കാസര്‍കോട്ട് ലക്ഷങ്ങളുടെ കള്ളനോട്ട് വേട്ട; ഒരാള്‍ അറസ്റ്റില്‍
Aug 17, 2012, 22:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ലക്ഷങ്ങളുടെ കള്ളനോട്ട് വേട്ട. കാഞ്ഞങ്ങാട് മലബാര്‍ ഗോള്‍ഡ് ജ്വലറിയും പിലീക്കോട് ഇലക്ട്രിസിറ്റി ഓഫീസിലും ചിറ്റാരിക്കാല്‍ സഹകരണ ബാങ്കിലും കള്ളനോട്ട് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മലബാര്‍ ഗോള്‍ഡ് ജ്വലറിയില്‍ നിന്നും 1.80 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്.
ഈ സംഭവുമായി ബന്ധപ്പെട്ട് നീലേശ്വരം സ്വദേശി ജബ്ബാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പണം എണ്ണിത്തിട്ടപ്പെടുത്തുന്നടിയിലാണ് ജ്വലറിയില്‍ നിന്നും ഇത്രയും വലിയ തുകയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്തത്. അറസ്റ്റിലായ ജബ്ബാര്‍ മൂന്ന് ദിവസം മുമ്പാണ് ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയത്. ഇയാള്‍ സന്ദര്‍ശക വിസയിലായിരുന്നു ഗള്‍ഫില്‍ പോയിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. കള്ളനോട്ട് വേട്ടയെ തുടര്‍ന്ന് ഏതാനും പേരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തീട്ടുണ്ട്.
പിലീക്കോട് ഇലക്ട്രിസിറ്റി ഓഫീസില്‍ ബില്ലടക്കാനെത്തിയ ചെറുവത്തൂര്‍ മടക്കരയിലെ ഉപഭോക്താവ് നല്കിയ 500 രൂപയുടെ എട്ട് കള്ളനോട്ടുകളാണ് കണ്ടെത്തിയത്.
വൈദ്യുതി ഉപഭോക്താവും പോലീസിന്റെ പിടിയിലായതായി സൂചനയുണ്ട്. ചിറ്റാരിക്കാലില്‍ ബാങ്കില്‍ നിന്ന് ഒരാള്‍ക്ക് നല്കിയ 80,000 രൂപ കള്ളനോട്ടാണെന്ന പ്രചാരണവും ഇതിനിടയില്‍ ആശങ്ക ഉയര്‍ത്തി. ചിറ്റാരിക്കാല്‍ സഹകരണ ബാങ്കില്‍ നിന്നും പണം മാറിയ ഉപഭോക്താവ് ഇതേ ബാങ്കിന്റെ പാലാവയല് ശാഖയില്‍ തുക അടക്കാന്‍ ചെന്നപ്പോള്‍ പണം കള്ളനോട്ടാണെന്ന് പറഞ്ഞതോടെയാണ് ആശങ്ക ഉയര്‍ന്നത്. തനിക്ക് പണം നല്‍കിയത് ഇതേ ബാങ്കിന്റെ ചിറ്റാരിക്കാല്‍ ഒാഫീസില്‍ നിന്നാണെന്ന് ഇടപാടുകാരന് അറിയിക്കുകയും ചിറ്റാരിക്കാലിലെത്തി ബഹളം വെച്ചതോടെ പകരം പണം നല്കി ബാങ്ക് അധികൃതര്‍ പ്രശ്നം പരിഹരിക്കുകയായിരുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് വിജിലന്‍സ് സംഘം ബാങ്കിന്റെ ശാഖകളില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ പരിശോധന നടത്തിയിരുന്നു. ചിറ്റാരിക്കാല്‍ ബാങ്കില്‍ നിന്ന് നല്കിയ പണം കള്ളനോട്ടാണെന്ന പ്രചാരണം തെറ്റിദ്ധാരണയില്‍ നിന്നുമുണ്ടായതാണെന്ന് കാഞ്ഞങ്ങാട് എ.എസ്.പി മഞ്ചുനാഥ് അറിയിച്ചു.
കാഞ്ഞങ്ങാട്ട് നിന്നും പിലീക്കോട്ട് നിന്നും കള്ളനോട്ട് കണ്ടെത്തിയ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും എ.എസ്.പി. പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുന്നതിനാല്‍ കള്ളനോട്ടുകളുടെ ഉറവിടം സംബന്ധിച്ച മറ്റുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എ.എസ്.പി കൂട്ടിചേര്‍ത്തു.
പിലീക്കോട് ഇലക്ട്രിസിറ്റി ഓഫീസില്‍ നിന്നും കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ജ്വലറിയില്‍ നിന്നും കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചീട്ടുണ്ട്.
പെരുന്നാള്‍ തിരക്കിലും ഓണം വിപണിയിലും വ്യപകമായി കള്ളനോട്ടുകള്‍ തിരുകിവെക്കാന്‍ ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കള്ളനോട്ടിനെ കുറിച്ച് മുഴുവന്‍ ജനങ്ങളും ജാഗ്രത പാലിക്കണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഈ സംഭവുമായി ബന്ധപ്പെട്ട് നീലേശ്വരം സ്വദേശി ജബ്ബാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പണം എണ്ണിത്തിട്ടപ്പെടുത്തുന്നടിയിലാണ് ജ്വലറിയില്‍ നിന്നും ഇത്രയും വലിയ തുകയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്തത്. അറസ്റ്റിലായ ജബ്ബാര്‍ മൂന്ന് ദിവസം മുമ്പാണ് ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയത്. ഇയാള്‍ സന്ദര്‍ശക വിസയിലായിരുന്നു ഗള്‍ഫില്‍ പോയിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. കള്ളനോട്ട് വേട്ടയെ തുടര്‍ന്ന് ഏതാനും പേരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തീട്ടുണ്ട്.
പിലീക്കോട് ഇലക്ട്രിസിറ്റി ഓഫീസില്‍ ബില്ലടക്കാനെത്തിയ ചെറുവത്തൂര്‍ മടക്കരയിലെ ഉപഭോക്താവ് നല്കിയ 500 രൂപയുടെ എട്ട് കള്ളനോട്ടുകളാണ് കണ്ടെത്തിയത്.
വൈദ്യുതി ഉപഭോക്താവും പോലീസിന്റെ പിടിയിലായതായി സൂചനയുണ്ട്. ചിറ്റാരിക്കാലില്‍ ബാങ്കില്‍ നിന്ന് ഒരാള്‍ക്ക് നല്കിയ 80,000 രൂപ കള്ളനോട്ടാണെന്ന പ്രചാരണവും ഇതിനിടയില്‍ ആശങ്ക ഉയര്‍ത്തി. ചിറ്റാരിക്കാല്‍ സഹകരണ ബാങ്കില്‍ നിന്നും പണം മാറിയ ഉപഭോക്താവ് ഇതേ ബാങ്കിന്റെ പാലാവയല് ശാഖയില്‍ തുക അടക്കാന്‍ ചെന്നപ്പോള്‍ പണം കള്ളനോട്ടാണെന്ന് പറഞ്ഞതോടെയാണ് ആശങ്ക ഉയര്‍ന്നത്. തനിക്ക് പണം നല്‍കിയത് ഇതേ ബാങ്കിന്റെ ചിറ്റാരിക്കാല്‍ ഒാഫീസില്‍ നിന്നാണെന്ന് ഇടപാടുകാരന് അറിയിക്കുകയും ചിറ്റാരിക്കാലിലെത്തി ബഹളം വെച്ചതോടെ പകരം പണം നല്കി ബാങ്ക് അധികൃതര്‍ പ്രശ്നം പരിഹരിക്കുകയായിരുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് വിജിലന്‍സ് സംഘം ബാങ്കിന്റെ ശാഖകളില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ പരിശോധന നടത്തിയിരുന്നു. ചിറ്റാരിക്കാല്‍ ബാങ്കില്‍ നിന്ന് നല്കിയ പണം കള്ളനോട്ടാണെന്ന പ്രചാരണം തെറ്റിദ്ധാരണയില്‍ നിന്നുമുണ്ടായതാണെന്ന് കാഞ്ഞങ്ങാട് എ.എസ്.പി മഞ്ചുനാഥ് അറിയിച്ചു.
കാഞ്ഞങ്ങാട്ട് നിന്നും പിലീക്കോട്ട് നിന്നും കള്ളനോട്ട് കണ്ടെത്തിയ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും എ.എസ്.പി. പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുന്നതിനാല്‍ കള്ളനോട്ടുകളുടെ ഉറവിടം സംബന്ധിച്ച മറ്റുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എ.എസ്.പി കൂട്ടിചേര്‍ത്തു.
പിലീക്കോട് ഇലക്ട്രിസിറ്റി ഓഫീസില്‍ നിന്നും കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ജ്വലറിയില്‍ നിന്നും കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചീട്ടുണ്ട്.
പെരുന്നാള്‍ തിരക്കിലും ഓണം വിപണിയിലും വ്യപകമായി കള്ളനോട്ടുകള്‍ തിരുകിവെക്കാന്‍ ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കള്ളനോട്ടിനെ കുറിച്ച് മുഴുവന്‍ ജനങ്ങളും ജാഗ്രത പാലിക്കണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: Kerala, Kasaragod, Kanhangad, Fake Note, Chittarikkal, 500, Police, Arrest, Pilikkode, Malabar Gold, Electricity office.
Related Most:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

