കൈ­ക്കൂ­ലി വാ­ങ്ങു­ന്ന­തി­നി­ടെ വി­ജി­ലന്‍­സി­നെ കണ്ട് ഓടി­യ ഇ­ല­ക്ട്രി­സി­റ്റി വര്‍ക്ക­റെ പി­ടി­കൂടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൈ­ക്കൂ­ലി വാ­ങ്ങു­ന്ന­തി­നി­ടെ വി­ജി­ലന്‍­സി­നെ കണ്ട് ഓടി­യ ഇ­ല­ക്ട്രി­സി­റ്റി വര്‍ക്ക­റെ പി­ടി­കൂടി
കാസര്‍­കോട്: ഉ­പ­ഭോ­ക്താ­വില്‍ നി­ന്നും കൈ­ക്കൂ­ലി വാ­ങ്ങു­ന്ന­തി­നി­ടെ വി­ജി­ലന്‍­സി­നെ ക­ണ്ട് ഓടിയ ഇ­ല­ക്ട്രി­സി­റ്റി വര്‍ക്ക­റെ പി­ന്തു­ടര്‍­ന്ന് പി­ടി­കൂടി. നെല്ലി­ക്കു­ന്ന് വൈ­ദ്യു­തി സെക്ഷന്‍ ഓ­ഫീ­സി­ലെ വര്‍­ക്കര്‍ ആ­ലപ്പു­ഴ സ്വ­ദേ­ശി മ­നോ­ജി­നെ­(32)യാ­ണ് കാസര്‍­കോ­ട് വി­ജി­ലന്‍­സ് പ­ണ­ക്കാരന്‍ കു­ഞ്ഞി­രാ­മനും സം­ഘവും ചേര്‍­ന്ന് പി­ടി­കൂ­ടി­യ­ത്.

വെ­ള്ളി­യാഴ്­ച ഉ­ച്ച­യ്­ക്ക് ഒ­രു­മണി­യോ­ടെ­യാ­ണ് മ­നോ­ജി­നെ വി­ജി­ലന്‍­സ് സം­ഘം കു­ടു­ക്കി­യത്. ഉ­ളി­യ­ത്ത­ടു­ക്ക­യി­ലെ സാ­ബു­വി­ന്റെ വീ­ട്ടില്‍ വൈ­ദ്യു­തി മീ­റ്റ­റില്‍ കൃ­ത്രി­മം കാ­ട്ടി­യ­ത് പു­റ­ത്ത­റി­യാ­തി­രി­ക്കാന്‍ ­ര­ണ്ട് ല­ക്ഷം രൂപ കൈ­ക്കൂ­ലി ആ­വ­ശ്യ­പ്പെ­ടു­ക­യാ­യി­രുന്നു. പ­ണം നല്‍­കി­യി­ല്ലെ­ങ്കില്‍ വിവ­രം ഇ­ല­ക്ട്രി­സി­റ്റി സെ­ക്ഷ­ന്‍ ഓ­ഫീ­സില്‍ അറി­യി­ച്ച് വന്‍തു­ക പി­ഴ ചു­മ­ത്തു­മെന്നും വൈ­ദ്യുതി ബ­ന്ധം വി­ച്ഛേ­ദി­ക്കു­മെന്നും ഭീ­ഷ­ണി­പ്പെ­ടു­ത്തി­യി­രു­ന്നു.

എ­ന്നാല്‍ ഇ­ത്രയും പ­ണം ത­ന്റെ കൈ­യ്യി­ലില്ലെ­ന്ന് അ­റി­യി­ച്ച­പ്പോള്‍ 5,000 രൂ­പ ആ­വ­ശ്യ­പ്പെ­ടു­ക­യാ­യി­രു­ന്നു. 500 രൂ­പ നല്‍­കി പ്ര­ശ്‌­നം തീര്‍­ക്ക­ണ­മെന്ന് ആ­വ­ശ്യ­പ്പെ­ട്ടു­വെ­ങ്കി­ലും പ­ണം വാ­ങ്ങാ­തെ മ­നോ­ജ് തി­രിച്ചു­പോ­കു­ക­യാ­യി­രുന്നു. ഇ­തേ­തു­ടര്‍­ന്ന് സാ­ബു വി­ജി­ലന്‍­സില്‍ പ­രാ­തി അ­റി­യി­ക്കു­ക­യും 4,000 രൂപ കൈ­ക്കൂ­ലി­യാ­യി കാസര്‍­കോ­ട് ബാ­ങ്ക് റോ­ഡില്‍­വെ­ച്ച് കൈ­മാ­റു­ന്ന­തി­നി­ട­യില്‍ വി­ജി­ലന്‍­സ് സം­ഘം എ­ത്തി­യ­പ്പോള്‍ മ­നോ­ജ് തൊ­ട്ട­ടു­ത്ത ടൗണ്‍ പോ­ലീ­സ് സ്‌­റ്റേ­ഷ­നി­ലേ­ക്ക് ഓ­ടി പോ­കു­ക­യാ­യി­രുന്നു. ഇ­വി­ടെ­വെ­ച്ച് മ­നോ­ജി­നെ പി­ടി­കൂ­ടു­കയും കൈ­ക്കൂ­ലി വാ­ങ്ങി­യ 4,000 രൂ­പ­ ക­ണ്ടെ­ടു­ക്കു­കയും ചെ­യ്­തു.

വി­ജി­ലന്‍­സ് സം­ഘ­ത്തില്‍ ഡി.വൈ.എ­സ്.പി­യോ­ടൊപ്പം സി.ഐ­മാരാ­യ പി. ബാലകൃഷ്ണന്‍ നായര്‍, പി.കെ സുധാ­ക­രന്‍ എ­ന്നി­വരും കൂ­ടെ­യു­ണ്ടാ­യി­രു­ന്നു.

Keywords:  Vigilance, Electricity worker, Bribe, Kasaragod, Arrest 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia