എന്‍ഡോസള്‍ഫാന്‍: ചികിത്സയും പുനരധിവാസവും ഗവണ്മെന്റ് ഏറ്റെടുക്കും: മുഖ്യമന്ത്രി
Jul 21, 2012, 13:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ചവരുടെ ബുദ്ധിമുട്ടുകളും ദു:ഖവും അവരുടെ സ്വകാര്യ ദു:ഖമായി കാണാന്‍ കഴിയില്ല. സമൂഹത്തിന്റെ ദു:ഖമായി ഇതിനെ കാണേണ്ടതുണ്ട്. എല്ലാവരുടേയും പൂര്‍ണമായ ഇടപെടലുകളാണ് ഇവരുടെ ദു:ഖം പരിഹരിക്കാനുള്ള ഏകപോംവഴി. ഗവണ്മെന്റിന് മാത്രമായി എല്ലാ കാര്യങ്ങളും നടത്താന്‍ കഴിയില്ല. ഇതിന് കൂട്ടായ പരിശ്രമമമാണ് ആവശ്യം. ഇപ്പോഴുണ്ടായിട്ടുള്ള കൂട്ടായ്്മയില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രോഗികളുടെ ചികിത്സയാണ് ഏറ്റവും വലിയ കാര്യമായി കാണുന്നത്. ഗവണ്മെന്റ് സ്വീകരിക്കുന്ന നടപടികളില്‍ പോരായ്മയുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടിയാല്‍ നടപടിയെടുക്കും. ജില്ലയ്ക്ക് മാത്രമായി ഒരു മെഡിക്കല്‍ കോളേജ് അധികമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ചികിത്സ പരിയാരം മെഡിക്കല്‍ കോളേജില്‍ മാത്രം നടത്താന്‍ കഴിയില്ലെന്നറിയിച്ചപ്പോള് മംഗലാപുരത്തെ മെഡിക്കല്‍ കോളേജുകളിലും ചികിത്സാസൗകര്യമേര്പ്പെടുത്തിയിട്ടുണ്ട്.
ബഡ്സ് സ്കൂളിന്റെ സൗകര്യം വര്‍ധിപ്പിക്കും. രോഗികളുടെ പുനരധിവാസവും നടപ്പാക്കും. ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് വരുമാന മാര്‍ഗം കണ്ടെത്തുന്നതിനെകുറിച്ച് സര്‍ക്കാര്‍ ആലോചിക്കും. കേന്ദ്രസര്‍ക്കാരിന്റെ സഹായം കൂടി ഇക്കാര്യത്തില്‍ ഗവണ്മെന്റ് പ്രതീക്ഷിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ പ്രശ്നം ജില്ലയില്‍ മാത്രം ഒതുങ്ങാതെ സംസ്ഥാനത്തും ദേശീയ തലത്തിലും പ്രശ്നം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കാസര്‍കോടിന്റെ അതിര്‍ത്തിക്കുള്ളില്‍ മാത്രം ഒതുങ്ങേണ്ട വിഷയമല്ല ഇതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പി. കരുണാകരന് എം.പി അധ്യക്ഷത വഹിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.



