CP Santhosh Kumar | തളിപ്പറമ്പില്‍ സി പി ഐയിലേക്ക് സി പി എം വിട്ടു പ്രവര്‍ത്തകര്‍ വന്നതില്‍ യാതൊരു പ്രശ്നവുമില്ലെന്ന് സി പി സന്തോഷ്‌കുമാര്‍

 


കണ്ണൂര്‍: (www.kvartha.com) കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് അവരുടെ ആശയവുമായി സഹകരിക്കാന്‍ പറ്റുന്ന ആര് തന്നെ വന്നാലും സഹകരിക്കാന്‍ തയാറാണെന്ന് സി പി ഐ 'ജില്ലാ സെക്രടറി സി പി സന്തോഷ് കുമാര്‍. പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു പാര്‍ടിയില്‍ നിന്നും പ്രവര്‍ത്തകര്‍ വിട്ടു പോകുമ്പോള്‍ അസഹിഷ്ണുതകള്‍ സ്വാഭാവികമാണെന്നും അങ്ങനെ വരുന്നവരെ സ്വീകരിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെല്ലാം തന്നെ തരണം ചെയ്യാനുള്ള കരുത്ത് സി പി ഐ ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

CP Santhosh Kumar | തളിപ്പറമ്പില്‍ സി പി ഐയിലേക്ക് സി പി എം വിട്ടു പ്രവര്‍ത്തകര്‍ വന്നതില്‍ യാതൊരു പ്രശ്നവുമില്ലെന്ന് സി പി സന്തോഷ്‌കുമാര്‍

ഒരു പാര്‍ടിയില്‍ നിന്ന് മറ്റൊരു പാര്‍ടിയിലേക്ക് മാറാനുള്ള സ്വാതന്ത്ര്യം ഒരു പൗരനെന്ന നിലയില്‍ അവര്‍ക്കുണ്ട്. തളിപ്പറമ്പ് പോലുള്ള സ്ഥലങ്ങളില്‍ നിന്ന് സി പി എം വിട്ട് സി പി ഐയിലേക്ക് പ്രവര്‍ത്തകര്‍ വന്നത് കൊണ്ട് ഒരു പ്രശ്നവുമില്ല. ശരിയായ പ്രവര്‍ത്തനവുമായി കമ്യൂണിസ്റ്റ് പാര്‍ടി മുന്നോട്ടു പോകും.

പാര്‍ടിയില്‍ വിഭാഗീയതയുണ്ടെന്ന ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ല. ജനാധിപത്യ പാര്‍ടിയാണ് സി പി ഐ. അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ടിയാണിത്. ജില്ലാ സമ്മേളനത്തില്‍ യാതൊരു വിധ വിഭാഗീയതയുമുണ്ടായിട്ടില്ല. ഐക്യകണ്ഠേനെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജില്ലയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ കുറഞ്ഞുവെങ്കിലും ലഹരി ഉപയോഗം വിദ്യാര്‍ഥികളിലുള്‍പെടെ വര്‍ധിച്ചു വരികയാണ്.

ഇതിനെതിരെ ബോധവല്ക്കരണം പോലുള്ള പരിപാടികള്‍ നടത്താന്‍ പാര്‍ടി ആലോചിക്കുന്നുണ്ട്. കണ്ണൂരിലെ പരമ്പരാഗത വ്യവസായശാലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്താന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച നടത്തുമെന്നും സന്തോഷ് പറഞ്ഞു.

സി പി ഐ സംസ്ഥാന സമിതി അംഗം സി പി ശൈജനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രസിഡന്റ് സിജി ഉലഹന്നാന്‍, സെക്രടറി കെ വിജേഷ്, കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവരും പങ്കെടുത്തു.

Keywords: CP Santhosh Kumar says there is no problem in workers leaving CPM and joining to CPI in Taliparamba, Kannur, News, Politics, CPM, Press meet, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia