SWISS-TOWER 24/07/2023

ഫയാസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

 


ADVERTISEMENT

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി  പി.കെ. ഫയാസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം എ.സി.ജെ.എം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ജാമ്യം നല്‍കാനാവില്ലെന്ന്  കോടതി വ്യക്തമാക്കി. നെടുമ്പാശേരി വിമാനത്താവളം വഴി ആറ് തവണകളായി 16 കിലോ സ്വര്‍ണമാണ് ഫയാസ് കടത്തിയിരുന്നതെന്നുള്ള  റിപോര്‍ട്ട് കസ്റ്റംസ്  കോടതിയില്‍ സമര്‍പിച്ചിരുന്നു.

 കുടുംബത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്ന  സ്ത്രീകളെ അതു മുതലെടുത്താണ് സ്വര്‍ണക്കടത്തിന് ഉപയോഗിക്കുന്നത്. ആറ് സ്ത്രീകളാണ് ഫയാസിന്റെ സംഘത്തിലുള്ളത്.  കസ്റ്റംസ്, പോലീസ് മേഖലകളിലെ ഉന്നതബന്ധങ്ങളും ഫയാസിന് കോടികള്‍ വിലവരുന്ന  സ്വര്‍ണക്കടത്തിന്  സഹായകരമാകുന്നു.

ഫയാസിനെതിരെ കസ്റ്റംസ് നല്‍കിയ  റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ വെള്ള പേപ്പറില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം ഭീഷണിപ്പെടുത്തി പ്രതിയെകൊണ്ട് ഒപ്പിടുവിച്ചതാണെന്നാണ്  പ്രതിഭാഗത്തിന്റെ വാദം.   കേസിലെ രണ്ടും മൂന്നും പ്രതികളായ ആരിഫ, ആസിഫ എന്നിവരുടെ ജാമ്യം
ഒക്ടോബര്‍ ഒന്നിന് പരിഗണിക്കും.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്റെ നിര്‍ദേശപ്രകാരം സ്വര്‍ണം വിമാനത്താവളം വഴി കടത്താറുണ്ടായിരുന്നതായി പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ സി.ബി.ഐയുടെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നും വന്ന രണ്ട് സ്ത്രീകളില്‍ നിന്നും ആറ് കോടി വിലമതിക്കുന്ന 20 കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടിയതോടെയാണ് ഫയാസ് ഉള്‍പെടെയുള്ള വന്‍ സ്വര്‍ണക്കടത്ത് മാഫിയകളെ കുറിച്ചുള്ള വിവരം പുറത്തുവന്നത്.

പിടിയിലായ സ്ത്രീകള്‍ നല്‍കിയ വിവരം അനുസരിച്ചാണ് ഫയാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി സ്വദേശി തങ്ങള്‍ റഹിമാണ് സ്വര്‍ണക്കടത്തിലെ മുഖ്യ കണ്ണിയെന്നാണ്  ഫയാസ് നല്‍കിയ മൊഴിയില്‍ പറയുന്നത്.  ഇതേതുടര്‍ന്നാണ് ഫയാസുമായി ബന്ധമുള്ള ആളുകളെക്കുറിച്ചുള്ള അന്വേഷണം വ്യാപകമാക്കിയത്.
ഫയാസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സ്റ്റാഫംഗങ്ങളായ ടെനിജോപ്പനും ജിത്തുമോനും  അഡീഷണല്‍   പ്രൈവറ്റ് സെക്രട്ടറി  ആര്‍ .കെ. ബാലകൃഷ്ണനും ഫയാസുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഫയാസുമായി ഉന്നത ബന്ധങ്ങള്‍ ഉണ്ടായിരുന്നതായും തെളിവുകളുണ്ട്.

Also Read:
ആയുധങ്ങളുമായെത്തിയ കവര്‍ചാസംഘം പോലീസിനെവെട്ടിച്ച് കാറുപേക്ഷിച്ച് കടന്നു

Keywords: Fayas, Bail Plea,Poverty , Kochi, Nedumbassery Airport, Women, Ernakulam, Court, Report, Customs, Family, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia