട്ടര്‍മാരോട് വെളിപ്പെടുത്തിയ ഇന്റര്‍വ്യൂ അടങ്ങിയ ടേപ്പ് താന്‍ ഹാജരാക്കിയിരുന്നു.
ഈ ഇന്റര്‍വ്യൂ രമ്യ രാജന്റെ അനുമതിയില്ലാതെ നടത്തിയതാണെന്നും അതുകൊണ്ട് വ്യക്തി സ്വാതന്ത്ര്യം ലംഘിച്ചതിന്റെ പേരില്‍ എനിക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു കഴിഞ്ഞ തവണത്തെ റിപ്പോര്‍ട്ടില്‍ സിബിഐ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി നാരായണന് നമ്പൂതിരി മകളെ പീഡിപ്പിച്ചു എന്ന സിബിഐയുടെ കണ്ടെത്തല്‍ തെറ്റാണെന്നും അനഘയെ ലതാ നായര്‍ ഏതെല്ലാം രാഷ്ട്രീയ നേതാക്കന്മാര്ക്കാണ് കാഴ്ചവച്ചത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായിരുന്നു തിരുവനന്തപുരം സ്പെഷ്യല്‍ സിബിഐ കോടതി ആവശ്യപ്പെട്ടത്.
ഈ സാഹചര്യത്തിലാണ് അനഘയെ പിതാവ് പീഡിപ്പിച്ചു എന്ന് ലതാ നായര്‍ വെളിപ്പെടുത്തിയെന്ന പുതിയ വിശദീകരണവുമായി സിബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ നന്ദകുമാര്‍ നായര്‍ രംഗത്തെത്തിയത്. ലതാ നായര്‍ക്ക് താന്‍ പണം വാഗ്ദാനം ചെയ്തു എന്നതും മേല്‍ സൂചിപ്പിച്ചതുപോലെ ചമച്ച കള്ളക്കഥയാണ്.
അനഘയെ പിതാവ് നാരായണന് നമ്പൂതിരി പീഡിപ്പിച്ചു എന്ന് 'കണ്ടെത്തിയ' നന്ദകുമാര്‍ നായര്‍ക്കെതിരെ നാരായണന് നമ്പൂതിരിയുടെ സഹോദരന് ഉണ്ണികൃഷ്ണന് നമ്പൂതിരി അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കെ കേസില്‍ കുടുങ്ങുമെന്ന് മുന്‍കൂട്ടി കണ്ട് കെട്ടിച്ചമച്ചതാണ് ഈ കഥകളൊക്കെ.
ഈ മാനനഷ്ടക്കേസില്‍ പ്രതിയാകാന്‍ പോകുന്ന നന്ദകുമാര്‍ നായര്‍ വീണ്ടും ഈ കേസ് അന്വേഷിക്കുന്നത് നീതിയുടെ അട്ടിമറിയാണ്. ഈ കാര്യം ചൂണ്ടിക്കാട്ടി താന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളതാണെന്നും നന്ദകുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടുവര്‍ഷമായി അഭയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന നന്ദകുമാര്‍ നായര്‍ക്കെതിരെ 23 പേജുള്ള ആരോപണങ്ങള്‍ ഇതിനകം സിബിഐ കോടതിയില്‍ ജോമോന് പുത്തന്‍പുരക്കല്‍ ഫയല്‍ ചെയ്തിട്ടുള്ളതാണ്. അച്ഛന് മകളെ പീഡിപ്പിച്ചു എന്ന നന്ദകുമാര്‍ നായരുടെ കണ്ടെത്തല്‍ കള്ളമാണെന്ന സിബിഐ കോടതിയുടെ വിധിയെക്കുറിച്ച് സിപിഎമ്മിന് എന്ത് അഭിപ്രായമാണ് പറയാനുള്ളതെന്ന് നന്ദകുമാര്‍ ചോദിച്ചു. ഇത് സിപിഎം സെക്രട്ടേറിയറ്റ് അംഗീകരിക്കുന്നുണ്ടോയെന്നും വ്യക്തമാക്കണം.
1999 മുതല്‍ കള്ളക്കേസുകള്‍ ചമച്ച് തന്നെ അറസ്റ്റ് ചെയ്യുകയും നശിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയാണ് സിപിഎമ്മും അവരെ പിന്തുണയ്ക്കുന്ന ഭരണകൂടവും. അതിന്റെ ഏറ്റവും ഒടുവിലത്തെ പരിണതിയാണ് തന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യമെന്ന് നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
കവിയൂര്‍ കേസില്‍ പ്രതിയായ ലതാ നായരെ സ്വാധീനിച്ച് പ്രമുഖ നേതാക്കന്മാരുടെ പേരു പറയാന്‍ പ്രേരിപ്പിക്കുകയും അതിന് അന്‍പതു ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ വാഗ്ദാനം ചെയ്തുവെന്നുമുള്ള കെട്ടിച്ചമച്ച ഒരു റിപ്പോര്‍ട്ട് സിബിഐ അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍ നായര്‍ ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തന്റെ സാമ്പത്തിക സ്രോതസ്സിനെയും അധികാര ബന്ധങ്ങളെയും കുറിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നന്ദകുമാറിന്റെ വെല്ലുവിളി.
ഇക്കാര്യങ്ങള്‍ സിപിഎം നിര്‍ദ്ദേശിക്കുന്ന ഏത് അന്വേഷണ ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിക്കുന്നതിനെ താന്‍ സ്വാഗതം ചെയ്യുന്നതായി നന്ദകുമാര്‍ പറഞ്ഞു. എല്ലാവിധത്തിലും അന്വേഷണത്തില്‍ സഹകരിക്കും. എന്നാല്‍, ഇതേ ഏജന്‍സിയെക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അടക്കമുള്ള നേതാക്കന്മാരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിപ്പിക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാകുമോയെന്ന് നന്ദകുമാര്‍ ചോദിച്ചു.
അനഘയെ പിതാവ് നാരായണന് നമ്പൂതിരി പീഡിപ്പിച്ചു എന്നു വരുത്തി തീര്‍ക്കാന്‍ സഹപാഠിയായ രമ്യ രാജനെയായിരുന്നു സാക്ഷിയായി സിബിഐ അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍ നായര്‍ കൊണ്ടു വന്നത്. എന്നാല്‍, അനഘയെ പിതാവ് നാരായണന് നമ്പൂതിരി പീഡിപ്പിച്ചു എന്ന് താന്‍ സിബിഐയോട് പറഞ്ഞിട്ടില്ല എന്ന് രമ്യാ രാജന് ക്രൈമിന്റെ റിപ്പോര്‍ട്ടര്‍മാരോട് വെളിപ്പെടുത്തിയ ഇന്റര്‍വ്യൂ അടങ്ങിയ ടേപ്പ് താന്‍ ഹാജരാക്കിയിരുന്നു.
ഈ ഇന്റര്‍വ്യൂ രമ്യ രാജന്റെ അനുമതിയില്ലാതെ നടത്തിയതാണെന്നും അതുകൊണ്ട് വ്യക്തി സ്വാതന്ത്ര്യം ലംഘിച്ചതിന്റെ പേരില്‍ എനിക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു കഴിഞ്ഞ തവണത്തെ റിപ്പോര്‍ട്ടില്‍ സിബിഐ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി നാരായണന് നമ്പൂതിരി മകളെ പീഡിപ്പിച്ചു എന്ന സിബിഐയുടെ കണ്ടെത്തല്‍ തെറ്റാണെന്നും അനഘയെ ലതാ നായര്‍ ഏതെല്ലാം രാഷ്ട്രീയ നേതാക്കന്മാര്ക്കാണ് കാഴ്ചവച്ചത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായിരുന്നു തിരുവനന്തപുരം സ്പെഷ്യല്‍ സിബിഐ കോടതി ആവശ്യപ്പെട്ടത്.
ഈ സാഹചര്യത്തിലാണ് അനഘയെ പിതാവ് പീഡിപ്പിച്ചു എന്ന് ലതാ നായര്‍ വെളിപ്പെടുത്തിയെന്ന പുതിയ വിശദീകരണവുമായി സിബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ നന്ദകുമാര്‍ നായര്‍ രംഗത്തെത്തിയത്. ലതാ നായര്‍ക്ക് താന്‍ പണം വാഗ്ദാനം ചെയ്തു എന്നതും മേല്‍ സൂചിപ്പിച്ചതുപോലെ ചമച്ച കള്ളക്കഥയാണ്.
അനഘയെ പിതാവ് നാരായണന് നമ്പൂതിരി പീഡിപ്പിച്ചു എന്ന് 'കണ്ടെത്തിയ' നന്ദകുമാര്‍ നായര്‍ക്കെതിരെ നാരായണന് നമ്പൂതിരിയുടെ സഹോദരന് ഉണ്ണികൃഷ്ണന് നമ്പൂതിരി അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കെ കേസില്‍ കുടുങ്ങുമെന്ന് മുന്‍കൂട്ടി കണ്ട് കെട്ടിച്ചമച്ചതാണ് ഈ കഥകളൊക്കെ.
ഈ മാനനഷ്ടക്കേസില്‍ പ്രതിയാകാന്‍ പോകുന്ന നന്ദകുമാര്‍ നായര്‍ വീണ്ടും ഈ കേസ് അന്വേഷിക്കുന്നത് നീതിയുടെ അട്ടിമറിയാണ്. ഈ കാര്യം ചൂണ്ടിക്കാട്ടി താന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളതാണെന്നും നന്ദകുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടുവര്‍ഷമായി അഭയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന നന്ദകുമാര്‍ നായര്‍ക്കെതിരെ 23 പേജുള്ള ആരോപണങ്ങള്‍ ഇതിനകം സിബിഐ കോടതിയില്‍ ജോമോന് പുത്തന്‍പുരക്കല്‍ ഫയല്‍ ചെയ്തിട്ടുള്ളതാണ്. അച്ഛന് മകളെ പീഡിപ്പിച്ചു എന്ന നന്ദകുമാര്‍ നായരുടെ കണ്ടെത്തല്‍ കള്ളമാണെന്ന സിബിഐ കോടതിയുടെ വിധിയെക്കുറിച്ച് സിപിഎമ്മിന് എന്ത് അഭിപ്രായമാണ് പറയാനുള്ളതെന്ന് നന്ദകുമാര്‍ ചോദിച്ചു. ഇത് സിപിഎം സെക്രട്ടേറിയറ്റ് അംഗീകരിക്കുന്നുണ്ടോയെന്നും വ്യക്തമാക്കണം.
1999 മുതല്‍ കള്ളക്കേസുകള്‍ ചമച്ച് തന്നെ അറസ്റ്റ് ചെയ്യുകയും നശിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയാണ് സിപിഎമ്മും അവരെ പിന്തുണയ്ക്കുന്ന ഭരണകൂടവും. അതിന്റെ ഏറ്റവും ഒടുവിലത്തെ പരിണതിയാണ് തന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യമെന്ന് നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Kochi, Kerala, CPM, Leaders, Molestation case, Nandha Kumar, CBI
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

