വി.എ­സ് ഇ­ട­യുമ്പോള്‍ വി.ബി ചെ­റി­യാ­നെ തി­രി­ച്ചെ­ടു­ക്കാന്‍ സി.പി.എം നീ­ക്കം തുടങ്ങി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വി.എ­സ് ഇ­ട­യുമ്പോള്‍ വി.ബി ചെ­റി­യാ­നെ തി­രി­ച്ചെ­ടു­ക്കാന്‍ സി.പി.എം നീ­ക്കം തുടങ്ങി
കൊച്ചി : സി.പി.എമ്മില്‍ നിന്ന് പുറത്തായ സി.ഐ.ടി.യു മുന്‍ അ­ഖി­ലേന്ത്യാ സെ­ക്ര­ട്ടറി വി.ബി ചെ­റി­യാ­നെ പാര്‍­ട്ടി­യി­ലേ­ക്ക് തി­രി­ച്ചെ­ടു­ക്കാന്‍ സി.പി.എം സംസ്ഥാ­ന നേ­തൃത്വം ആ­സൂ­ത്രിത നീ­ക്കം തു­ടങ്ങി. ഇ­തി­ന്റെ ആ­ദ്യ പ­ടി­യാ­യി പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ വി.ബി ചെ­റി­യാ­ന്റെ ചി­ത്ര­മ­ട­ക്ക­മുള്ള അ­ട­ക്ക­മുള്ള ശാസ്ത്രസംബന്ധിയായ ദൈവകണം എന്ന തുടര്‍ലേഖനത്തിന്റെ ആദ്യ ഭാ­ഗ­ം ദേശാഭിമാ­നി എ­ഡി­റ്റോ­റി­യല്‍ പേജില്‍ ശ­നി­യാഴ്ച പ്രസിദ്ധീക­രി­ച്ച് പാര്‍­ട്ടി­ക്കകത്തും പു­റ­ത്തു­മു­ള്ളവ­രെ ദേ­ശാ­ഭി­മാ­നി സ്്­ത­ബ്ധ­രാ­ക്കി­യത്.

ദേ­ശാ­ഭി­മാ­നി­യു­ടെയും സി.പി.എ­മ്മി­ന്റെ­യും ഈ പുതി­യ നീ­ക്കം ദേ­ശാ­ഭി­മാ­നി­യില്‍ നി­ന്ന പു­റ­ത്താ­ക്ക­പ്പെ­ട്ട മുന്‍ റ­സിഡന്റ് എ­ഡി­റ്റ­റും സംസ്ഥാ­ന സ­മി­തി­യം­ഗ­വു­മാ­യി­രു­ന്ന പ്ര­മുഖ കോ­ള­മി­സ്­റ്റ് അ­പ്പു­ക്കു­ട്ടന്‍ വ­ള്ളി­ക്കു ന്നി­നെ­യട­ക്കം ഞെ­ട്ടിച്ചു. അ­പ്പു­ക്കു­ട്ട­നെയും ചെ­റി­യാ­നെ­യും ഒ­രേ­കു­റ്റം ചു­മ­ത്തി­യാ­ണ് പാര്‍­ട്ടി വര്‍­ഷ­ങ്ങള്‍­ക്ക് മു­മ്പ് പു­റ­ത്താ­ക്കി­യത്. പാര്‍­ട്ടി­യില്‍ ഒ­രു പ­തി­റ്റാ­ണ്ടി­ന് മു­മ്പ് ഉ­ട­ലെ­ടു­ത്ത സി.പി.എം-സി.ഐ.ടി.യു പോ­രി­ന്റെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണ് മാര്‍­ക്‌­സി­സ്റ്റ് സൈ­ദ്ധാ­ന്തി­കന്‍ കൂ­ടിയാ­യ വി.ബി ചെ­റി­യാന്‍ പു­റ­ത്താ­യത്. സി.പി.എ­മ്മി­നു­ള്ളില്‍ മ­റ്റൊ­രു സ­മാ­ന്ത­ര അ­ധി­കാ­ര­കേന്ദ്രം സ്ഥാ­പി­ക്കാന്‍ ശ്ര­മി­ച്ചു­വെ­ന്ന­താ­യി­രു­ന്നു ഇ­വര്‍­ക്കെ­തിരാ­യ കു­റ്റം. ചെ­റി­യാ­നെ പു­റ­ത്താ­ക്കു­ന്ന­തില്‍ വി.എ­സി­ന്റെ പ­ങ്ക് അ­നി­ഷേ­ധ്യ­വു­മാണ്.

ദൈവകണം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഭൗതികശാസ്ത്ര പുരോഗതിയെ വിലയിരുത്തി മാര്‍ക്‌­സിസത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദത്തിന്റെ പ്രസക്തി വര്‍ധിച്ചെ­ന്ന് അ­വ­കാ­ശ­പ്പെട്ടു­കൊ­ണ്ടാ­ണ് ചെ­റി­യാ­ന്റെ ദൈ­വക­ണം എന്ന ലേ­ഖനം. വി.എസിനെതിരായ അച്ചടക്ക നടപ­ടി ശ­നി­യാ­ഴ്­ചയും ഞാ­യ­റാ­ഴ്­ചയും ന്യൂ­ഡല്‍­ഹി­യി­ലെ എ.കെ.ജി ഭ­വ­നില്‍ ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തില്‍ പാര്‍­ട്ടി മുഖപത്രം വി.ബി ചെറിയാന്റെ ലേഖനം പ്രസിദ്ധീകരിച്ചതിന് ഏറെ പ്രാധാന്യ­മു­ള്ള­താ­യി രാ­ഷ്ട്രീ­യ കേ­ന്ദ്ര­ങ്ങള്‍ ഇ­തിന­കം വി­ല­യി­രു­ത്തി­ക്ക­ഴി­ഞ്ഞു. സി.പി.എ­മ്മി­ലാ­യി­രു­ന്ന­പ്പോള്‍ കൊ­ച്ചി വ്യ­വസാ­യ മേ­ഖ­ല­യി­ലെ പ്രമു­ഖ ട്രേ­ഡ് യൂ­ണി­യ­നു­ക­ളു­ടെ ത­ല­വ­നാ­യി­രു­ന്നു വി.ബി ചെ­റി­യാന്‍.

അ­തേ സമ­യം വി.എ­സ് പ്ര­ശ്‌­നം സി.പി.എ­മ്മില്‍ ആ­ളി­ക്ക­ത്തു­മ്പോള്‍ കെ.ആര്‍ ഗൗ­രി­യ­മ്മ­യെയും എ.വി രാ­ഘ­വ­നെയും പാര്‍­ട്ടി­യി­ലേ­ക്ക് തി­രി­ച്ചെ­ത്തി­ക്കാന്‍ നേ­തൃ­ത്വ­ത്തി­ന്റെ അറി­വോ­ടെ മ­ധ്യ­സ്ഥ­ശ്ര­മം തു­ട­ങ്ങി­യി­ട്ടുണ്ട്. സി.എം.പി സി.പി.എ­മ്മി­ലേ­ക്ക് തി­രി­ച്ചു പോ­കു­ന്ന­തി­നെ ശ­ക്ത­മാ­യി എ­തിര്‍­ക്കുന്ന­ത് ആ പാര്‍­ട്ടി­യു­ടെ വര്‍­ക്കിം­ഗ് സെ­ക്ര­ട്ട­റിയാ­യ സി.പി ജോ­ണാ­ണ്.

Keywords:  Kochi, Kerala, V.S Achuthanandan, CPM, Deshabhimani 



Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia