മകനെ­ന്തു പ­റ്റി­യെ­ന്ന­റി­യാന്‍ പി­താ­വി­ന് അ­വ­കാ­ശ­മി­ല്ലേ? ഡോ.ഗം­ഗാ­ധ­രന്‍ ചോ­ദി­ക്കുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മകനെ­ന്തു പ­റ്റി­യെ­ന്ന­റി­യാന്‍ പി­താ­വി­ന് അ­വ­കാ­ശ­മി­ല്ലേ? ഡോ.ഗം­ഗാ­ധ­രന്‍ ചോ­ദി­ക്കുന്നു
Dr.Gangadharan
കോ­ഴി­ക്കോ­ട്: സ്വ­ന്തം മക­ന്റെ തി­രോ­ധാ­ന­ത്തി­ലെ ദൂ­രൂ­ഹ­ത­യെ­ക്കു­റി­ച്ച് അ­റി­യാ­നു­ള്ള ഒ­രു പി­താ­വി­ന്റെ അ­വ­കാശ­ത്തെ ത­ട­യി­ടാന്‍ പ­ണ­ത്തി­ന്റെ സ്വാ­ധീ­ന­ത്തില്‍ കു­ടുങ്ങി­യ അ­ധി­കൃ­ത­രു­ടെ ച­തിപ്ര­യോഗം. ക­പ്പ­ലില്‍ ഫോ­ര്‍­ത്ത് എന്‍­ജി­നീ­യ­റാ­യി ജോ­ലി ചെ­യ്­തു­വര­വേ കാ­ണാതായ കോ­ഴി­ക്കോ­ട് സ്വ­ദേ­ശി സ­ന­ജി­ന് എ­ന്തു പ­റ്റി­യെ­ന്ന പി­താ­വ് ഡോ.ഗം­ഗാ­ധര­ന്റെ ആ­കാം­ക്ഷ­ക്കാ­ണ് സി­ബി­ഐ അ­ട­ക്ക­മു­ള്ള അ­ധി­കൃ­ത­രു­ടെ ച­തിപ്ര­യോ­ഗം വി­ല­ങ്ങു­ത­ടി­യാ­കു­ന്നത്. ആ ച­തി­ക്ക­ഥ ഇ­ങ്ങ­നെ.

സംഭ­വം പ­റ­യു­ന്ന­തി­നു മു­മ്പ് ഡോ.ഗം­ഗാ­ധര­നെ ഒ­ന്നു പ­രി­ച­യ­പ്പെ­ടു­ത്താം. തി­രു­വ­ന­ന്ത­പു­ര­ത്തും കോ­ഴി­ക്കോട്ടും 'പ­ത്തായം' എ­ന്ന പേ­രില്‍ പ്ര­കൃ­തി ഭ­ക്ഷ­ണ­ശാ­ലയും തി­രു­വ­ന­ന്ത­പുര­ത്ത് പ്ര­കൃ­തി ചി­കി­ത്സാ കേ­ന്ദ്രവും ന­ട­ത്തു­ക­യാ­ണ് ഇ­ദ്ദേഹം. ഭാ­ര്യ ശോ­ഭയും പ്ര­കൃ­തി ചി­കി­ത്സ­യില്‍ ബി­രു­ദ­മെ­ടു­ത്ത മ­കന്‍ ഡോ.സാ­യൂജും ഇ­ദ്ദേ­ഹ­ത്തോ­ടൊ­പ്പ­മുണ്ട്. സാം­സ്­കാരി­ക പ്ര­വര്‍­ത്ത­ക­നും എ­ഴു­ത്തു­കാ­ര­നുമാ­യ സി­വി­ക് ച­ന്ദ്ര­ന്റെ സ­ഹോ­ദ­ര­നാ­ണ് ഡോ.ഗം­ഗാ­ധരന്‍. ഗം­ഗാ­ധ­രന്‍ - ശോ­ഭ ദ­മ്പ­തി­ക­ളു­ടെ മൂ­ന്നു മ­ക്ക­ളില്‍ മൂ­ത്ത­വ­നാ­യ സന­ജ് സ്വ­ന്ത ഇ­ഷ്ട­പ്ര­കാ­ര­മാ­ണ് മ­റൈന്‍ എന്‍­ജി­നീ­യ­റി­ങ് പഠി­ച്ച­ത്. ബി­ടെക് പഠ­ന­ശേ­ഷം സി­ങ്ക­പ്പൂര്‍ ക­മ്പ­നി­യില്‍ വി­ജ­യ­ക­ര­മാ­യി പ­രി­ശീല­നം പൂര്‍­ത്തി­യാക്കി­യ സന­ജ് ത­ന്റെ കൂ­ടെ പഠി­ച്ച­ 42 പേ­രില്‍ നി­ന്ന് പാസ്സാ­യ ഏ­ക വി­ദ്യാര്‍­ഥി­ കൂ­ടി­യാ­യി­രു­ന്നു. കല്‍­ക്കൊ­ത്ത ഇ­ന്ത്യ സ്റ്റീം ഷി­പ്പ് ക­മ്പ­നി­യില്‍ എന്‍­ജി­നീ­യ­റാ­യി ചേര്‍­ന്ന സ­ന­ജി­ന് ഒ­ന്ന­ര ല­ക്ഷ­ം രൂപയാ­യി­രു­ന്നു മാസശമ്പ­ളം വാ­ഗ്­ദാ­നം ചെ­യ്യ­പ്പെ­ട്ട­ത്. ര­ണ്ടോ മൂന്നോ വര്‍­ഷ­ങ്ങള്‍­ക്കു­ള്ളില്‍ ചീ­ഫ് എന്‍­ജി­നീ­യ­റാ­യി ഉ­യര്‍­ത്ത­പ്പെ­ടു­ന്ന­ത­നു­സ­രി­ച്ച് ശമ്പ­ളം അ­ഞ്ചുല­ക്ഷം രൂ­പ വ­രെ­യാ­യി ഉ­യ­രു­മെന്നും വാ­ഗ്­ദാ­ന­മു­ണ്ടാ­യി­രുന്നു. എം.ടി.രത്‌­ന ഉര്‍­വി എ­ന്ന ക­പ്പ­ലില്‍ ഫോര്‍­ത്ത് എന്‍­ജി­നീ­യ­റാ­യി താന്‍ ചേര്‍­ന്നെ­ന്ന് 2009 ഫെ­ബ്രു­വ­രി 27 ന്് സന­ജ് പി­താ­വി­നെ ഫോണ്‍ ചെ­യ്­ത­റി­യിച്ചു. ഗു­ജ­റാ­ത്തില്‍ ഈ­ജി­പ്­തി­ലേ­ക്കു­ള്ള യാ­ത്ര­യാ­ണെ­ന്നും ആ ഫോണ്‍ സ­ന്ദേ­ശ­ത്തി­ലു­ണ്ടാ­യി­രുന്നു. ട്രെ­യി­നി­ങ് വേ­ള­യില്‍ ക­പ്പല്‍ ക­ര­ക്ക­ടു­ക്കു­ന്ന ഓരോ പോ­യന്റില്‍ വെച്ചും വീ­ട്ടി­ലേ­ക്ക് ബ­ന്ധ­പ്പെ­ടാ­റു­ള്ള സ­ന­ജില്‍ നി­ന്ന് പി­ന്നീ­ട് സ­ന്ദേ­ശ­മൊ­ന്നും പി­താവിനോ ബ­ന്ധു­ക്കള്‍ക്കോ ല­ഭി­ച്ചില്ല. മ­കന്‍ ക­പ്പല്‍ ജോ­ലി­യി­ലാ­ണ­ല്ലോ എ­ന്ന സ­മാ­ധാ­ന­ത്തി­ലി­രി­ക്കു­ക­യാ­യി­രു­ന്ന ഡോ.ഗം­ഗാ­ധ­ര­നെ­ത്തേ­ടി 2009 മാര്‍­ച്ച് ഒ­മ്പ­തി­ന് കൊല്‍­ക്കൊ­ത്ത­യി­ലെ ക­പ്പല്‍ ക­മ്പ­നി­യില്‍ നി­ന്ന് ഒ­രു ഫോണ്‍ കോ­ളെത്തി. ഒ­രു ത­രം ടെ­ല­ഫോ­ണി­ക് ഇന്റര്‍­വ്യൂ മ­ട്ടി­ലാ­യി­രു­ന്നു ആ കോള്‍.
മകനെ­ന്തു പ­റ്റി­യെ­ന്ന­റി­യാന്‍ പി­താ­വി­ന് അ­വ­കാ­ശ­മി­ല്ലേ? ഡോ.ഗം­ഗാ­ധ­രന്‍ ചോ­ദി­ക്കുന്നു
Sanaj

'നി­ങ്ങ­ളു­ടെ മ­കന്‍ ഇ­പ്പോള്‍ എ­വി­ടെ­യാണ്?' എ­ന്നു ചോ­ദി­ച്ചു തു­ടങ്ങിയ ഫോ­ണ്‍ കോ­ളി­ന്റെ അ­വ­സാ­ന­ഭാ­ഗം ഗം­ഗാ­ധര­ന്റെ കാ­തില്‍ ഇ­ടി­ത്തീ­യാ­യി പ­തി­ച്ചു. 'സന­ജ് രാ­വി­ലെ ആ­റു മ­ണി­ക്ക് ജോ­ലി ക­ഴി­ഞ്ഞി­റ­ങ്ങി. ഉച്ച­ക്ക് 12 മ­ണി­ക്ക് ഭക്ഷ­ണം ക­ഴി­ക്കാ­നു­ണ്ടാ­യി­രുന്നു. പി­ന്നീ­ട് മ­റ്റൊ­രു എന്‍­ജി­നീ­യ­റു­മായും സം­സാ­രിച്ചു. എ­ന്നാല്‍ ഏ­ഴു മ­ണി­ക്ക് ജോ­ലി­ക്കു ക­യ­റാന്‍ ആ­ളെ ക­ണ്ടില്ല. ഞ­ങ്ങള്‍ പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍ പ­രാ­തി കൊ­ടു­ത്തു. ഡോ­ഗ് സ്‌­കോ­ഡ് വ­ന്നു പരി­ശോ­ധ­ന ന­ട­ത്തി­പ്പോയി.' എ­ന്നാ­യി­രു­ന്നു ഡോ.ഗം­ഗാ­ധരന്‍ കേള്‍­ക്കാ­നി­ഷ്ട­പ്പെ­ടാ­ത്ത ആ സ­ന്ദേ­ശം. ക­പ്പല്‍ യു.എ.ഇ ഫ്യു­ജ­റ തു­റ­മു­ഖ­ത്താ­യി­രു­ന്നു എന്നും ഫോണ്‍ വി­ളി­ച്ച­യാള്‍ പ­റഞ്ഞു. പി­ന്നീ­ട് മക­ന് എ­ന്തു സം­ഭ­വി­ച്ചു എന്ന ചോ­ദ്യ­ത്തി­ന് അ­യാള്‍ ഉത്ത­രം നല്‍­കി­യില്ല. ഡോ.ഗം­ഗാ­ധര­ന്റെ അ­ന്വേഷ­ണം ആ­രം­ഭി­ക്കു­ന്ന­തി­വി­ടെ വെ­ച്ചാണ്.

ഏ­പ്രില്‍ 4 ന് ക­പ്പല്‍ ഈ­ജി­പ്­തി­ലേ­ക്കു­ള്ള ട്രി­പ്പ് പാ­തി­വ­ഴി­യില്‍ റ­ദ്ദാ­ക്കി വി­ശാ­ഖ­പ­ട്ട­ണ­ത്തേ­ക്ക് തി­രിച്ചു. ഒ­രു മ­ല­യാ­ളി മു­ഖേ­നെ­യാ­ണ് ഈ വിവ­രം ഗം­ഗാ­ധ­രന്‍ മ­ന­സ്സി­ലാ­ക്കി­യത്. ഇ­ള­യ മ­കന്‍ സാ­യൂ­ജി­നെ­യും മ­റ്റൊ­രു ബ­ന്ധു­വി­നെയും കൂ­ട്ടി അ­ദ്ദേ­ഹം വി­ശാ­ഖ­പ­ട്ട­ണ­ത്തേ­ക്ക് തി­രിച്ചു. അ­വി­ടെ­യെ­ത്തി­യതും മ­റ്റൊ­രു ഫോണ്‍ അ­ദ്ദേഹ­ത്തെ തേ­ടി­യെത്തി. 'ക­പ്പ­ലി­ന്റെ സി.സെ­ക്ഷന്‍ വാല്‍­വില്‍ നി­ന്ന് ചി­ല അ­വ­ശി­ഷ്ട­ങ്ങള്‍ ക­ണ്ടെ­ത്തി­യി­ട്ടുണ്ട്. അ­തി­വി­ടെ ഫ്രീ­സ് ചെ­യ്­തു സൂ­ക്ഷി­ച്ചി­ട്ടുണ്ട്. അതും കൂ­ടെ നി­ങ്ങള്‍ മ­ന­സ്സില്‍ ക­രു­തി­ക്കോള­ണം.' എ­ന്നാ­യി­രു­ന്നു ആ ഫോണ്‍ വി­ളി ഗം­ഗാ­ധര­ന്റെ കാ­തില്‍ പ­റ­ഞ്ഞത്. ആ ഫോ­ണി­ന്റെ ഉ­റ­വി­ടവും കല്‍­ക്ക­ത്ത തന്നെ.

ഏ­റെ ശ്ര­മി­ച്ച ശേ­ഷം ക­പ്പ­ലില്‍ കയ­റി സം­സാ­രി­ക്കാന്‍ ഗം­ഗാ­ധ­രനും കൂ­ടെ­യു­ള്ള­വര്‍ക്കും അ­നു­വാ­ദം കിട്ടി. പക്ഷേ, അ­വി­ടെ ന­ട­ക്കു­ന്ന സം­സാ­ര­മൊന്നും തേര്‍­ഡ് പാര്‍­ട്ടി അ­റി­യാന്‍ പാ­ടി­ല്ലെ­ന്ന വ്യവ­സ്ഥ­യോ­ടെ­യാ­യി­രു­ന്നു അ­നു­വാദം. ക­പ്പ­ലി­ന്റെ ക്യാ­പ്­റ്റ­നെ ഇ­രു­ത്തി­ക്കൊ­ണ്ട് ക­പ്പല്‍ ക­മ്പ­നി­യു­ടെ ആ­ളു­കള്‍ സം­സാ­രിച്ചു. പി­ന്നെ ചി­ല ക­ട­ലാ­സു­ക­ളില്‍ ഒപ്പും ഇ­ടു­വിച്ചു. പി­റ്റേന്ന് ഇ­തേ­ക്കു­റി­ച്ച് വി­ശാ­ഖ­പ­ട്ടണ­ത്തെ അ­ഭി­ഭാഷ­ക­നോ­ടു ചോ­ദി­ച്ച­പ്പോള്‍ ഒ­പ്പി­ട്ട ക­ട­ലാ­സു­ക­ളു­ടെ കോ­പ്പി ആ­വ­ശ്യ­പ്പെ­ടാന്‍ നിര്‍­ദ്ദേ­ശം കിട്ടി. വി­ശാ­ഖ­പ­ട്ടണ­ത്തെ പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യ ശേ­ഷം വീണ്ടും ഡോ.ഗം­ഗാ­ധ­രന്‍ ക­പ്പ­ല്‍ സ­ന്ദര്‍­ശി­ച്ചു. വി­ശാ­ഖ­പട്ട­ണം പോ­ലീസും കൂ­ടെ­യു­ണ്ടാ­യി­രുന്നു. അ­പ്പോ­ഴാ­ണ് ഫ്രീ­സ­റില്‍ സൂ­ക്ഷി­ച്ച മാം­സം അ­രച്ച­തു പോ­ലെ എന്തോ ഒ­ന്ന് ക­പ്പ­ല­ധി­കൃ­തര്‍ സ­ന­ജി­ന്റെ ശ­രീ­രാ­വ­ശി­ഷ്ട­ങ്ങ­ളാ­ണ­ന്ന മ­ട്ടില്‍ ഇ­വ­രു­ടെ മു­മ്പാ­കെ ഹാ­ജ­രാ­ക്കി­യ­ത്. മ­നു­ഷ്യ­മാ­സമാ­ണോ, മ­ത്സ്യമാണോ എ­ന്നു തി­രി­ച്ച­റി­യാന്‍ ക­ഴി­യാ­ത്ത വ­സ്­തു­വാ­യി­രു­ന്നു അ­ത്. ഡി.എന്‍.എ പരി­ശോ­ധന­ക്കു വേ­ണ്ടി പോ­ലി­സ് അ­തു ശേ­ഖ­രിച്ചു. ത­ലേ ദിവ­സം ഒ­പ്പി­ട്ട ക­ട­ലാ­സു­ക­ളു­ടെ കോ­പ്പി ഡോ.ഗം­ഗാ­ധ­രന്‍ ആ­വ­ശ്യ­പ്പെ­ട്ട­പ്പോള്‍ ദേഷ്യം പി­ടി­ച്ച് ഗ­റ്റൗ­ട്ട് എ­ന്ന­ല­റിയത് കൂ­ടെ വന്ന പോ­ലീ­സ് സര്‍­ക്കിള്‍ ഇന്‍­സ്‌­പെ­ക്ടര്‍ ആ­യി­രു­ന്നു.

അ­പ്പോള്‍ സമ­യം വൈ­കു­ന്നേ­രം നാ­ലു മണി. ഗം­ഗാ­ധ­ര­നെ­യും മ­കന്‍ സാ­യൂ­ജി­നെയും ബ­ന്ധു­വി­നെ­യും ഉ­ന്തിത്ത­ള്ളി ക­പ്പ­ലി­ലെ ഒ­രു റൂ­മി­ന­ക­ത്താ­ക്കി. കൈ­യി­ലു­ണ്ടാ­യി­രുന്ന മൊ­ബൈ­ല്‍ ഫോണ്‍ അ­വര്‍ പി­ടി­ച്ചെ­ടു­ക്കാത്ത­ത് ഭാ­ഗ്യ­ം. ജ്യേ­ഷ്ഠന്‍ സി­വി­ക് ച­ന്ദ്ര­നെ ഗം­ഗാ­ധ­രന്‍ ഫോ­ണി­ലൂ­ടെ വി­വ­ര­ങ്ങ­ള­റി­യിച്ചു. സി­വി­ക് ച­ന്ദ്ര­ന്റെ ഇ­ട­പെ­ട­ലു­കള്‍­ക്കൊ­ടു­വില്‍ രാ­ത്രി പ­ന്ത്ര­ണ്ടു മണി­യോ­ടെ­യാ­ണ് ഏഴു മ­ണി­ക്കൂര്‍ നീ­ണ്ട ത­ട­വ് അ­വ­സാ­നി­പ്പി­ച്ച് ഇവ­രെ മോ­ചി­പ്പി­ക്കാന്‍ ക­പ്പ­ല­ധി­കൃ­തര്‍ ത­യ്യാ­റാ­യ­ത്. ഡോ.ഗം­ഗാ­ധ­ര­ന് കൂ­ട്ടി­നു വ­ന്ന വി­ശാ­ഖപ­ട്ടണ­ത്തെ പോ­ലീ­സ് ക­പ്പ­ലി­ലെ സല്‍­ക്കാ­രം ക­ഴി­ഞ്ഞ് എത്രയോ മു­മ്പെ സ്ഥ­ലം വി­ട്ട­തി­നാല്‍ ഇ­വര്‍ ത­നി­ച്ചാ­ണ് അ­വി­ടു­ന്നു മ­ട­ങ്ങി­യ­ത്. നാ­ട്ടില്‍ തി­രി­ച്ചെത്തി­യ ഉടന്‍ ഡോ.ഗം­ഗാ­ധ­രന്‍ ക­പ്പല്‍ കമ്പ­നി മക­നെ ത­ട­ഞ്ഞു­വെ­ച്ചി­രി­ക്കു­ക­യാ­ണെ­ന്ന് കാ­ണിച്ച് എ­റ­ണാ­കു­ളം ഹൈ­ക്കോ­ട­തി­യില്‍ ഹേ­ബി­യ­സ്‌കോര്‍പ­സ് ഹര­ജി നല്‍­കി. ഇ­തി­നു ക­പ്പല്‍ കമ്പ­നി നല്‍കി­യ മ­റു­പ­ടി­ തൃ­പ്­തി­ക­ര­മല്ലാ­ത്ത­തി­നാല്‍ കോട­തി സി.ബി.ഐ അ­ന്വേ­ഷ­ണ­ത്തി­നു­ത്ത­ര­വിട്ടു. ര­ണ്ടു ത­വ­ണ അ­ന്വേ­ഷ­ണ പു­രോഗ­തി റി­പ്പോര്‍­ട്ട് ഹൈ­ക്കോ­ട­തി­ക്കു നല്‍കി­യ സി.ബി.ഐ അന്തി­മ റി­പ്പോര്‍­ട്ട് വി­ശാ­ഖ­പട്ട­ണം മ­ണ്ഡല്‍ മ­ജി­സ്‌­ട്രേ­ട്ട് മു­മ്പാ­കെ­യാ­ണ് സ­മര്‍­പ്പി­ച്ചത്. പ­രാ­തി­ക്കാ­രു­ടെ അ­നു­വാ­ദ­ം ചോ­ദി­ക്ക­ണ­മെ­ന്ന ച­ട്ടം ലം­ഘി­ച്ച് സി.ബി.ഐ ഇ­ങ്ങ­നെ ചെ­യ്­ത­ത് സം­ശ­യാ­സ്­പ­ദ­മാ­ണ്. പഠ­നാ­വ­ശ്യ­ത്തി­ന് ബാ­ങ്ക് ലോ­ണെ­ടു­ത്ത മാ­നസി­ക വി­ഷ­മം കാര­ണം സന­ജ് ആ­ത്മഹ­ത്യ ചെ­യ്­തു എ­ന്നാ­യി­രു­ന്നു സി.ബി.ഐ.യു­ടെ ക­ണ്ടെ­ത്തല്‍. സ­ന­ജി­ന്റെ ബാ­ങ്ക് ലോണ്‍ വെ­റും 1.20 ല­ക്ഷം രൂ­പ മാ­ത്രം. പ്ര­തി­മാ­സം സ­ന­ജി­ന് വാ­ഗ്­ദാ­നം ചെ­യ്യ­പ്പെ­ട്ട ശമ്പ­ളം ഒ­ന്ന­ര ല­ക്ഷം രൂ­പ­യാ­യി­രു­ന്ന­തി­നാല്‍ ബാ­ങ്ക് ലോ­ണി­നെ­ക്കു­റി­ച്ചു ഭാ­ര­പ്പെ­ടു­കയോ മാ­നസി­ക സ­മ്മര്‍­ദ്ദം അ­നു­ഭ­വ­പ്പെ­ടു­കയോ വേ­ണ്ടെ­ന്ന് മ­ന­സ്സി­ലാ­ക്കാന്‍ സി.ബി.ഐ യുടെയോ സാ­ദാ പോ­ലീ­സിന്റെയോ ബു­ദ്ധി ആ­വ­ശ്യ­മില്ല. സി.ബി.ഐ റി­പ്പോര്‍­ട്ട് വി­ശാ­ഖ­പട്ട­ണം മ­ജി­സ്‌­ട്രേ­ട്ട് കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കു­ന്ന­തി­നെ­തി­രെ വാ­ദി­ക്കാന്‍ ഡോ.ഗം­ഗാ­ഗ­ധ­രന്‍ അ­വിട­ത്തെ ഒ­രു വ­ക്കീ­ലി­നെ ഏര്‍­പ്പാ­ടാ­ക്കി­യി­രു­ന്നു. കേ­സ് പ­രി­ഗ­ണ­ന­ക്കെ­ടു­ത്ത മൂ­ന്നു ത­വ­ണയും ഇ­യാള്‍ ഹാ­ജ­രാ­വാ­ത്ത­തി­നാല്‍ കേ­സ് ത­ള്ളി­പ്പോയി. ഇ­തോ­ടെ നി­യ­മ­മ­നു­സ­രി­ച്ച് എ­റ­ണാ­കു­ളം ഹൈ­ക്കോ­ട­തി­യി­ലെ കേസും അ­വ­സാ­നിച്ചു. വി­ശാ­ഖ­പ­ട്ടണ­ത്ത് ഏര്‍­പ്പാ­ടാക്കി­യ വ­ക്കീ­ലാ­രാ­ണെ­ന്ന് സി.ബി.ഐ­ക്കാര്‍ ര­ണ്ടു മൂ­ന്നു ത­വ­ണ ത­ന്നെ വി­ളി­ച്ചു തി­ര­ക്കി­യ­ത് ഇത്ത­ര­മൊ­രു കെ­ണി­ ഒ­രു­ക്കാ­നാ­യി­രു­ന്നു­വെ­ന്നു പി­ന്നാ­ടാ­ണ് ഡോ.ഗം­ഗാ­ധര­ന് മ­ന­സ്സി­ലാ­യ­ത്.

ത­ന്റെ മ­കന്‍ ആ­ത്മഹ­ത്യ ചെ­യ്യാ­നു­ള്ള ദുര്‍­ബ­ല മാ­ന­സി­കാ­വ­സ്ഥ­യി­ലാ­യ­രു­ന്നി­ല്ലെ­ന്ന് ഡോ.ഗം­ഗാ­ധര­ന് ഉ­റ­പ്പുണ്ട്. ക­പ്പല്‍ ജോ­ലി­യി­ലെ അടി­യൊ­ഴു­ക്കു­കള്‍ കൃ­ത്യ­മാ­യി ബോ­ധ്യ­മു­ണ്ടാ­യി­രു­ന്ന സന­ജ് അവയെ നേ­രി­ടാ­നു­ള്ള ച­ങ്കു­റ­പ്പോ­ടെ ത­ന്നെ­യാ­ണ് ജോ­ലി­ക്ക് ഇ­റ­ങ്ങി­പ്പു­റ­പ്പെ­ട്ട­ത്. സ­ഹ­പ്ര­വര്‍­ത്ത­ക­രാ­യെ­ത്തു­ന്ന കു­ഴ­പ്പ­ക്കാ­രു­ടെ ക­ഥകള്‍ ഓ­രോ­ന്നാ­യി പ­റ­യു­മ്പോള്‍ ഈ പ­ണി വേ­ണ്ട, ന­മു­ക്കു മ­റ്റെ­ന്തെ­ങ്കിലും നോ­ക്കാ­മെ­ന്ന ത­ന്റെ അ­ഭി­പ്രാ­യം സ്‌­നേ­ഹ­പൂര്‍­വം മ­കന്‍ നി­ര­സി­ക്കു­മാ­യി­രു­ന്നു­വെ­ന്നും അ­ദ്ദേ­ഹം പ­റഞ്ഞു. എ­ന്തു സം­ഭ­വി­ച്ചാ­ലും ത­ന്നോ­ടു പ­റ­യു­ന്ന മ­ക­നെ­ക്കു­റി­ച്ച് ത­നി­ക്ക് നല്ല ഉ­റ­പ്പു­ണ്ടെ­ന്ന് ആ പി­താ­വ് ദൃ­ഢ­സ്വ­ര­ത്തില്‍ പ­റ­യുന്നു. മക­ന് എ­ന്തു സം­ഭ­വി­ച്ചു എ­ന്ന­റി­യാന്‍ ഇ­നി­ വി­ശാ­ഖ­പട്ട­ണം ഹൈ­ക്കോ­ട­തി­യി­ല്‍ അ­പ്പീല്‍ നല്‍­കണം. അ­തി­ന് പ­ണം വേണം. പി­ന്നെ വി­ശ്വ­സി­ക്കാ­വു­ന്ന ഒ­രു വ­ക്കീ­ലി­നെ­യും വേ­ണം. ഡോ.ഗം­ഗാ­ധ­രന്‍ പ്ര­തി­സ­ന്ധി­യി­ലാണ്. പ­ക്ഷേ, അ­ട­ങ്ങി­യി­രി­ക്കാന്‍ ആ പി­തൃ­ഹൃ­ദ­യ­ത്തി­ന് ക­ഴി­യില്ല.

സ­ന­ജി­ന്റെ തി­രോ­ധാ­നം ഒ­റ്റ­പ്പെ­ട്ട സം­ഭ­വമല്ല. ക­പ്പ­ലില്‍ ജോ­ലി­ക്കാരാ­യ യു­വാ­ക്കള്‍ അ­പ്ര­ത്യ­ക്ഷ­മാ­വുന്ന­ത് ഒ­രു തു­ടര്‍­ക്ക­ഥ­യാ­ണ്. അല്‍­പം മുന്‍­പ് കേ­ര­ള­ത്തി­ലെ ത­ന്നെ ഒ­രു യു­വാ­വ് സ­മാ­ന­സാ­ഹ­ച­ര്യ­ത്തില്‍ കാ­ണാ­തായ­ത് ക­പ്പല്‍ കമ്പ­നി വന്‍തു­ക ന­ഷ്ട­പ­രി­ഹാ­രം നല്‍­കി ഒ­തുക്കി. കാ­സര്‍­കോ­ട്ടെ നാ­ഗേ­ഷ് ഷെ­ട്ടി­യു­ടെയും ച­ന്ദ്ര­മ­തി­യ­മ്മ­യു­ടെ­യും മ­കന്‍ പ്ര­ദീ­പ് രാ­ജി­നെയും ക­പ്പല്‍ ജോ­ലി­ക്കി­ടെ കാ­ണാ­താ­യ­താണ്. ഒ­രു ഏ­ജന്‍­സി മു­ഖേ­നെ­യാ­ണ് പ്ര­ദീ­പ് രാ­ജ് ക­പ്പല്‍ ജോ­ലി­ക്കു ക­യ­റി­യത്. സം­ഭ­വം ഒ­തു­ക്കാന്‍ നാ­ല്പ­തു ല­ക്ഷ­ം രൂ­പ എ­ന്ന പ്ര­ലോ­ഭ­ന­മാ­ണ് ഏ­ജന്‍­സി ആ മാ­താ­പി­താ­ക്ക­ളു­ടെ നേ­രെ നീ­ട്ടി­യത്. മക­ന് എ­ന്തു പ­റ്റി­യെ­ന്ന­റി­യാതെ, മ­കന്‍ മ­രി­ച്ചു എ­ന്നുറ­പ്പു വ­രു­ത്താ­തെ ന­ഷ്ട­പ­രി­ഹാ­രം വാ­ങ്ങു­ന്ന­തെ­ങ്ങി­നെ എന്ന ചോ­ദ്യ­ങ്ങള്‍ ഉ­യര്‍­ന്ന­പ്പോള്‍ ഡോ.ഗം­ഗാധ­ര­നോ­ടൊ­പ്പം ചേര്‍­ന്ന് ജ­നകീ­യ പ്ര­ക്ഷോ­ഭം സം­ഘ­ടി­പ്പി­ക്കാന്‍ ഒ­രു­ങ്ങു­ക­യാ­ണ് നാ­ഗേ­ഷ് ഷെട്ടി. എന്‍­ജി­നീ­യ­റി്­ങ് വി­ദ്യാര്‍­ഥി രാജ­ന്റെ പി­താവ് ഈശ്വ­ര വാ­ര്യ­രെ പോ­ലെ മ­ക­ന് എ­ന്തു സം­ഭ­വി­ച്ചു എ­ന്ന­റി­യാന്‍ വേ­വ­ലാ­തി പൂ­ണ്ട പി­താ­ക്ക­ന്മാര്‍ ഇ­നിയും ഉ­ണ്ടാ­വാ­തി­രി­ക്കാന്‍ സമൂ­ഹ മ­ന­സ്സാ­ക്ഷി ഇ­വ­രോ­ടൊ­ത്തു ചേര്‍­ന്നു പ്ര­വര്‍­ത്തി­ക്കേ­ണ്ട­തുണ്ട്.

-ജെഫ്രി റെജി­നോ­ഡ്.എം

Summary: There are many youths who took marine jobs in ships were missing. Sanaj son of Dr.Gangadharan was one among them. Dr.Gangadharn informed that Sanaj was missing on 2009 March 8. Sanaj was fourth engenier of the ship M.T.Rathna Urei owned by Kolkotha Shipping India Steam Ship Co. Dr.Gangadharan is in quest of what did happen to his son? He belives that C.B.I probe also derailed by the influence of Shipping Company. Missing of Pradeep Raj son of Nagesh Shetty is another case recently happened. Social mind has to arise to ensure justice for these families and stop the cruelties against youths who select their profession as marine workers.

Keywords: Missing, Ship, M.T.Rathna Urei, Kolkkotha India Steem Ship Co., Sanaj, Dr.Gangadharan, Pradeep Raj, Nagesh Shetty.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia